Connect with us

Culture

കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന് സ്ഥാനക്കയറ്റം; ഉന്നതന്റെ ബന്ധുവിന് വന്‍ ശമ്പള വര്‍ദ്ധന

Published

on

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന്റെയും കിയാലിന്റെ ഉന്നതന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎം നേതാവ് അംഗമായ എച്ച്ആര്‍ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ശമ്പള വര്‍ദ്ധനവ്. ഏപ്രിലില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡാണ് ശമ്പള വര്‍ദ്ധനക്ക് അംഗീകാരം നല്‍കിയത്. 2016 സെപ്്തംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും. ഇതനുസരിച്ച് ഏഴു മാസത്തെ ശമ്പളകുടിശ്ശിക ഒരുമിച്ച് നല്‍കാനും കിയാല്‍ തീരുമാനിച്ചതായാണ് വിവരം.

നൂറുകണക്കിന് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് തൊഴിലാളികളും ജോലി ചെയ്യുന്ന വിമാനത്താവള പദ്ധതിയില്‍ പാര്‍ട്ടി നേതാക്കളുടെ മകനും ഉന്നതന്റെ ബന്ധുവിനും മാത്രം സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നല്‍കിയതാണ് വാര്‍ത്ത പുറംലോകം അറിയാന്‍ കാരണമായത്. മറ്റുള്ളവര്‍ വര്‍ഷങ്ങളായി തുച്ഛമായ വേതനത്തിന് ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരെ അവഗണിച്ച് വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച കമ്പനിക്കെതിരെ ഇവര്‍ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉടന്‍ നടപടി കൈക്കൊള്ളാത്തപക്ഷം കോടതിയെ സമീപിക്കാനാണ് അവഗണന നേരിടുന്ന ജീവനക്കാരുടെ തീരുമാനം. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് കുറഞ്ഞത് മൂന്നു വര്‍ഷം വേണമെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് മന്ത്രി പുത്രന് ഒരു വര്‍ഷം കൊണ്ട് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും നല്‍കിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ മകനെ ജൂനിയര്‍ എക്സിക്യൂട്ടീവ് (ഐടി) എന്ന തസ്തികയില്‍ നിന്ന് ജൂനിയര്‍ പ്രൊജക്ട് എഞ്ചിനിയറാക്കി സ്ഥാനക്കയറ്റം നല്‍കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയത്. 2015 സെപ്തംബറിലാണ് മന്ത്രി പുത്രന് കിയാല്‍ ജോലി നല്‍കിയത്. ഒരു ഇംഗ്ലീഷ് പത്രത്തിലും വെബ്സൈറ്റിലും മാത്രം പരസ്യം നല്‍കി പരീക്ഷയും ഇന്റര്‍വ്യൂവും പ്രഹസനമാക്കിയായിരുന്നു നിയമനം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒറ്റ മലയാള പത്രത്തലും ഒഴിവോ നിയമനമോ പരസ്യപ്പെടുത്തിയിരുന്നില്ല. പൊതുജനങ്ങളെ കൂടാതെ പാര്‍ട്ടിക്കാരില്‍ നിന്നുകൂടി മറച്ചുവച്ചായിരുന്നു ഈ നിയമനം. വിമാനത്താവളത്തിന് സ്ഥലം നല്‍കിയ നൂറുകണക്കിന് ആളുകള്‍ക്ക് കൂലിപ്പണി പോലും നല്‍കാതെ സിപിഎം നേതാക്കളുടെ മകന് ജോലി നല്‍കിയത് മട്ടന്നൂരിലെ പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള വിമാനത്താള പ്രദേശത്ത് ഭൂമി നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച അതേ നേതാവ് തന്നെ തങ്ങളറിയാതെ മകന് വിമാനത്താവള കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത് അച്ചടക്കത്തിന്റെ വാള്‍മുനനീട്ടി ഭീഷണിപ്പെടുത്തിയും ഭാവിയില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് മോഹിപ്പിച്ചുമാണ് പാര്‍ട്ടി ഒതുക്കിത്തീര്‍ത്തത്.
പികെ ശ്രീമതി ടീ്ച്ചറുടെ മകന്‍ പികെ സുധീറിനെ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ ശ്രമിക്കുകയും ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേ ആന്റ് സിറാമിക്സ് ജനറല്‍ മാനേജറായി നിമയിക്കുകയും ചെയ്തതിന് ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന പുതിയ സാഹചര്യത്തില്‍ സിപിഎം നേതൃദമ്പതികളുടെ മകന്റെ നിയമനവും സ്ഥാനക്കയറ്റവും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നാണ് കരുതപ്പെടുന്നത്. ആസന്നമായ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും

ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

Published

on

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.

‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

Trending