Connect with us

More

യെദ്യൂരപ്പ രാജിവെച്ചു; സഭയില്‍ നാണംകെട്ട് ബി.ജെ.പി

Published

on

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജി വെക്കുന്നതായി അറിയിച്ചത്. 13 പേജുള്ള രാജിക്കത്താണ് യെദ്യൂരപ്പക്കുവേണ്ടി ബി.ജെ.പി നേതൃത്വം തയാറാക്കിയത്.

നിലവില്‍ കര്‍ണാടക സഭയില്‍ ആകെ 222 സീറ്റുകളാണുള്ളത്. എച്ച്.ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട്. ആകെ വോട്ട് 221 വോട്ട്. ഇതില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 117 വോട്ട്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 37ഉം രണ്ടു സ്വതന്ത്രരുമാണുള്ളത്.

ബി.ജെ.പിക്കാകട്ടെ 104 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം നേടുന്നതിന് 111 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ഭൂരിപക്ഷം ഉറപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.

എന്നാല്‍ കുതിരക്കച്ചവടത്തില്‍ എം.എല്‍.എമാരെ വിട്ടു നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അംഗങ്ങളെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് രാഷ്ട്രീയ ഗതി മാറിയത്.

 

കോണ്‍ഗ്രസ്സിനെയും ജനാധിപത്യ സംവിധാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച യെദ്യൂരപ്പയുടെ രാജിപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ

സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു വര്‍ഷം താന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. കര്‍ഷകരുടെ കണ്ണീരു കണ്ടു. തന്റെ ആദ്യ നടപടി തന്നെ അവര്‍ക്കു വേണ്ടിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനം വോട്ടു ചെയ്തത്. തന്റെ അവസാന നിമിഷം വരെയും അവര്‍ക്കു വേണ്ടി നിലകൊള്ളും

ജനാധിപത്യത്തിനും യെദ്യൂരപ്പയുടെ വിമര്‍ശനം. കൂടുതല്‍ സീറ്റല്ല ജനഹിതമാണ് പ്രധാനം. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണം. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് ശേഷം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി.

പ്രധാനമന്ത്രി മോദി കര്‍ണ്ണാടകത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെ ജനങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കേട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ഒരു ക്ഷേമ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയില്ല.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending