Connect with us

india

ഇന്റര്‍നെറ്റ് വിപണിയില്‍ ജിയോയുടെ കുതിപ്പ്; അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ പകുതിയിലധികം പേര്‍ ജിയോയിലേക്ക് മാറി

രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനം റിലയന്‍സ് ജിയോ പിടിച്ചടക്കിയെന്നാണ് ട്രായിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് വിപണി കീഴടക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ജിയോ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ പിടിച്ചടക്കിയെന്ന്് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനം റിലയന്‍സ് ജിയോ പിടിച്ചടക്കിയെന്നാണ് ട്രായിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മൊത്തം എണ്ണം 3.4 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം 74.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഇതിലെ 52.3 ശതമാനവുമാണ് ജിയോ കൈയടക്കിയിരിക്കുന്നത്.

ഭാരതി എയര്‍ടെലിന് 23.6 ശതമാനം വിഹിതവും വോഡഫോണ്‍ ഐഡിയക്ക് 18.7 ശതമാനവും മാത്രമാണ് വിപണി കീഴടക്കാനായത്. ഈ രണ്ടു കമ്പനികള്‍ തന്നെയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

മൊത്തം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 97 ശതമാനവും വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരാണെന്നും കണക്കുകള്‍ പറയുന്നു (72.07 കോടി പേര്‍). വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2.24 കോടിയുമാണ്. അതേസമയം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2019 ഡിസംബര്‍ അവസാനത്തില്‍ 66.19 കോടിയില്‍ നിന്ന് 3.85 ശതമാനം വര്‍ധിച്ച് 2020 മാര്‍ച്ച് അവസാനത്തോടെ 68.74 കോടിയായി ഉയര്‍ന്നു എന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൊത്തം ഇന്റര്‍നെറ്റ് വരിക്കാരില്‍ 96.90 ശതമാനം പേരും മൊബൈല്‍ ഉപകരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനത്തിനായി ഉപയോഗിക്കുന്നത്. മാര്‍ച്ച് 20 അവസാനത്തോടെ വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാര്‍ മൊത്തം ഇന്റര്‍നെറ്റ് വരിക്കാരില്‍ 3.02 ശതമാനം മാത്രമാണെന്നും ട്രായ് പറഞ്ഞു.

മൊത്തം 22.42 ദശലക്ഷം വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരില്‍ ബിഎസ്എന്‍എല്ലാണ് ഏറ്റവും കൂടുതല്‍. 50.3 ശതമാനം വിപണി വിഹിതത്തോടെ 11.27 ദശലക്ഷം വരിക്കാരുണ്ട്. മൊത്തം 22.42 ദശലക്ഷം വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരിലാണ് ഈ 50 ശതമാനം ബിഎസ്എന്‍എല്‍ കൈയടക്കിയിരിക്കുന്നത്. ഭാരതി എയര്‍ടെല്ലിന് 2.47 ദശലക്ഷം വരിക്കാരാണുള്ളത്. വയര്‍ലെസ് ഇന്റര്‍നെറ്റ് വിഭാഗത്തില്‍ റിലയന്‍സ് ജിയോയ്ക്ക് 53.76 ശതമാനം വിപണി വിഹിതമുണ്ട്. മാര്‍ച്ച് 20 ന് അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ (24 ശതമാനം) വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരാണ്.

ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷനുകളുടെ (വയര്‍, വയര്‍ലെസ്) ഏറ്റവും മികച്ച അഞ്ച് സേവന മേഖലകളാണ് മഹാരാഷ്ട്ര (63.01 ദശലക്ഷം), ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ തെലങ്കാന (58.65 ദശലക്ഷം), യുപി (കിഴക്ക്) (54.60 ദശലക്ഷം), ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട് (51.64 ദശലക്ഷം), മധ്യപ്രദേശ് ഛത്തീസ്ഗഡ് (48.72 ദശലക്ഷം).

 

 

india

ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി

ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

Published

on

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.

22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.

വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.

ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.

ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.

Continue Reading

india

ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്

അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

Published

on

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Continue Reading

india

ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

Published

on

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.

സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.

അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.

Continue Reading

Trending