Connect with us

News

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു

ചെയര്‍മാന്‍ രാജഗോപാല്‍ ടി പി, ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ ഒപ്പം മറ്റു സാംസ്‌കാരിക, സാമൂഹിക, രാഷ്രട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Published

on

മണ്ണാര്‍ക്കാടിന് ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഇന്നലെ രാവിലെ 10 മണിക്ക് നിര്‍വ്വഹിച്ചു.

റൂറല്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ഇപ്പോളത്തെ രക്ഷാധികാരിയുമായ എ. പുരുഷോത്തമനാണ് ആദ്യ വില്‍പ്പന ഏറ്റു വാങ്ങിയത്. ചെയര്‍മാന്‍ രാജഗോപാല്‍ ടി പി, ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ ഒപ്പം മറ്റു സാംസ്‌കാരിക, സാമൂഹിക, രാഷ്രട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 17 വരെ 0% പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണം പര്‍ചേസ് ചെയ്യാം. ഇതുപ്രകാരം ഒരു പവന്‍ 916 സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അടുത്ത ഒരു പവന് പണിക്കൂലി തികച്ചും സൗജന്യമായി സ്വന്തമാക്കാം. ഇതിനും പുറമേ ഉദ്ഘാടന ദിവസം പര്‍ചേസ് ചെയ്തവരില്‍നിന്നും തിരഞ്ഞെടുത്ത 5 പേര്‍ക്ക് ഡയമണ്ട് റിങ്ങ് സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിരുന്നു. ഡയമണ്ട്, 18K, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണ പര്‍ചേസുകള്‍ക്ക് 40 ശതമാനം പണിക്കൂലി ഇളവും ലഭിക്കുന്നു.

കൂടാതെ ലഘു തവണകളിലൂടെ പണിക്കൂലിയില്ലാതെ സ്വര്‍ണ്ണം സ്വന്തമാക്കാനുള്ള സ്‌കീമുകള്‍ക്കൊപ്പം നിങ്ങളുടെ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മികച്ച വില നല്‍കി പുതിയ HUID സ്വര്‍ണ്ണാഭരണങ്ങളായി മാറ്റി വാങ്ങാനുള്ള അവസരവും ഉണ്ട്. ഇവയ്‌ക്കെല്ലാം പുറമേ ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. ഒറ്റപ്പാലം, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, വളാഞ്ചേരി, വടക്കഞ്ചേരി, സുല്‍ത്താന്‍ബത്തേരി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഷോറൂമുകളുള്ള കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഒമ്പതാമത് ഷോറൂം ആണ് ഇപ്പോള്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോറിയിടിച്ച് ബൈക്ക് യാത്രിക്കാരന്‍ മരിച്ചു

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

on

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നിറുത്താതെ പോയ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും തമിഴ്‌നാട്ടില്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി മെഹബൂബ് (43) നെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലര്‍ നമ്പര്‍ 383ന് സമീപത്താണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പാലക്കാട് എരമയൂര്‍ കൊട്ടക്കര വീട്ടില്‍ വിനോദിന്റെ മകന്‍ നിതിന്‍ വിനോദിനാണ് (26) ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

News

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Published

on

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി. രാവിലെ ആറ് മണിയോടെയാണ് സംഭവം. യുവാവിനെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു.

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു കയറിയത്. റെയില്‍ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടുകയായിരുന്നു.

Continue Reading

kerala

മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

Published

on

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.

അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.

മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.

പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Continue Reading

Trending