kerala
യുഎഇ മുസ്ലിങ്ങളുടെ വിശുദ്ധ രാജ്യം; കേരളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നത് അറബി മലയാളത്തില്‍-ജലീലിനെ ന്യായീകരിക്കാന്‍ വിഡ്ഢിത്തം വിളമ്പി ജെയ്ക് സി തോമസ്
കെ.ടി ജലീലിന്റെ വാക്കുകള്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് അദ്ദേഹം പദവിയില്‍ തുടരുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
കോഴിക്കോട്: കെ.ടി ജലീലിനെ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ വിഡ്ഢിത്തം വിളമ്പി ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസ്. യുഎഇ മുസ്ലിങ്ങളുടെ വിശുദ്ധ രാജ്യമാണെന്നാണ് ജെയ്ക്കിന്റെ പുതിയ കണ്ടെത്തല്‍. മനോരമ ചാനല്‍ ചര്‍ച്ചക്കിടെയാണ് ജെയ്ക്കിന്റെ വിചിത്ര വാദം. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഇതിനെക്കുറിച്ച് ജെയ്ക്കിന്റെ വിശദീകരണം. അറബ് രാജ്യങ്ങളോട് മൊത്തത്തില്‍ മുസ് ലിങ്ങള്‍ക്ക് വിശുദ്ധമായ ഒരു അടുപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കെ.ടി ജലീലിന്റെ വാക്കുകള്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് അദ്ദേഹം പദവിയില്‍ തുടരുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളില്‍ ഭദ്രമായുണ്ട് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത് സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തു എന്നാണ്. നേരത്തെ മന്ത്രി പറഞ്ഞതില്‍ നിന്ന് ഇതിന് വൈരുദ്ധ്യമുണ്ട്. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില്‍ പാര്‍സലുകളുടെ ഭാരത്തില്‍ വ്യത്യാസം വന്നപ്പോള്‍ അത് മറികടക്കാനാണ് ഖുര്‍ആന്റെ 24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.
തെളിവ് നശിപ്പിക്കാനായി സി ആപ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ നിരവധി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും തനിക്ക് അനുകൂലമാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വെച്ച് നോക്കുമ്പോള്‍ 20 കിലോയുടെ കുറവുണ്ട്. ഇത് സ്വര്‍ണമാണോയെന്ന് സംശയിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
kerala
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര് അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടേയാണ് പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.
kerala
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

എറണാകുളം മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
ആവോലി, മാറാടി, ആരക്കുഴ പഞ്ചായത്തുളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയിലെ വെള്ളത്തില്‍ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി.
മെയ് അഞ്ചിനാണ് വിവാഹം നടന്നത്. എന്നാല്‍ മൂന്നാം തീയതി നടുക്കരയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ മധുരം വയ്പ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിവിധ ജില്ലകളില്‍ നിന്നടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നല്കാന് സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
kerala
ചരക്ക് കപ്പല്‍ അപകടം; വെല്ലുവിളിയായി തീ ആളിക്കത്തുന്നു; നാല് പേരെ ഇനിയും കണ്ടെത്താനായില്ല
നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലും കണ്ടെയ്നറുകളും ഒഴുകി നടക്കുകയാണ്.

കേരളാ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലും കണ്ടെയ്നറുകളും ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ ആളിപ്പടര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് തീ പിടിച്ചത്.
മംഗളൂരുവിലാണ് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ചൈന ,തായ്വാന് സ്വദേശികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം