Connect with us

kerala

‘കളളുകുടിച്ച കുരങ്ങനെ തേള്‍ കുത്തിയപോലെ’; മുഖ്യമന്ത്രിക്ക് സുരേന്ദ്രന്റെ മറുപടി

കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

Published

on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമനില തെറ്റിയത് ആര്‍ക്കാണെന്ന് വൈകുന്നേരങ്ങളില്‍ നടക്കുന്ന വാര്‍ത്താസമ്മേളനങ്ങള്‍ കണ്ടാല്‍ മനസിലാകും. കള്ളുക്കുടിച്ച കുരങ്ങനെ തേള്‍ കുത്തിയപോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മകളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ഉയര്‍ത്തിയ ആരോപണം കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായിരുന്നു. ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അതു വാര്‍ത്തയാവുമല്ലോ എന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ തുടര്‍ന്ന് മറ്റൊരു ചോദ്യത്തിലേക്ക് മധ്യമപ്രവര്‍ത്തകര്‍ കടന്നപ്പോള്‍ പഴയ ചോദ്യത്തിന്‍മേല്‍ തന്നെ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അതേസമയം ഉന്നയിച്ച ചോദ്യത്തോട് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. മാനസിക നില തെറ്റിയ ആളാണ് ബിജെപി അധ്യക്ഷനെന്നും പിണറായി പറഞ്ഞു.

മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനാക്കി വയ്ക്കുന്നത് ആ പാര്‍ട്ടി ആലോചിക്കണം. സുരേന്ദ്രനല്ല, പിണറായി വിജയന്‍. അതോര്‍ക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മറുപടി നല്‍കാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയേണ്ട അവസ്ഥയിലേക്ക് മാറിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇതുന്നയിക്കുന്നത്. വെറുതെ വിളിച്ചു പറയുകയാണോ? മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. ശുദ്ധ അപവാദം വിളിച്ചു പറയുമ്പോള്‍ അതിനെ അങ്ങനെ കാണാന്‍ കഴിയും. അനാവശ്യ വിവാദങ്ങളുടെ ഭാഗമായി അഴിമതിക്കാരാണ് എന്ന ചിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതേശരിയല്ല മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending