Connect with us

More

ആ വീഴ്ചയാണ് ജയലളിതയെ തമിഴരുടെ ‘അമ്മ’യാക്കിയത്

Published

on

തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല്‍ തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന അപമാനമാണ് അനാഥത്വത്തില്‍ നിന്ന് രാഷ്ട്രീയ വിജയത്തിന്റെ കൊടുമുടിയിലേക്ക് മുന്നേറാന്‍ ജയയെ പ്രാപ്തരാക്കിയത്.

തമിഴ് സിനിമയിലും രാഷ്ട്രീയത്തിലെയും അതികായനായിരുന്ന എം.ജി.ആറും ജയലളിതയും തമ്മിലുള്ള ബന്ധം രഹസ്യമായിരുന്നില്ല. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനും രാജ്യസഭാംഗമാവാനും അണ്ണാ ഡി.എം.കെയുടെ പ്രചരണ വിഭാഗം സെക്രട്ടറിയാവാനുമൊക്കെ ജയക്ക് എം.ജി.ആറിന്റെ ആശിര്‍വാദവും പിന്തുണയുമുണ്ടായിരുന്നു.
എന്നാല്‍, തന്റെ ഔദ്യോഗിക ഭാര്യയായി എം.ജി.ആര്‍ ജയയെ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ, എം.ജി.ആര്‍ മരണമടഞ്ഞപ്പോള്‍ അവരെ ക്രൂരമായി ഒഴിവാക്കാനാണ് കുടുംബം സന്നദ്ധരായത്.  പക്ഷേ, ആരാധനയോടെ താന്‍ കണ്ടുപോന്ന എം.ജി.ആറിന്റെ അവസാന നിമിഷങ്ങളില്‍ നിന്ന് ജയലളിതയെ അകറ്റാനുള്ള കുടുംബത്തിന്റെ ശ്രം, കാറ്റ് വിപരീത ദിശയില്‍ അടിച്ചുവീശാന്‍ കാരണമായി.

എം.ജി.ആറിന്റെ അന്ത്യയാത്രക്കിടെ ഏറ്റ അവഹേളനം ജയലളിത തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി.

ആ കഥ ജയലളിത തന്നെ പറയുന്നതിങ്ങനെ:

‘1989 ഡിസംബര്‍ 24നാണ് എം.ജി.ആറിന്റെ വിയോഗ വാര്‍ത്ത ഒരു സുഹൃത്ത് വഴി അറിയുന്നത്. വാര്‍ത്ത കേട്ട ഞെട്ടലോടെ ഞാന്‍ നേതാവിന്റെ വീട്ടിലേക്ക് ഓടിച്ചെന്നു. എന്നാല്‍ ആവീട്ടിലെ എല്ലാ വാതിലുകളും എനിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ഏറെ പണിപ്പെട്ടെങ്കിലും വീടനകത്ത് കയറാനോ എം.ജി.ആറിന്റെ മൃതശരീരത്തിനെത്താനോ കഴിഞ്ഞില്ല. എന്നെ തടയാന്‍ പ്രത്യേകമായി ആളെ ഏല്‍പ്പിച്ചിരുന്നു… പിന്നീടാണ് പിന്‍വാതില്‍ വഴി മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുപോയ കാര്യം ഞാനറിഞ്ഞത്.’

‘ആംബുലന്‍സിനു പിന്നാലെ അതിവേഗമെത്താന്‍ ഞാന്‍ എന്റെ ഡ്രൈവറോട് ആവശ്യപ്പെട്ടു. ആംബുലന്‍സിനും എന്റെ കാറിനുമിടയില്‍ മറ്റൊരു വാഹനവും തടസ്സം സൃഷ്ടിക്കരുതെന്ന നിര്‍ദേശം ഡ്രൈവര്‍ പാലിച്ചു. അങ്ങനെ, രാജാജി ഹാളിലെ പൊതുദര്‍ശന സ്ഥലത്ത് മൃതദേഹത്തിനൊപ്പമെത്താന്‍ സാധിച്ചു.’

എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ ജയലളിത

എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ ജയലളിത

‘അന്നു രാത്രി നേതാവിന്റെ അരികില്‍ 13 മണിക്കൂറും പിറ്റേന്ന് എട്ടുമണിക്കൂറും പ്രിയ നേതാവിനൊപ്പം ചിലവഴിച്ചു. ഏഴോ എട്ടോ പേരുള്ള അവര്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ചിലരെന്റെ കാലില്‍ നഖങ്ങള്‍ ആഴ്ത്താന്‍ തുടങ്ങി. മറ്റു ചിലര്‍ ശരീരമാസകലം ഉപദ്രവിക്കാന്‍ തുടങ്ങി. അവസാന കര്‍മങ്ങള്‍ക്കായി രാജാജി ഹാളില്‍ നേതാവിനെ എടുത്തപ്പോള്‍ ചടങ്ങില്‍ നിന്ന് എന്നെ മനപ്പൂര്‍വം തഴഞ്ഞു.’

‘മൃതദേഹം തുറന്ന വാഹനത്തിലേക്കെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എം.എല്‍.എ രാമലിംഗം ആക്രോശത്തോടെ എനിക്കു നേരെ പാഞ്ഞടുത്തു. പെട്ടെന്ന് നീലക്കുപ്പായമിട്ട ഒരുത്തന്‍ വാഹനത്തിലേക്കു കയറി എന്നെ നെറ്റിയില്‍ തള്ളി പുറത്തേക്കു വീഴ്ത്തി. കാവല്‍ നിന്നിരുന്ന സൈനികര്‍ എന്നെ വണ്ടിയില്‍ തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ – എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ ഇളയ സഹോദരന്റെ മകന്‍ ദീപന്‍ ആണതെന്ന് പിന്നീട് ഞാനറിഞ്ഞു – എന്നെ തള്ളുകയും പുറത്താക്കുകയും ചെയ്തു. എനിക്ക് മുറിവേല്‍ക്കുകയും ശരീരം മുഴുവന്‍ വേദനിക്കുകയും ചെയ്തു.’

ആ വീഴ്ച പക്ഷേ, ജയലളിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവുകയായിരുന്നു, ഒരു ഫോട്ടോഗ്രാഫിന്റെ രൂപത്തില്‍. അന്നത്തെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ആ ദൃശ്യം പകര്‍ത്തുകയും പിറ്റേന്ന് പത്രത്തില്‍ വരികയും ചെയ്തു. തമിഴ്‌നാട്ടില്‍ നന്നുള്ള ദി ഹിന്ദു ആ ഫോട്ടോ പുനഃപ്രസിദ്ധീകരിച്ചതോടെ ജനങ്ങളുടെ സഹതാപം ജയക്ക് ആവോളം ലഭിച്ചു.. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും പ്രതിപക്ഷ നേതാവാകാനുമുള്ള ഭാഗ്യം ജയലളിതക്ക് ലഭിക്കുകയും ചെയ്തു.

kerala

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

india

ഡൽഹി സ്ഫോടനം: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റടുക്കുമോ ?; സാഗരിക ഘോഷ് എം.പി

Published

on

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി സ്ഫോടനത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്തെ വൻ സുരക്ഷാ വീഴ്ചയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തവും ചോദ്യം ചെയ്ത് രാജ്യസഭാംഗവും മുതിർന്ന മാധ്യമ പ്രവർത്തകയുമായ സാഗരിക ഘോഷ്.

13 പേർ കൊല്ലപ്പെടാനും, 24 പേർക്ക് പരിക്കേൽക്കാനുമിടയായ ചെങ്കോട്ടക്ക് മുന്നിലെ സ്ഫോടനത്തി​ന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നതിനിടെയാണ് അതീവ സുരക്ഷയുള്ള ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലത്തിന്റെയും പൊലീസിന്റെയും വലിയ വീഴ്ച തുറന്നു കാട്ടുന്ന ഒരു കൂട്ടം ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് എം.പി രംഗത്തെത്തിയത്.

വൻസുരക്ഷയും പരിശോധനയും തുടരുന്ന സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ വഹിച്ച് ഒരു കാർ എങ്ങിനെ എത്തിയെന്നും ഫരീദാബാദിൽ വൻ സ്ഫോടക ശേഖരം പിടികൂടിയതിനു പിന്നാലെ തലസ്ഥാന നഗരിയിൽ ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെയെണ്ടായെന്നും സാഗരിക ഘോഷ് ചോദിക്കുന്നു.

ത​ന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു മുൻ മാധ്യമ പ്രവർത്തക പൗരന്മാ​രുടെ ​ഉത്തരംകിട്ടാത്ത ​ഏഴ് ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ സർക്കാറിനോടായി ചോദിച്ചത്. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്ക് ആണെന്നും, പൊട്ടിത്തെറിയുടെ ചോരപ്പാട് ഉണങ്ങും മുമ്പേ തിരക്ക് പിടിച്ച ഭൂട്ടാൻ സന്ദർശനത്തിനായി പറഞ്ഞ പ്രധാനമന്ത്രിയുടെ ധാർമികതയെയും അവർ ചോദ്യം ചെയ്തു. പൗരന്മാർ ചോദിക്കേണ്ട ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങൾ എന്ന പേരിലാണ് സാഗരിക ഘോഷം തന്റെ ചോദ്യങ്ങൾ ​പങ്കുവെച്ചത്.

1) പരിശോധനകൾ തുടരുന്നതിനിടെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ എങ്ങനെയാണ് നഗരത്തിലേക്ക് പ്രവേശിച്ചത്.?

2) ഡൽഹിയിൽ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നോ അതോ ‘പരിഭ്രാന്തിയിലുണ്ടായ ആക്രമണ’മോ?

3) ജമ്മു കശ്മീർ പൊലീസ് നേതൃത്വത്തിൽ ഫരീദാബാദിൽ വലിയ ഭീകര സാന്നിധ്യവും, സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയ ശേഷവും ഡൽഹി പൊലീസ് ജാഗ്രത പാലിച്ചില്ലേ..​? അതോ, വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്ന തിരിക്കിലായിരുന്നോ ഡൽഹി പൊലീസ്.

4) രാജ്യത്തെ നടുക്കിയ വൻസ്ഫോടനത്തിന്റെ സംഭവ ഗതികൾ വിശദീകരിക്കാൻ ഡൽഹി പൊലീസും, ആഭ്യന്തര മന്ത്രാലയവും വാർത്താ സമ്മേളനം വിളിക്കാത്തത് എന്തുകൊണ്ട്?

5) അതിർത്തി കടന്നുള്ള ഭീകരത​യുടെ നെടുംതൂൺ തകർത്തുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നു. എന്നാൽ, അതിനു ശേഷവും പഹൽഗാമും, ഇപ്പോൾ ചെങ്കോട്ടയും ആവർത്തിക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ ​വെറും ​പൊള്ളയാണെന്ന് തെളിയുകയാണ്. അമിത് ഷാ തന്റെ തോൽവി സമ്മതിക്കുമോ?

6) പഹൽഗാമിലെ വൻ സുരക്ഷാ വീഴ്ചയിൽ ആർക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല. രാജ്യ തലസ്ഥാനത്തെ വലിയ വീഴ്ചയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

7) തലസ്ഥാന നഗരിയിലെ സ്ഫോടനത്തിൽ രാജ്യം നടുങ്ങിയിരിക്കു​മ്പോൾ, മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൃതിപിടിച്ച് ഭൂട്ടാനിൽ എത്തേണ്ട ആവശ്യമുണ്ടായിരുന്നോ?

Continue Reading

kerala

ഡൽഹി സ്ഫോടനം, അമിത് ഷാ രാജിവെയ്ക്കണം; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ

Published

on

ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം.

ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിനെ പിരിച്ചുവിട്ടത് ?. മറ്റ് ബോർഡുകൾ പോലെയല്ല ദേവസ്വം ബോർഡ്. കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി മറ്റു ബോർഡുകളെ നിങ്ങളുടേതാക്കി മാറ്റുന്നതുപോലെ ദേവസ്വം ബോർഡിനെ മാറ്റാൻ കഴിയില്ല.

രാഷ്ട്രീയ ലക്ഷ്യം വെച്ച് ദേവസ്വം ബോർഡിനെ സർക്കാർ മറയാക്കി. സർക്കാർ അഭിമാനപൂർവ്വം ഒരു അക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്. പിണറായി പറയാതെ അനങ്ങാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ശബരിമല സ്വർണ്ണക്കൊള്ള. സ്വർണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് കമ്മീഷൻ. എക്സിറ്റ് പോളിൽ വിശ്വാസമില്ല. വോട്ടെടുപ്പ് കണക്കുകൾ കമ്മീഷൻ മൂടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending