Connect with us

More

ആ വീഴ്ചയാണ് ജയലളിതയെ തമിഴരുടെ ‘അമ്മ’യാക്കിയത്

Published

on

തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല്‍ തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന അപമാനമാണ് അനാഥത്വത്തില്‍ നിന്ന് രാഷ്ട്രീയ വിജയത്തിന്റെ കൊടുമുടിയിലേക്ക് മുന്നേറാന്‍ ജയയെ പ്രാപ്തരാക്കിയത്.

തമിഴ് സിനിമയിലും രാഷ്ട്രീയത്തിലെയും അതികായനായിരുന്ന എം.ജി.ആറും ജയലളിതയും തമ്മിലുള്ള ബന്ധം രഹസ്യമായിരുന്നില്ല. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനും രാജ്യസഭാംഗമാവാനും അണ്ണാ ഡി.എം.കെയുടെ പ്രചരണ വിഭാഗം സെക്രട്ടറിയാവാനുമൊക്കെ ജയക്ക് എം.ജി.ആറിന്റെ ആശിര്‍വാദവും പിന്തുണയുമുണ്ടായിരുന്നു.
എന്നാല്‍, തന്റെ ഔദ്യോഗിക ഭാര്യയായി എം.ജി.ആര്‍ ജയയെ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ, എം.ജി.ആര്‍ മരണമടഞ്ഞപ്പോള്‍ അവരെ ക്രൂരമായി ഒഴിവാക്കാനാണ് കുടുംബം സന്നദ്ധരായത്.  പക്ഷേ, ആരാധനയോടെ താന്‍ കണ്ടുപോന്ന എം.ജി.ആറിന്റെ അവസാന നിമിഷങ്ങളില്‍ നിന്ന് ജയലളിതയെ അകറ്റാനുള്ള കുടുംബത്തിന്റെ ശ്രം, കാറ്റ് വിപരീത ദിശയില്‍ അടിച്ചുവീശാന്‍ കാരണമായി.

എം.ജി.ആറിന്റെ അന്ത്യയാത്രക്കിടെ ഏറ്റ അവഹേളനം ജയലളിത തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി.

ആ കഥ ജയലളിത തന്നെ പറയുന്നതിങ്ങനെ:

‘1989 ഡിസംബര്‍ 24നാണ് എം.ജി.ആറിന്റെ വിയോഗ വാര്‍ത്ത ഒരു സുഹൃത്ത് വഴി അറിയുന്നത്. വാര്‍ത്ത കേട്ട ഞെട്ടലോടെ ഞാന്‍ നേതാവിന്റെ വീട്ടിലേക്ക് ഓടിച്ചെന്നു. എന്നാല്‍ ആവീട്ടിലെ എല്ലാ വാതിലുകളും എനിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ഏറെ പണിപ്പെട്ടെങ്കിലും വീടനകത്ത് കയറാനോ എം.ജി.ആറിന്റെ മൃതശരീരത്തിനെത്താനോ കഴിഞ്ഞില്ല. എന്നെ തടയാന്‍ പ്രത്യേകമായി ആളെ ഏല്‍പ്പിച്ചിരുന്നു… പിന്നീടാണ് പിന്‍വാതില്‍ വഴി മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുപോയ കാര്യം ഞാനറിഞ്ഞത്.’

‘ആംബുലന്‍സിനു പിന്നാലെ അതിവേഗമെത്താന്‍ ഞാന്‍ എന്റെ ഡ്രൈവറോട് ആവശ്യപ്പെട്ടു. ആംബുലന്‍സിനും എന്റെ കാറിനുമിടയില്‍ മറ്റൊരു വാഹനവും തടസ്സം സൃഷ്ടിക്കരുതെന്ന നിര്‍ദേശം ഡ്രൈവര്‍ പാലിച്ചു. അങ്ങനെ, രാജാജി ഹാളിലെ പൊതുദര്‍ശന സ്ഥലത്ത് മൃതദേഹത്തിനൊപ്പമെത്താന്‍ സാധിച്ചു.’

എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ ജയലളിത

എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ ജയലളിത

‘അന്നു രാത്രി നേതാവിന്റെ അരികില്‍ 13 മണിക്കൂറും പിറ്റേന്ന് എട്ടുമണിക്കൂറും പ്രിയ നേതാവിനൊപ്പം ചിലവഴിച്ചു. ഏഴോ എട്ടോ പേരുള്ള അവര്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ചിലരെന്റെ കാലില്‍ നഖങ്ങള്‍ ആഴ്ത്താന്‍ തുടങ്ങി. മറ്റു ചിലര്‍ ശരീരമാസകലം ഉപദ്രവിക്കാന്‍ തുടങ്ങി. അവസാന കര്‍മങ്ങള്‍ക്കായി രാജാജി ഹാളില്‍ നേതാവിനെ എടുത്തപ്പോള്‍ ചടങ്ങില്‍ നിന്ന് എന്നെ മനപ്പൂര്‍വം തഴഞ്ഞു.’

‘മൃതദേഹം തുറന്ന വാഹനത്തിലേക്കെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എം.എല്‍.എ രാമലിംഗം ആക്രോശത്തോടെ എനിക്കു നേരെ പാഞ്ഞടുത്തു. പെട്ടെന്ന് നീലക്കുപ്പായമിട്ട ഒരുത്തന്‍ വാഹനത്തിലേക്കു കയറി എന്നെ നെറ്റിയില്‍ തള്ളി പുറത്തേക്കു വീഴ്ത്തി. കാവല്‍ നിന്നിരുന്ന സൈനികര്‍ എന്നെ വണ്ടിയില്‍ തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ – എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ ഇളയ സഹോദരന്റെ മകന്‍ ദീപന്‍ ആണതെന്ന് പിന്നീട് ഞാനറിഞ്ഞു – എന്നെ തള്ളുകയും പുറത്താക്കുകയും ചെയ്തു. എനിക്ക് മുറിവേല്‍ക്കുകയും ശരീരം മുഴുവന്‍ വേദനിക്കുകയും ചെയ്തു.’

ആ വീഴ്ച പക്ഷേ, ജയലളിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവുകയായിരുന്നു, ഒരു ഫോട്ടോഗ്രാഫിന്റെ രൂപത്തില്‍. അന്നത്തെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ആ ദൃശ്യം പകര്‍ത്തുകയും പിറ്റേന്ന് പത്രത്തില്‍ വരികയും ചെയ്തു. തമിഴ്‌നാട്ടില്‍ നന്നുള്ള ദി ഹിന്ദു ആ ഫോട്ടോ പുനഃപ്രസിദ്ധീകരിച്ചതോടെ ജനങ്ങളുടെ സഹതാപം ജയക്ക് ആവോളം ലഭിച്ചു.. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും പ്രതിപക്ഷ നേതാവാകാനുമുള്ള ഭാഗ്യം ജയലളിതക്ക് ലഭിക്കുകയും ചെയ്തു.

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending