Connect with us

More

ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും

Published

on

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ പദ്ധതികളും 2022നു മുന്നോടിയായി പൂര്‍ത്തീകരിക്കും. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ മികച്ച ശ്രമങ്ങളും ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം പുതിയ സര്‍ക്കാര്‍ ടെണ്ടര്‍ നിയമത്തിന്റെ നടപ്പാക്കലാണ്. സര്‍ക്കാര്‍ ടെണ്ടറുകളില്‍ ചെറുകിട ഇടത്തരം വ്യവസായസംരംഭകര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ഗ്യാരന്റി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ഇളവുകളാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്. വാണിജ്യനിയമങ്ങളുടെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാനകാര്യം. ചില ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വാണിജ്യ ഏജന്റുമാരുടെ കുത്തക ഒഴിവാക്കുന്നതിനും ഏജന്റുമാര്‍ അല്ലാത്തവര്‍ക്കും അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.

ഭാവിയില്‍ മറ്റു മേഖലകളിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായി ഉദാരവല്‍ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോര്‍്പ്പറേറ്റ് നിയമങ്ങളുടെ പരിഷ്‌കരണം, രാജ്യാന്തര നിലവാരങ്ങള്‍ക്കനുസതൃതമായി കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള സംവിധാനം എന്നിവയും സ്വീകരിച്ചു.
പൊതുസ്വകാര്യ മേഖലകള്‍തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് ഇത് സഹായകമാകും. ഉന്നത നിലവാരത്തിലും കുറഞ്ഞ ചെലവിലും പദ്ധതി നടപ്പാക്കാനുമാകും.

ഇതിനുപുറമെ ഖത്തറില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമം സഹായകമാകും. നിലവില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപത്തിലേക്ക് വിദേശനിക്ഷേപത്തിന്റെ സാധ്യതകള്‍തുറക്കും. എല്ലാ പദ്ധതികള്‍ക്കും ഫണ്ട് ലഭ്യമാക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്.
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇടപെടല്‍. തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വമ്പന്‍ പാര്‍പ്പിട യൂണിറ്റിന്റെ നിര്‍മാണവും എക്കണോമിക്, ലോജിസ്റ്റിക്‌സ് സോണുകളുടെ വികസനവും സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ്.
ദേശീയ തന്ത്രങ്ങള്‍ക്കനുസൃതമായും ഖത്തറിന്റെ സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കാന്‍ കഴിയുന്ന വിധത്തിലും പദ്ധതികളും പരിപാടികളും നടപ്പാക്കാന്‍ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യകതയും അമീര്‍ വിശദീകരിച്ചു.

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ

നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു

Published

on

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

Continue Reading

kerala

കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

on

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.

ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.

ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.

 

Continue Reading

Trending