Culture
വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണം : എം.എസ്.എഫ് ദേശീയ കമ്മിറ്റി
വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഫ്യൂ നിലവില്‍ വന്ന ആഗസ്റ്റ് 5ന് ശേഷം ഒരിക്കല്‍ മാത്രമാണ് വീട്ടുകാരുമായി സംസാരിക്കാനായതെന്നും അവരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാണെന്നും ഡല്‍ഹിയിലും അലീഗറിലും ഹൈദരാബാദിലും ബാംഗ്ലൂരിലും തൃശ്ശൂരിലും മറ്റ് വിവിധ സ്ഥലങ്ങളിലും പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുമായി പങ്ക് വെച്ചു. ഹോസ്റ്റല്‍ ഫീ, എക്‌സാമിനേഷന്‍ ഫീ, ഭക്ഷണം തുടങ്ങി വിദ്യാര്‍ത്ഥകള്‍ക്കാവശ്യമായ യാതൊന്നിനും പണമില്ലാതെ വിവിധ സര്‍വ്വകലാശാലകളില്‍ കശ്മീരികള്‍ ബുദ്ധിമുട്ടുകയാണ്. ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക്, എസ് ബി ഐ, പി എന്‍ ബി തുടങ്ങിയ ബാങ്കുകളില്‍ അക്കൗണ്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. പലരുടെയും അക്കൗണ്ടില്‍ രക്ഷിതാക്കള്‍ നല്‍കുന്ന പണം തീര്‍ന്ന് പോയതിനാല്‍ ജീവിതം തന്നെ പ്രയാസത്തിലായിരിക്കുകയാണ്. സഹ വിദ്യാര്‍ത്ഥികളുടെ സഹായത്താലാണ് പലരും നിലവില്‍ കഴിഞ്ഞ് വരുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്ത് കളയുന്നതിന്റെ മറവില്‍ കാശ്മീരില്‍ അരങ്ങേറുന്നത് തുല്യതയില്ലാത്ത മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണ.് അതേസമയം കശ്മീരിന് പുറത്ത്് പഠിക്കുന്ന വിദ്യാര്‍ത്ഥികളും കര്‍ഫ്യൂവിന്റെ പരിണിത ഫലങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് തയ്യാറാകണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തികച്ചും ഭരണഘടനാ വിരുദ്ധമായി കശ്മീരിന്റെ വായ മൂടി കെട്ടി അടിച്ചേല്‍പ്പിച്ച തീരുമാനം നടപ്പിലാക്കാനും അതിനെതിരെ ശബ്ദമുയരാതിരിക്കാന്‍ വേണ്ടിയും മോദി ഭരണകൂടം ചെയ്ത് കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഊറ്റം കൊള്ളുന്ന നമുക്ക് നീതീകരിക്കാവുന്നതല്ല. കാശ്മീരിന് പുറം ലോകവുമായി ബന്ധം നിഷേധിച്ചും രാഷ്ട്രീയ നേതാക്കളെ തുറുങ്കിലടച്ചും രക്ത രൂക്ഷിത യാഥാര്‍ത്ഥ്യം പുറത്തെത്താതിരിക്കാന്‍ ദേശീയ മാധ്യമങ്ങളുടെ വായ മൂടി കെട്ടിയും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ചെയ്തികളില്‍ ഏറ്റവും അവസാനത്തേതാണ് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തടഞ്ഞത്.
21 നാള്‍ പിന്നിടുന്ന കര്‍ഫ്യൂ താഴ്വരയെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്ത് കൊണ്ടിരിക്കുകയാണ് . കശ്മീരില്‍ നിന്നും വരുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. കശ്മീരിന് പുറത്തുള്ള കശ്മീരികളുടെ, വിശിഷ്യാ കര്‍ഫ്യൂ കാരണം പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും മെഡിക്കല്‍, ബാങ്കിംഗ് സംവിധാനങ്ങളൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല ഏത് നിമിഷവും എന്തും സംഭവിക്കാമെന്നത് കൊണ്ട് ഭയം തിന്നാണ് ഓരോ ദിനവും തള്ളി നീക്കുന്നതെന്നും കാശ്മീരിലുള്ള തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതായി വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപെടുത്തുന്നു. ക്യാമ്പസിനകത്ത് തങ്ങള്‍ സുരക്ഷിതരാണെങ്കിലും ക്യാമ്പസിന് പുറത്തുള്ള സുഹൃത്തുക്കള്‍ പൊതുജനത്തില്‍ നിന്നും അപമാനവും പരിഹാസവും ഭീക്ഷണിയും നേരിടേണ്ട അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നും ഡല്‍ഹിയിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കശ്മീരിനകത്തും പുറത്തും തങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ പങ്ക് വെക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും കടമയാണ്. പത്ത് പേര്‍ക്ക് ഒരാളെന്ന തോതില്‍ സൈനിക വിന്യാസം നടത്തി താഴ്വരയെ തുറന്ന ജയിലാക്കി മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടിക്കെതിരെ ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ ശബ്ദമുയരേണ്ടത് അനിവാര്യതയാണ്. മോദി ഭരണകൂടം കാശ്മീരില്‍ നടത്തുന്ന എല്ലാ വിധ ജനാധിപത്യ-മനുഷ്യവകാശ വിരുദ്ധ ചെയ്തികളേയും എം എസ് എഫ് ദേശീയ നേതൃത്വം ശക്തമായി അപലപിക്കുകയും കാശ്മീരിലെ കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ ഇടപാടുകളും സുതാര്യമാക്കാനും കാശ്മീരിനകത്തും പുറത്തുമുള്ള കാശ്മീരികളുടെ ജീവന്‍ സുരക്ഷിതാമാക്കാനും താഴ്വരയില്‍ എത്രയും പെട്ടെന്ന് സമാധാനം തിരികെ കൊണ്ട് വരാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india18 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

