Connect with us

News

കര്‍ണാടക വിധി നാളെ : വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ്

വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Published

on

ഒന്നര മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങളുടേയും ബുധനാഴ്ച നടന്ന പോളിങിന്റെയും ബഹളങ്ങളില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയം ഇന്നലെ ശാന്തമായിരുന്നു. 72.68 ശതമാനമാണ് പോളിംഗ് നടന്നത്.
എന്നാല്‍ അകത്ത് ജയപരാജയങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ കൂട്ടിയും കിഴിച്ചും സാധ്യതകള്‍ തിരയുന്ന തിരക്കിലാണ് നേതാക്കളും അണികളും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോഴും അവസാന നിമിഷ അടിയൊഴുക്കുകളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രചവനങ്ങള്‍ അച്ചട്ടായാല്‍ കിട്ടാവുന്ന ‘രാജ’കീയ യോഗത്തിലാണ് എച്ച്.ഡി കുമാരസ്വാമിയുടേയും ജെ.ഡി.എസിന്റെയും കണക്കുകൂട്ടല്‍.
2018ല്‍ കുമാരസ്വാമിയുടെ കൈകളില്‍ മുഖ്യമന്ത്രി പദം എത്തിയതും ഇത്തരമൊരു ഭാഗ്യ നിമിഷത്തിലായിരുന്നു. ജെ.ഡി.എസ് ഒഴികെയുള്ള കക്ഷികളൊന്നും അഭിപ്രായ സര്‍വേകളെ അതേപടി അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെങ്കിലും തനിച്ചു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ബഹുഭൂരിഭാഗം സര്‍വേകളും പറയുന്നത്. അതേസമയം തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
അഭിപ്രായ സര്‍വേകളെ തള്ളി ഭരണത്തുടര്‍ച്ച നേടുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. അതേസമയം കണക്കുകൂട്ടലുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. രണ്ടര പതിറ്റാണ്ടായി പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് കര്‍ണാടക.
1999നു ശേഷം കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസും മാറി മാറി അധികാരത്തില്‍ വന്നിട്ടുണ്ട്. ഒരേ ടേമില്‍ തന്നെ ഒന്നിലധികം കക്ഷികള്‍ അധികാര്ത്തില്‍ വരികയും ഒരു കക്ഷിക്കു തന്നെ ഒന്നിലധികം മുഖ്യമന്ത്രിമാരുണ്ടാകുകയും ചെയ്തതും കര്‍ണാടകയുടെ സവിശേഷതയാണ്. 2004-07 കാലയളവില്‍ ധരം സിങും (കോണ്‍ഗ്രസ്) കുമാരസ്വാമിയും(ജെ.ഡി.എസ്), യദ്യൂരപ്പയും (ബി.ജെ.പി) സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 2008-13 കാലയളവില്‍ യദ്യൂരപ്പയും സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും ബി.ജെ.പി മുഖ്യമന്ത്രിമാരായിരുന്നു. ഇക്കഴിഞ്ഞ ടേമില്‍ നാലു പേരാണ് മുഖ്യമന്ത്രി പദമേറ്റത്. യദ്യൂരപ്പക്കായിരുന്നു ആദ്യ ഊഴം. സഭയില്‍ വിശ്വാസ വോട്ടു തേടാനാകില്ലെന്ന് കണ്ടതോടെ യദ്യരൂപ്പ രാജിവെച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രിമാരായി. നേതാക്കളുടെ കൂറുമാറ്റത്തില്‍ പാതിവഴിയില്‍ കുമാരസ്വാമി വീണു. യദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് യദ്യൂരപ്പയെ മാറ്റി ബാസവരാജ് ബൊമ്മൈയെ ബി.ജെ. പി മുഖ്യമന്ത്രിയാക്കി.
എന്നാല്‍ 2009 മുതല്‍ 2023 വരെയും ആകെ വോട്ടു വിഹിതം കണക്കിലെടുത്താ ല്‍ ഏറ്റവും വലിയ കക്ഷി കോ ണ്‍ഗ്രസ് ആയിരുന്നു എന്നതാണ് കൗതുകം. 110 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തിയ 2008 ല്‍ പോലും വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. അതിനാല്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമായ ഇത്തവണ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതിനേക്കാള്‍ വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ തട്ടകമായതിനാല്‍ അദ്ദേഹത്തിനും വിജയം നിര്‍ണായകമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published

on

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.

അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending