Connect with us

Video Stories

സെമി കാണാന്‍ ഈ കളി പോരാ ബ്ലാസ്റ്റേഴ്‌സ്

Published

on

അഷ്‌റഫ് തൈവളപ്പില്‍

കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ ഗോവ എഫ്‌സിക്കെതിരെയും 12ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയും. എവേ മത്സരങ്ങള്‍ കഴിഞ്ഞ് വരുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സിന് അവകാശപ്പെടാനില്ല, ഗോളടിക്കാന്‍ ആളില്ലെന്ന പേരുദോഷം ഇപ്പോഴും ബാക്കി, തുടര്‍ച്ചയായി മൂന്ന് ഹോം മത്സരങ്ങള്‍ കളിച്ച് ഒക്‌ടോബര്‍ 14ന് എവേ മത്സരങ്ങള്‍ക്കായി തിരിക്കുമ്പോള്‍ ഒരേയൊരു ജയത്തില്‍ നിന്ന് ലഭിച്ച മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു ടീം.

മടങ്ങുന്നത് ആറു പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ആറാം സ്ഥാനക്കാരായി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഗോവക്കെതിരെ മാത്രമാണ് കേരളത്തിന് ജയിക്കാനായത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ജയവും അതു തന്നെ. ചെന്നൈയിനെയും പൂനെയെയും അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചപ്പോള്‍ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍വിയും വഴങ്ങി. ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്ന റെക്കോഡാണ് ഡല്‍ഹിക്കെതിരായ തോല്‍വിയിലൂടെ കേരളത്തിന് നഷ്ടമായത്. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് അവശേഷിക്കുന്ന ആറു മത്സരങ്ങളും ഇനി നിര്‍ണായകമാണ്. സെമിസാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയോ തോല്‍ക്കാതിരിക്കുകയോ ചെയ്യണം.

നാളത്തെ മത്സരം ജയിച്ചാല്‍ ആദ്യ നാലിലെത്താനും ടീമിന് കഴിയും. സീസണില്‍ ഇതുവരെ നാലു ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടക്ക് നേടാനായത്. വഴങ്ങിയതാകട്ടെ ആറു ഗോളുകള്‍ മാത്രവും. രണ്ടും സീസണിലെ റെക്കോഡാണ്. ലക്ഷ്യത്തിലേക്ക് ഏറ്റവും കുറഞ്ഞ ഷോട്ടുതിര്‍ത്ത ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെ, ഏഴു മത്സരങ്ങളില്‍ നിന്ന് എതിരാളിയുടെ വല ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തടിച്ചത് വെറും 19 തവണ, മുന്നിലുള്ള ഡല്‍ഹിയുടെ അക്കൗണ്ടില്‍ 49 ഷോട്ടുകളുണ്ട്. പൂര്‍ണതയിലെത്തിച്ച പാസുകളുടെ എണ്ണത്തിലും ടീം പിറകില്‍ തന്നെ. സ്വന്തം ആരാധകരുടെ മുന്നില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരമാവധി പോയിന്റുകള്‍ തന്നെയാണ് ടീമിന്റെ ലക്ഷ്യം. ഈ രണ്ടു മത്സരങ്ങളിലെ ഫലങ്ങള്‍ ടീമിന്റെ തുടര്‍ന്നുള്ള യാത്രയില്‍ നിര്‍ണായകമാവുകയും ചെയ്യും. 19ന് മുംബൈ (എവേ), 25ന് പൂനെ (ഹോം), 29ന് കൊല്‍ക്കത്ത (എവേ), ഡിസംബര്‍ 4ന് നോര്‍ത്ത് ഈസ്റ്റ് (ഹോം) ടീമുകള്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു മത്സരങ്ങള്‍.

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending