Connect with us

Video Stories

മന്ത്രി ജലീല്‍ പഴ്‌സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് സി.പി.എം

Published

on

തിരുവനന്തപുരം: പെഴ്‌സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് മന്ത്രി കെ.ടി ജലീലിനോട് സി.പി.എം സംസ്ഥാന നേതൃത്വം. കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതി പരിഗണിക്കവെയാണ് സി.പി.എം സംസ്ഥാന സമിതിയോഗം ജലീലിനെ താക്കീത് ചെയ്തത്. മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ഒരു മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗം പാര്‍ട്ടിയെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സിപി.എം യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പെഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം വകുപ്പിലെ നിയമനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നെന്നും ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരെ സസ്‌പെന്റ് ചെയ്യാന്‍ പോലും ഇയാള്‍ തയാറായെന്നും പരാതിയുയര്‍ന്നിരുന്നു. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹത്തിനെതിരെ ആദ്യമായി പരാതി ഉന്നയിച്ചത്. മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ക്കും ഈ മന്ത്രി സ്റ്റാഫില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ചില കരാര്‍ നിയമനങ്ങള്‍ പാര്‍ട്ടിതലത്തില്‍ തീരുമാനിച്ചെങ്കിലും പല എം.എല്‍.എമാരുടെയും ശിപാര്‍ശ എന്ന പേരില്‍ ഈ പെഴ്‌സണല്‍ സ്റ്റാഫ് അംഗം ഇഷ്ടക്കാര്‍ക്ക് നല്‍കിയെന്നാണ് പാര്‍ട്ടിയുടെ പരാതി.
വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷ ഡയറക്ടറേറ്റ്, ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പതിനാറ് കോച്ചിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗം നടത്തിയ ഇടപെടലുകളാണ് വിവാദമായത്. ജീവനക്കാരുടെ നിയമനവും മറ്റ് ദൈനംദിന വിഷയങ്ങളുമാണ് ഇദ്ദേഹം നിയന്ത്രിച്ചുവരുന്നത്. ആലപ്പുഴയിലെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായിരുന്ന ഏഴ് അധ്യാപകരെ ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത് മന്ത്രിക്കു തന്നെ തലവേദന സൃഷ്ടിക്കുന്നതായി.
ഈ ഏഴുപേര്‍ വകുപ്പ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി. വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് പെഴ്‌സണല്‍ സ്റ്റാഫ് അംഗമാണ്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയും ഇദ്ദേഹവുമായി വാക്കേറ്റമുണ്ടായതും വാര്‍ത്തയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending