Connect with us

Culture

കള്ളക്കളി പൊളിച്ച് ഔദ്യോഗിക രേഖ

Published

on

കോഴിക്കോട്: വലിയ ജംബോ വിമാന സര്‍വ്വീസിന് കരിപ്പൂരിലെ നിലവിലുള്ള റണ്‍വെ മതിയാവുമെന്ന് ഔദ്യോഗിക രേഖ. ബോയിങ്ങ് 747/400 എന്നീ വിമാനങ്ങള്‍ക്ക് 8000 അടി മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് വിഭാഗം എല്ലാ വിമാന ജോലിക്കാര്‍ക്കും നല്‍കുന്ന സാങ്കേതിക നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബോയിങ്ങ് 777 / 787 എന്നീ വിമാനങ്ങള്‍ക്ക് 7000 അടി റണ്‍വെ ആയാലും മതി.

കരിപ്പൂരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍ പെട്ട 320 /321 എന്നീ വിമാനങ്ങള്‍ക്ക് 5500 അടി റണ്‍വേ മതിയാവും. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ പി.ബാലചന്ദ്രന്‍ നല്‍കിയ രേഖ സേവ്കരിപ്പൂര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം ബഷീറാണ് കരസ്ഥമാക്കിയത്. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വെയുടെ ആകെ നീളം. ഇതില്‍ 400 മീറ്ററില്‍ വിള്ളല്‍ വീണ് ബലക്ഷയമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് 2015 മെയ് മുതല്‍ ഭാഗികമായി വിമാനത്താവളം അടച്ചതും പ്രധാന സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും.
ഇതിന്റെ പേരില്‍ ഹജ്ജ് സര്‍വ്വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി റണ്‍വെ ബലപ്പെടുത്തിയപ്പോഴും റണ്‍വെയുടെ നീളക്കുറവ് പറഞ്ഞാണ് ബോയിങ്ങ് 747/400, 777/787 വിമാനങ്ങള്‍ക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി നിഷേധിച്ചത്. അതേസമയം തന്നെ 9000 അടി മാത്രമുള്ള ഭോപ്പാല്‍- മംഗലാപുരം എയര്‍പോര്‍ട്ടുകള്‍, 9022 അടി റണ്‍വെയുള്ള ഇന്‍ഡോര്‍, 8000 അടിയുള്ള റാഞ്ചി, 8300 അടിയുള്ള വരാണസി എന്നിവക്കു പുറമെ, 7500 അടി മാത്രമുള്ള ഗയ വിമാനത്താവളത്തില്‍ നിന്നു പോലും കോഡ് ‘ഡി’യില്‍ വരുന്ന വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ വ്യക്തത തേടിയപ്പോഴാണ് ബോയിങ്ങ് 777/787 ന് പുറമെ 747/400 ബോയിങ്ങ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനും കരിപ്പൂരിന് സാങ്കേതിക കരുത്തുണ്ടെന്ന് വ്യക്തമാവുന്നത്. ഔറംഗാബാദ് പോലുള്ള തേഡ് ക്ലാസ് വിമാനതാവളങ്ങളില്‍ നിന്ന് പോലും ഹജ്ജ് സര്‍വ്വീസ് നടത്തുമ്പോഴാണ് കേന്ദ്ര സര്‍ക്കാറും വ്യോമയാന രംഗത്തെ ചില കുത്തകകളും പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങള്‍ മാത്രം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചതും കരിപ്പൂരിനെ തഴയാനാണെന്ന് ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending