Culture
കല്ലായി പുഴ കയ്യേറ്റം; സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: നഗരത്തേയും സമീപ പ്രദേശങ്ങളേയും വെള്ളപ്പൊക്ക ദുരിതത്തിലാക്കി കല്ലായി പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാന്‍ കല്ലായി പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലേയും മുഴുവന്‍ വെള്ളവും അറബികടലിലേക്ക് ഒഴുകി പോകേണ്ട കല്ലായി പുഴയില്‍ ഉണ്ടായ കയ്യേറ്റമാണ് വെള്ളപൊക്കത്തിന് കാരണമായത്. പുഴയിലെ കയ്യേറ്റം കാരണം പുഴ കപ്പി കഴുത്ത് പോലെ ചുരുങ്ങി മഴ വെള്ളത്തിന് ശക്തിയായി കടലിലേക്ക് ഒഴുകുന്നതിനുള്ള തടസ്സം സൃഷ്ടിച്ചു.
താഴ്ന്ന പ്രദേശങ്ങളില്‍ മഴ വെള്ളം കെട്ടി നിന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ വീടുകള്‍ വെള്ളത്തിലായി. 2 ദിവസം മാത്രം കോഴിക്കോട് നഗരത്തില്‍ പെയ്ത ശക്തമായ മഴ ദിവസങ്ങള്‍ നീണ്ടുപോയിരുന്നുവെങ്കില്‍ നഗരം വന്‍ പ്രളയ ദുരന്തത്തെ നേരിടേണ്ടി വരുമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ സര്‍വ്വേ നടത്തിയപ്പോള്‍ കല്ലായി പുഴയുടെ തീരങ്ങള്‍ സര്‍ക്കാര്‍ പുഴ പുറംമ്പോക്കാണെന്ന് കണ്ടെത്തുകയും പുഴയിലും നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തിയത് കണ്ടെത്തുകയും ചെയ്തിരുന്നു. സര്‍വ്വെ നടത്തിയ സ്ഥലങ്ങളില്‍ സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ചത് രാത്രിയുടെ മറവില്‍ കയ്യേറ്റക്കാര്‍ നീക്കം ചെയ്തപ്പോള്‍ ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നു ‘ജെണ്ട’ കെട്ടാനുള്ള പ്രവൃത്തി കയ്യേറ്റക്കാര്‍ ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഇതിന് ചില ഉദേ്യാഗസ്ഥര്‍ സൗകര്യവും ചെയ്തു കൊടുത്തതായി സംരക്ഷണ സമിതി ആരോപിച്ചു. മര വ്യവസായത്തിന്റെ മറവിലാണ് പുഴയിലും പുഴ തീരങ്ങളിലും കയ്യേറ്റങ്ങള്‍ നടന്നത്. കല്ലായിയില്‍മര മില്ലുകള്‍ നിലനിന്നിരുന്ന നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി ഗോഡൗണുകളാക്കിയുട്ടുണ്ട്. സര്‍ക്കാര്‍ നേരത്തെ ലിസിന് (പാട്ടത്തിന്) നല്കിയ സര്‍ക്കാര്‍ പുഴ പുറമ്പോക്ക് ഭൂമികള്‍ വ്യാജ പ്രമാണങ്ങള്‍ തയ്യാറാക്കി സ്വന്തമാക്കിയവര്‍ നിരവധിയാണെന്ന് സര്‍വ്വെയില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രമാണങ്ങളുണ്ടാക്കിയ വരില്‍ പലരും ഭുമി മറ്റു വ്യക്തികള്‍ക്ക് മറിച്ചുവില്പനയും നടത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ഗ.ഘ.ഇആക്ട് (കേരള ലാന്റ് കണ്‍സര്‍വെന്‍സി) പ്രകാരം നടപടി സ്വീകരിക്കണം.
കല്ലായി പുഴ നവീകരണത്തിന് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 4.92 ലക്ഷം രൂപ അനുവദിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കരാറുകാരനെ സ്വാധീനിച്ചും പുഴ നവീകരണ പ്രവൃത്തിക്ക് കയ്യേറ്റക്കാര്‍ തുരങ്കം വെക്കുകയായിരുന്നു.
മൂന്ന് കിലോമീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും പുഴ നവീകരണ പ്രവൃത്തി ആരംഭിച്ചാല്‍ പുഴയില്‍ കയ്യേറികെട്ടിയ കെട്ടിടങ്ങള്‍ തകര്‍ന്നു പോകുമെന്ന് മനസ്സിലാക്കിയാണ് നവീകരണ പ്രവൃത്തിക്ക് തുരങ്കം വെച്ചത്. ലീസ് നിലവിലില്ലാത്തതിനാല്‍ ലക്ഷങ്ങളുടെ റവന്യൂ വരുമാനമാണ് സര്‍ക്കാറിന് നഷ്ടമാകുന്നത്.
കനോലി കനാല്‍ എത്ര ശുചീകരിച്ചാലും കല്ലായി പുഴ കയ്യേറ്റം തടയാതെയും പുഴയുടെ നവീകരണ പ്രവൃത്തി നടക്കാതെയും കോഴിക്കോടിനെ രക്ഷിക്കാന്‍ സാധിക്കില്ല. കോഴിക്കോട് നഗരത്തില്‍ ഇനിയൊരു പ്രളയ ദുരന്തമുണ്ടാവാതിരിക്കുവാന്‍ സന്നദ്ധ സംഘടനകളേയും റസിഡന്‍സ് അസോസിയേഷനുകളേയും മറ്റു സംഘടനകളേയും ഉള്‍പ്പെടുത്തി പുഴ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും പുഴ സംരക്ഷണ സമിതി തീരുമാനിച്ചു.
പ്രസിഡണ്ട് എസ്.കെ.കുഞ്ഞിമോന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും കുഞ്ഞാവ മാനാംകളം നന്ദിയും പറഞ്ഞു. പി.പി ഉമ്മര്‍ കോയ, കെ.പി രാധാകൃഷ്ണന്, ഇ മുജീബ്, കെ.പി മന്‍സൂര്‍ സാലിഹ്, നൂര്‍ മുഹമ്മത്, എസ്.വി മുഹമ്മത് അശ്റഫ്, സി.പി അബ്ദുറഹിമാന്, മുജീബ് റഹ്മാന്, എന്‍.വി അശ്റഫ് പ്രസംഗിച്ചു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News16 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala19 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

