Connect with us

More

ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും

Published

on

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ പദ്ധതികളും 2022നു മുന്നോടിയായി പൂര്‍ത്തീകരിക്കും. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ മികച്ച ശ്രമങ്ങളും ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം പുതിയ സര്‍ക്കാര്‍ ടെണ്ടര്‍ നിയമത്തിന്റെ നടപ്പാക്കലാണ്. സര്‍ക്കാര്‍ ടെണ്ടറുകളില്‍ ചെറുകിട ഇടത്തരം വ്യവസായസംരംഭകര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ഗ്യാരന്റി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ഇളവുകളാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്. വാണിജ്യനിയമങ്ങളുടെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാനകാര്യം. ചില ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വാണിജ്യ ഏജന്റുമാരുടെ കുത്തക ഒഴിവാക്കുന്നതിനും ഏജന്റുമാര്‍ അല്ലാത്തവര്‍ക്കും അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.

ഭാവിയില്‍ മറ്റു മേഖലകളിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായി ഉദാരവല്‍ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോര്‍്പ്പറേറ്റ് നിയമങ്ങളുടെ പരിഷ്‌കരണം, രാജ്യാന്തര നിലവാരങ്ങള്‍ക്കനുസതൃതമായി കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള സംവിധാനം എന്നിവയും സ്വീകരിച്ചു.
പൊതുസ്വകാര്യ മേഖലകള്‍തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് ഇത് സഹായകമാകും. ഉന്നത നിലവാരത്തിലും കുറഞ്ഞ ചെലവിലും പദ്ധതി നടപ്പാക്കാനുമാകും.

ഇതിനുപുറമെ ഖത്തറില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമം സഹായകമാകും. നിലവില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപത്തിലേക്ക് വിദേശനിക്ഷേപത്തിന്റെ സാധ്യതകള്‍തുറക്കും. എല്ലാ പദ്ധതികള്‍ക്കും ഫണ്ട് ലഭ്യമാക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്.
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇടപെടല്‍. തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വമ്പന്‍ പാര്‍പ്പിട യൂണിറ്റിന്റെ നിര്‍മാണവും എക്കണോമിക്, ലോജിസ്റ്റിക്‌സ് സോണുകളുടെ വികസനവും സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ്.
ദേശീയ തന്ത്രങ്ങള്‍ക്കനുസൃതമായും ഖത്തറിന്റെ സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കാന്‍ കഴിയുന്ന വിധത്തിലും പദ്ധതികളും പരിപാടികളും നടപ്പാക്കാന്‍ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യകതയും അമീര്‍ വിശദീകരിച്ചു.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്‌

Published

on

കൊച്ചി: കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 400 രൂപ കൂടി

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.

വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

 

Continue Reading

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

Trending