Connect with us

More

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

Published

on

കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം യു.ഡി.എഫിനെ ശക്തിപ്പെടുത്തുത്തുന്നതാണ് കെ.എം മാണിയുടെ മടങ്ങിവരവെന്നും തീരുമാനം ഒറ്റക്കെട്ടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് മുന്നണിയിലെ മറ്റൊരു ഘടകകക്ഷിക്കു നല്‍കുന്നത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണിത്. വളരെ നാളുകളായി കെ.എം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ യു.ഡി.എഫിനുള്ളില്‍ നടക്കുന്നുണ്ട്. ഒഴിവ്‌വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരളാ കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോയ് എബ്രാഹം, സി.പി.എമ്മിലെ നാരായണന്റെ സീറ്റ് എന്നിവയാണ് ഒഴിവു വരുന്നത്. ഇപ്പോള്‍ യു.ഡി.എഫ് പ്രതിപക്ഷത്തായതുകൊണ്ട് അംഗബലം അനുസരിച്ച് ഒരു സീറ്റിലെ വിജയിക്കാന്‍ കഴിയുകയുള്ളു. ഈ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് കടുത്ത നിലപാട് എടുത്തു. ഒടുവില്‍ ഒറ്റ തവണത്തേയ്ക്ക് മാത്രം സ്പെഷ്യല്‍ കേസായി കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുന്നതിനും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ തിരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റു കിട്ടും. 2021ല്‍ കേരള കോണ്‍ഗ്രസിനു നല്‍കേണ്ടിയിരുന്ന സീറ്റ് കുറച്ചു നേരത്തെ നല്‍കിയെന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ചിന്തിച്ചാല്‍ പ്രതിഷേധമൊക്കെ മാറുമെന്നും ചെന്നിത്തല പറഞ്ഞു.
ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തരമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അപ്പോഴക്കെ പാര്‍ട്ടി ഫോറങ്ങളില്‍ ചിലപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നിരിക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തിരുമാനം അഞ്ച് മിനിറ്റുകൊണ്ടാണ് താനും ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി എടുത്തത്. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തിരുമാനവും തങ്ങള്‍ മൂന്ന് പേരും കൂടെയാണെടുത്തത്. അതുപോലെതന്നെ ശബരിനാഥിന് സീറ്റ് നല്‍കിയതും പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടല്ല.
പി.ജെ കുര്യന്‍, വയലാര്‍ രവി എന്നിവരുടെ സീറ്റ് തിരുമാനിച്ചതും ഇലക്ഷന്‍ കമ്മിറ്റി കൂടിയെടുത്ത തിരുമാനമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇവയൊക്കെ ഇത്തരത്തിലാണ് തിരുമാനിച്ചത്. കര്‍ണ്ണാടകയില്‍ 75 സീറ്റുള്ള കോണ്‍ഗ്രസ് 40 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശാലമായ താല്‍പര്യത്തിന് വേണ്ടിയായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരം വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടിയുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

india

‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

Published

on

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Continue Reading

kerala

‘ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്’

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.

കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.

നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.

Continue Reading

Trending