Culture
കണ്ണൂരില്‍ ഒരു വര്‍ഷം നടന്നത് ഒമ്പതു കൊലപാതകങ്ങള്‍; സമാധാനക്കരാര്‍ ലംഘിച്ചത് സിപിഎം
കണ്ണുര്‍: എല്ലാ സമാധാന ശ്രമങ്ങളും കണ്ണൂരില്‍ വീണ്ടും വിഫലം. മൂന്നു മാസത്തെ സമാധാന കാലത്തിനു ശേഷം സിപിഎമ്മാണ് കണ്ണൂരില്‍ വീണ്ടും ചോരച്ചാലിന് തുടക്കമിട്ടിരിക്കുന്നത്. 2016 മെയ് മാസം പിണറായിയിലെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനെ കൊലപ്പെടുത്തിക്കൊണ്ട് ബിജെപിയും ആര്‍എസ്എസും ആരംഭിച്ച പുതിയ കൊലപാതക പരമ്പരക്ക് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് ജനുവരിയോടെ ശമനമുണ്ടാക്കിയിരുന്നു. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തോടെ ജില്ല വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്.
കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ അണ്ടല്ലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തായിരുന്നു സമാധാനം പുനഃസ്ഥാപിച്ചത്. യോഗതീരുമാനത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ്‌കുമാറിന്റെ വീട് സന്ദര്‍ശിക്കുക പോലും ചെയ്തിരുന്നു. അതോടെ കണ്ണൂരിനുണ്ടായ സമാധാന പ്രതീക്ഷയാണ് ബിജുവിന്റെ കൊലപാതകത്തോടെ തകര്‍ന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തെ അക്രമിച്ച് സിവി രവീന്ദ്രനെ വധിച്ചുകൊണ്ടായിരുന്നു ബിജെപി ഒരു വര്‍ഷം മുമ്പ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. ബിജെപിയുടെ തന്ത്രം മനസ്സിലായതുകൊണ്ടാവാം രവീന്ദ്രന്റെ ചോരക്ക് പകരം ചോദിക്കാന്‍ സിപിഎം തയാറായില്ല. ഇതില്‍ നിരാശ പൂണ്ട ബിജെപി ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട ബിജു. ധന്‍രാജ് വധത്തോടെ നിലപാട് മാറ്റിയ സിപിഎം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബിഎംഎസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡന്റായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഇരു കൊലകള്‍ക്കും പകരം വീട്ടുകയായിരുന്നു.
പരമ്പര അവിടെ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറായില്ല. അതിനിടെ ബിജെപി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണവും തകൃതിയായി തുടര്‍ന്നു. അതിനിടയില്‍ ഓഗസ്റ്റ് 20ന് കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ദീക്ഷിത് സ്വന്തം വീട്ടില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പ്രതികാരം ആരംഭിച്ച സിപിഎം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് 48 മണിക്കൂറിനകം സിപിഎം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. തുടര്‍ന്ന് ജനുവരി 18ന് രാത്രി അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നു. അതോടെ കൊലപാതക പരമ്പര സമനിലയിലെത്തിച്ച സിപിഎം ഇന്നലെ ആരംഭിച്ചത് മറ്റൊരു പരമ്പരക്കായിരിക്കുമെന്ന ആശങ്ക വ്യാപകമാണ്. പതിവുപോലെ സിപിഎം ബിജുവിന്റെ കൊലയുടെ ഉത്തരവാദിത്തവും നിഷേധിച്ചിട്ടുണ്ടെങ്കിലും ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായാണ് ഈ കൊലപാതകം വായിക്കപ്പെടുന്നത്.
Film
നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി
മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.
അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.
Film
”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.
സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.
സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.
Film
ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.
എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.
ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.
ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
entertainment3 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
kerala3 days agoകോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

