Connect with us

Culture

മാനനഷ്ട കേസുകളില്‍ വിയര്‍ത്ത് കെജരിവാള്‍: മാപ്പു പറയല്‍ തുടരുന്നു

Published

on

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്രം സിംഗ് മചീതിയയോട് അരവിന്ദ് കെജരിവാള്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ അരവിന്ദ് കെജരിവാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോടും മാപ്പപേക്ഷിച്ചു.

അരവിന്ദ് കെജരിവാള്‍ പുറത്തുവിട്ട രാജ്യത്തെ അഴിമതിക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു നിതിന്‍ ഗഡ്കരി ഫയല്‍ചെയ്ത മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് കെജരിവാള്‍ തന്റെ നടപടിയില്‍ മാപ്പപേക്ഷച്ചിരിക്കുന്നത്.

‘തെളിയിക്കാനാവുമോ എന്നത് പരിഗണിക്കാതെ താങ്കള്‍ക്കെതിരായി ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ താങ്കളില്‍ വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഖേദിക്കുന്നതായും താങ്കള്‍ക്കെതിരെ വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്നും’ നിധിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരും ദില്ലി പാട്യാല കോടതിയില്‍ മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള ജോയിന്റ് അപേക്ഷ ഫയല്‍ ചെയ്തു.

തന്നെയും മകനെയും അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയില്‍ അദ്ദേഹം തങ്ങളോട് മാപ്പ് പറഞ്ഞതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ദില്ലിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് കൈജരിവാളിനെതിരെയുള്ള നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. മകന്‍ അമിത് സിബല്‍ മുഖേന ടെലികോം കമ്പനിയായ വോഡഫോണിനെ സഹായിക്കാന്‍ നികുതി നയത്തില്‍ കപില്‍ സിബല്‍ തിരിമറി നടത്തിയെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്.

രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നുപോകുന്നത്. അഴിമതിവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി ദില്ലിയില്‍ അധികാരത്തിലേറിയ പാര്‍ട്ടി രാജ്യത്താകമാനം അഴിമതിവിരുദ്ധ മുന്നേറ്റം സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നത നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതോടെ അഴിമതിക്കെതിരെയുള്ള സന്ധിയില്ലാസമരം എന്ന പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യം വിമര്‍ശന വിധേയമാക്കപ്പെടും. ഹോസ്പിറ്റലും സ്‌കൂളുകളും നിര്‍മ്മിക്കുകയും ജനങ്ങളെ സേവിക്കുകയുമാണ് തങ്ങളുടെ പ്രധാന അജണ്ട എന്നാണ് കെജരിവാളിന്റെ മാപ്പപേക്ഷ പറ്റിയുള്ള ചോദ്യത്തിന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

ബിക്രം സിംഗ് മചീതിയയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷനും ഉപാധ്യക്ഷനും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള 20 എം.എല്‍.എമാരുമായി മനീഷ് സിസോദിയയുടെ വസതിയില്‍ ഞായറാഴ്ച്ച അരവിന്ദ് കേജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി.
മുപ്പത്തിമൂന്ന് മാനനഷ്ടക്കേസുകള്‍ അരവിന്ദ് കെജരിവാളിനെതിരെ നിലനില്‍ക്കുന്നുണ്ട്. ദില്ലി ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാരോപണ വിധേയനായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസാണതില്‍ പ്രധാനം. ജയ്റ്റ്‌ലിയോടും കെജരിവാള്‍ മാപ്പപേക്ഷ നല്‍കി മാനനഷ്ട കേസില്‍ നിന്ന് തടിയൂരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending