Connect with us

Video Stories

സെമി കാണാന്‍ ഈ കളി പോരാ ബ്ലാസ്റ്റേഴ്‌സ്

Published

on

അഷ്‌റഫ് തൈവളപ്പില്‍

കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ ഗോവ എഫ്‌സിക്കെതിരെയും 12ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയും. എവേ മത്സരങ്ങള്‍ കഴിഞ്ഞ് വരുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സിന് അവകാശപ്പെടാനില്ല, ഗോളടിക്കാന്‍ ആളില്ലെന്ന പേരുദോഷം ഇപ്പോഴും ബാക്കി, തുടര്‍ച്ചയായി മൂന്ന് ഹോം മത്സരങ്ങള്‍ കളിച്ച് ഒക്‌ടോബര്‍ 14ന് എവേ മത്സരങ്ങള്‍ക്കായി തിരിക്കുമ്പോള്‍ ഒരേയൊരു ജയത്തില്‍ നിന്ന് ലഭിച്ച മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു ടീം.

മടങ്ങുന്നത് ആറു പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ആറാം സ്ഥാനക്കാരായി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഗോവക്കെതിരെ മാത്രമാണ് കേരളത്തിന് ജയിക്കാനായത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ജയവും അതു തന്നെ. ചെന്നൈയിനെയും പൂനെയെയും അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചപ്പോള്‍ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍വിയും വഴങ്ങി. ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്ന റെക്കോഡാണ് ഡല്‍ഹിക്കെതിരായ തോല്‍വിയിലൂടെ കേരളത്തിന് നഷ്ടമായത്. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് അവശേഷിക്കുന്ന ആറു മത്സരങ്ങളും ഇനി നിര്‍ണായകമാണ്. സെമിസാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയോ തോല്‍ക്കാതിരിക്കുകയോ ചെയ്യണം.

നാളത്തെ മത്സരം ജയിച്ചാല്‍ ആദ്യ നാലിലെത്താനും ടീമിന് കഴിയും. സീസണില്‍ ഇതുവരെ നാലു ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടക്ക് നേടാനായത്. വഴങ്ങിയതാകട്ടെ ആറു ഗോളുകള്‍ മാത്രവും. രണ്ടും സീസണിലെ റെക്കോഡാണ്. ലക്ഷ്യത്തിലേക്ക് ഏറ്റവും കുറഞ്ഞ ഷോട്ടുതിര്‍ത്ത ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെ, ഏഴു മത്സരങ്ങളില്‍ നിന്ന് എതിരാളിയുടെ വല ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തടിച്ചത് വെറും 19 തവണ, മുന്നിലുള്ള ഡല്‍ഹിയുടെ അക്കൗണ്ടില്‍ 49 ഷോട്ടുകളുണ്ട്. പൂര്‍ണതയിലെത്തിച്ച പാസുകളുടെ എണ്ണത്തിലും ടീം പിറകില്‍ തന്നെ. സ്വന്തം ആരാധകരുടെ മുന്നില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരമാവധി പോയിന്റുകള്‍ തന്നെയാണ് ടീമിന്റെ ലക്ഷ്യം. ഈ രണ്ടു മത്സരങ്ങളിലെ ഫലങ്ങള്‍ ടീമിന്റെ തുടര്‍ന്നുള്ള യാത്രയില്‍ നിര്‍ണായകമാവുകയും ചെയ്യും. 19ന് മുംബൈ (എവേ), 25ന് പൂനെ (ഹോം), 29ന് കൊല്‍ക്കത്ത (എവേ), ഡിസംബര്‍ 4ന് നോര്‍ത്ത് ഈസ്റ്റ് (ഹോം) ടീമുകള്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു മത്സരങ്ങള്‍.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending