Connect with us

Culture

കരിപ്പൂര്‍ജിദ്ദ സര്‍വ്വീസിന് എട്ടിന്റെ പണി; വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് നീളും

Published

on

അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച് ഓഗസ്റ്റ് എട്ടിനാണ് ഉത്തരവ് ഇറങ്ങിയത്. കണ്ണൂരില്‍ വലിയ വിമാനങ്ങളുടെ പരീക്ഷണ പറക്കലിനും അന്ന് ഇതോടൊപ്പം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം തന്നെ അനുമതി നല്‍കപ്പെട്ട സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള സര്‍വ്വീസുകളാണ് എട്ടിന്റെയും ഒമ്പതിന്റെയും ഇടയില്‍ കരുങ്ങിയത്. സഊദികോഴിക്കോട് സര്‍വ്വീസ് നീളുമെന്ന് ഉറപ്പായതിനൊപ്പം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുന്നതും അനിശ്ചിതത്വത്തിലായി.
2015ല്‍ റണ്‍വെ ഡികാര്‍പ്പെറ്റിംഗിനും അറ്റകുറ്റ പണികള്‍ക്കുമായി കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അന്ന് ഇന്ത്യയിലെ എട്ടാം സ്‌റ്റേഷനായിരുന്ന കോഴിക്കോട്ടെ സര്‍വ്വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. റണ്‍വെ നവീകരണം പൂര്‍ത്തിയായി മുമ്പത്തേതിലും ഭൗതിക സാഹചര്യത്തിലും സാങ്കേതിക തികവിലും മെച്ചപ്പെട്ടിട്ടും കരിപ്പൂരിനോട് അവഗണന തുടര്‍ന്നപ്പോള്‍ എം.പിമാര്‍ ഭരണ തലത്തില്‍ നടത്തിയ ശ്രമങ്ങളാണ് തടസ്സം നീക്കിയത്.
തുടര്‍ന്ന് ഓഗസ്റ്റില്‍, 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോഡ് ഇ വിഭാഗത്തിലെ ബി 777200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330300 വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍ പച്ചക്കൊടി കാണിച്ചു. ഹജ്ജ് ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം സെപ്റ്റംബര്‍ അവസാന വാരത്തോടെയോ ഒക്‌ടോബര്‍ ആദ്യവാരത്തിലോ ജിദ്ദകരിപ്പൂര്‍ സര്‍വ്വീസ് പുനഃരാരംഭിക്കുമെന്ന് തന്നെയായിരുന്നു ഉറപ്പ്. താമസിയാതെ റിയാദിലേക്കും കരിപ്പൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങുമെന്നും അടുത്ത വര്‍ഷം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കറുത്ത സ്വകാര്യ കരങ്ങളുടെ ചരടുവലിയില്‍ കുരുങ്ങുന്നത്.
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരമാണ് സീറ്റുകള്‍ അലോട്ട് ചെയ്യുന്നത്. റെസിപ്രോക്കല്‍ എഗ്രിമെന്റ് പ്രകാരം സഊദി എയര്‍ലൈന്‍സിനും ഇന്ത്യന്‍ എയര്‍ലൈന്‍സിനും 20,000 സീറ്റുകള്‍ വീതമാണ് (ഇന്ത്യക്ക്) അനുവദിക്കപ്പെട്ടത്. സഊദി എയര്‍ലൈന്‍സ് എട്ട് കേന്ദ്രങ്ങളിലേക്കാണ് ഇതു പ്രകാരം സര്‍വ്വീസ് നടത്തുന്നത്. എട്ടില്‍ ഉള്‍പ്പെട്ടിരുന്ന കരിപ്പൂരിന്റെ സ്ഥാനം നിയന്ത്രണം വന്നതോടെ 2015ല്‍ തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു.
അന്നു മാറ്റിയ ഷെഡ്യൂളുകള്‍ കരിപ്പൂരിലേക്ക് മാറ്റാവുന്നതാണെങ്കിലും ഇതില്‍ സാങ്കേതിക പ്രയാസമുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതില്‍ കഴമ്പില്ലെന്നും അങ്ങിനെ ഉണ്ടെങ്കില്‍ ഒമ്പതാം സ്‌റ്റേഷന്‍ (ഡെസ്റ്റിനേഷന്‍) ആയി കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും 1000 സീറ്റുകള്‍ അധികം അനുവദിക്കുന്നതോടെ പ്രശ്‌നം ഇല്ലാതാവുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ടാല്‍ തീരുമെന്നുമാണ് മറുവാദം. സഊദി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നതും ഒരു പോംവഴിയാണെങ്കിലും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ആശയ വിനിമയവും ധാരണയും അനിവാര്യമാണ്. എന്നാല്‍, ഇന്ത്യയിലേക്ക് മാത്രം സീറ്റുകള്‍ അധികം അനുവദിക്കുന്നത് സഊദിക്കും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്.
മിഡില്‍ ഈസ്റ്റിലെ നിരവധി രാജ്യങ്ങള്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചു വരുന്നുണ്ട്. ഖത്തറിന് 27000 സീറ്റുകളും യു.എ.ഇയിലെ ദുബൈക്ക് 65200 സീറ്റുകളുമാണ് നിലവില്‍ അനുവദിച്ചത്. ഇവ എല്ലാം ഉപയോഗിക്കുന്ന അവര്‍ ഇത് ഇരട്ടിയാക്കണമെന്ന് രണ്ടു വര്‍ഷമായിട്ട് ആവശ്യപ്പെടുന്നതാണ്. അതെല്ലാം തള്ളി ഇന്ത്യക്ക് അധിക സീറ്റ് ലഭിക്കുന്നത് എളുപ്പമല്ല. ഡിസംബറില്‍ രണ്ടു ദിവസമായി നടക്കുന്ന ഡെസിപ്രോക്കല്‍ യോഗത്തിലാണ് അടുത്ത ഉഭയകക്ഷി ചര്‍ച്ചകളും കരാറും നടക്കുക. എന്നാല്‍, ഈ പരീക്ഷണത്തിന് നിന്നാല്‍ ജനുവരിക്ക് ശേഷം മാത്രമെ സര്‍വ്വീസ് തുടങ്ങാനാവൂ. അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നഷ്ടപ്പെടാനും കാരണമാവുമെന്നും ആശങ്കയുണ്ട്.
തിരുവനന്തപുരത്തേക്ക് മാറ്റിയ ഷെഡ്യൂള്‍ കരിപ്പൂരിലേക്ക് മാറ്റുകയോ ഒമ്പതാം സ്‌റ്റേഷനായി കരിപ്പൂരിനെ നിശ്ചയിച്ച് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ ഏതെങ്കിലും സ്‌റ്റേഷനുകളില്‍ നിന്ന് ആയിരം സീറ്റുകളെങ്കിലും തരപ്പെടുത്തുകയോ ആണ് പോംവഴി. ഇതിന് ഭരണ തലത്തില്‍ ശ്രമം നടക്കേണ്ടതുണ്ട്. പക്ഷെ, കേരള സര്‍ക്കാറും മുഖ്യമന്ത്രിയും കണ്ണൂരിലെ സ്വകാര്യ വിമാനത്താവളത്തിന് വേണ്ടി മാത്രം സംസാരിക്കുകയും പൊതുമേഖലയിലുള്ള കരിപ്പൂരിനെക്കാള്‍ പ്രധാന്യമുണ്ടെന്ന് കേന്ദ്രത്തിന് മുമ്പില്‍ ധ്വനിപ്പിക്കുകയോ ചെയ്യുന്നതായും ആരോപണമുണ്ട്. കണ്ണൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത് കരിപ്പൂരിന് ആശങ്കയാണ് സമ്മാനിക്കുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി.സി ശര്‍മ്മ ഓഗസ്റ്റില്‍ തന്നെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നുമായി ആഴ്ചയില്‍ ഏഴു സര്‍വ്വീസുകള്‍ കരിപ്പൂരില്‍ നിന്ന് തുടങ്ങാന്‍ ധാരണയായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വം.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending