Connect with us

More

രാഹുല്‍ ഗാന്ധിയെയും കെജ്‌രിവാളിനെയും തടഞ്ഞു, വിട്ടയച്ചു

Published

on

ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. നാലു മണിക്കൂറിനിടെ രണ്ടു തവണയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുലിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലും കെജ്‌രിവാളിനെ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ ലേഡി ഹര്‍ദിന്‍ജെ ആസ്പത്രിയിലുമാണ് തടഞ്ഞത്.

70 മിനിറ്റ് തടഞ്ഞുവെച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വിട്ടയച്ചത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. വിമുക്തഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമുക്ത ഭടന്റെ ബന്ധുക്കളെയും പൊലീസ് തടഞ്ഞുവെച്ചു. ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂഡല്‍ഹിയിലെ ബാബാ ഖരഗ് സിങ് മാര്‍ഗിലുള്ള രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ രാഹുലെത്തിയത്. ആസ്പത്രി ഗേറ്റിനു മുമ്പില്‍ രാഹുലിനെ പൊലീസ് തടഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. രാഹുലിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളായ രാണ്‍ദീപ് സുര്‍ജേവാലയും കിരണ്‍ ചൗധരിയും പൊലീസുമായി വാക്കു തര്‍ക്കങ്ങളും ഉന്തും തള്ളുമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കുടുംബത്തെ കാണാന്‍ വീണ്ടും രാഹുലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വീണ്ടും തടഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ രാഹുലിനെയും സിന്ധ്യയെയും തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കള്‍ രാഹുലിനെ കാണാനെത്തി. വൈകിട്ട് ഏഴേകാലോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ മോചിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ സൈനികന്റെ കുടുംബത്തോട് മാപ്പു പറയണമെന്ന് രാഹുല്‍ പറഞ്ഞു. എന്തിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ഭടന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ, വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച എ.എ.പി നേതാക്കള്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി എം.കെ മീണ പറഞ്ഞു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം മറ്റു നേതാക്കള്‍ക്കൊപ്പം ആസ്പത്രിയിലെത്തുകയായിരുന്നു.

ആസ്പത്രിയില്‍ തടസ്സമുണ്ടാക്കുന്നതല്ല ജനാധിപത്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരെ വിളിച്ചതു കൊണ്ടാണ് വിമുക്തഭടന്റെ ബന്ധുക്കളെ തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
തടഞ്ഞുവെച്ച രാഹുലിനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാര്‍ നല്‍കിയ സീറ്റിലിരുന്ന് ‘ഒരു മുന്‍ സൈനികനെ അറസ്റ്റു ചെയ്യാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ?’ എന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അദ്ദേഹം രോഷാകുലനായി. ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇതോടെ, നാലു മണിയോടെ രാഹുലിനെ വിട്ടയക്കുകയായിരുന്നു. അതിനിടെ, തന്റെ കുടുംബത്തെ പൊലീസ് മര്‍ദിച്ചതായി ആത്മഹത്യ ചെയത് വിമുക്തഭടന്‍ രംഗത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി.

ബന്ധുക്കള്‍ സ്‌റ്റേഷനില്‍ രാഹുലുമായി സംസാരിച്ചു. ഈ വേളയിലായിരുന്നു നിങ്ങള്‍ക്ക് നാണമില്ലേ? ഇങ്ങനെയാണോ ഒരു വിമുക്ത ഭടനോട് പെരുമാറേണ്ടത്? നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ചോദിച്ചത്. സ്റ്റേഷനു പുറത്ത് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച രാഹുല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരുന്നില്ലെന്ന് പറഞ്ഞു. ഏതു തരത്തിലുള്ള രാഷ്ട്രമാണ് രൂപപ്പെടുന്നത്. ഇതൊരു മാനസിക നിലയാണ്. ജനാധിപത്യരഹിതമായ മനോനില- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നായിരുന്നു തടഞ്ഞുവെക്കപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാളി ന്റെ പ്രതികരണം. പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറിയെന്ന് സൈനികന്റെ മകന്‍ തന്നോട് പറഞ്ഞു. പൊലീസുകാര്‍ക്ക് തോന്നിയത് ചെയ്യാനാകുമോ? ഇവിടെ പൊലീസ് ഭരണമാണോ?- അദ്ദേഹം ചോദിച്ചു.
നേതാക്കളെ തടങ്കലില്‍ വെച്ചതിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍്ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, സജ്ജന്‍ കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ്മാക്കന്‍, രാജ് ബബ്ബര്‍, ഭൂപേന്ദ്രസിങ് ഹൂഡ, ഷക്കീല്‍ അഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി തടങ്കലില്‍ വെച്ചതോടെ, ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന്് ഡല്‍ഹി പൊലീസ് പത്രക്കുറിപ്പിറക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. പൊലീസ് ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു നേതാക്കളെ തടഞ്ഞതിനെ കുറിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

kerala

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ‌ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയിലുള്ള വീട്ടിൽ‌ മോഷണം

ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറയുന്നത്

Published

on

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങൾ എടുക്കാൻ മോൻസന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നിലവില്‍ പരോളിലാണ് മോന്‍സന്‍. ഈ ഉത്തരവ് അനുസരിച്ച് വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണ് മോന്‍സണുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍ പെടുന്നത്. ഇതിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന് മോന്‍സന്റെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറയുന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മീഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു.
കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ സൂക്ഷിച്ചിരുന്നത്. 50,000 രൂപയായിരുന്നു വീടിന്റെ പ്രതിമാസ വാടക. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.
Continue Reading

Trending