Connect with us

Culture

എങ്ങുമെത്താതെ മദ്രസാ അധ്യാപകരുടെ ഭവനപദ്ധതി; താളം തെറ്റി ന്യൂനപക്ഷ വകുപ്പ്

Published

on

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന മദ്രസാ അധ്യാപകരുടെ ഭവനപദ്ധതിയില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകള്‍. മദ്രസാ അധ്യാപകര്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ നല്‍കുന്ന പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍ ഇതുവരെ നല്‍കാനായത് നൂറ് വീടുകള്‍ മാത്രമാണ്. മാര്‍ച്ച് 31ന് മുമ്പ് അഞ്ഞൂറ് പേര്‍ക്ക് കൂടി വായ്പ അനുവദിക്കുമെന്നാണ് വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് അപേക്ഷ സ്വീകരിച്ചത്. 600 മദ്രസാ അധ്യാപകര്‍ വായ്പക്കായി അപേക്ഷിച്ചിരുന്നു.
ഒരു വീടിന് 2.5 ലക്ഷം രൂപയാണ് പലിശ ഈടാക്കാതെ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതുവരെ 2.5 കോടിയാണ് വായ്പ നല്‍കിയത്. 15 കോടി രൂപയാണ് പദ്ധതിക്കായി ആകെ വകയിരുത്തിയത്. എന്നാല്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ന്യൂനപക്ഷ വകുപ്പിന് കഴിഞ്ഞില്ല. നൂറ് പേര്‍ക്കുകൂടി വായ്പ നല്‍കുകയും തുടര്‍ന്ന് ലിസ്റ്റിലുള്ള 400 പേരെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്. അതേസമയം പുതിയ സാഹചര്യത്തില്‍ ഭവനവായ്പകള്‍ നല്‍കുന്നതിന് പൊതുവേയുണ്ടായ കാലതാമസമാണ് മദ്രസാ അധ്യാപകരുടെ പദ്ധതിയിലും സംഭവിച്ചതെന്നും പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിന് തടസങ്ങളില്ലെന്നുമാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനായി വീണ്ടും അപേക്ഷ ക്ഷണിക്കും. കേന്ദ്രഫണ്ടിന്റെ കുറവ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും മദ്രസാ അധ്യാപകരുടെ ഭവന വായ്പ കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഉറപ്പുനല്‍കിയിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാരാണ് തുടക്കം കുറിച്ചത്. അധ്യാപകരായി രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചവരും ക്ഷേമനിധിയില്‍ അംഗങ്ങളായവരുമായ മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കാനാണ് മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലി പദ്ധതി തയാറാക്കിയത്. എട്ടു വര്‍ഷം കൊണ്ട് ലഘുതവണകളായാണ് തിരിച്ചടവ്. അപേക്ഷകന്റെ സ്വന്തം പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് മൂന്ന് സെന്റും നഗരങ്ങളില്‍ 2.5 സെന്റും ഭൂമി ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉടമസ്ഥതയിലുള്ള വസ്തുവും പരിഗണിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സമര്‍പിച്ചാല്‍ വാസയോഗ്യമല്ലാത്ത വീടിന് പുനര്‍നിര്‍മാണവും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. അപേക്ഷകന്റെ ഉയര്‍ന്ന പ്രായം, വരുമാനപരിധി, കുടുംബത്തിലെ മാറാരോഗികള്‍, അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവകള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാണ് പ്രോജക്ട് തയാറാക്കിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending