Connect with us

india

ഉത്തരാഖണ്ഡില്‍ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍; നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശവാദം

ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

Published

on

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്രസകളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് മദ്രസകള്‍ സീല്‍ വെച്ചത്. ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുമ്പോഴും സംസ്ഥാനത്ത്, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും ആരോപിച്ചു.

എന്നാല്‍ ഈ വിയത്തില്‍ മദ്രസ നടത്തിപ്പുകാര്‍ ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് മേധാവി ഷാമൂണ്‍ കശ്മീര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അംഗീകൃത രേഖകള്‍ ഉള്ള മദ്രസകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും, നിയമപരമായ നിബന്ധനകള്‍ പാലിച്ചുകഴിഞ്ഞാല്‍ സീല്‍ ചെയ്തവ വീണ്ടും തുറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഇസ്‌ലാമിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് പല മദ്രസ നടത്തിപ്പുകാരും ഇതിനെ കാണുന്നത്.

നിയമപരമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നടപടിയെ ന്യായീകരിക്കുന്നത്. ഈ നടപടി ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അവര്‍ പറയുന്നു. മദ്രസ അടച്ചുപൂട്ടലില്‍ പ്രാദേശിക മദ്രസ അധ്യാപകരും മതപണ്ഡിതന്മാരും നിരാശരാണ്.  തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഡെറാഡൂണിലെ ഒരു അധ്യാപകന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മദ്രസകളെ അടച്ചുപൂട്ടാനുള്ള നീക്കത്തെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ മുസ്‌ലിംകളോട്‌ മനപൂര്‍വം വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണം: സുപ്രീംകോടതി

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

Published

on

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഇന്‍സ്പെക്ടറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ (എസ്എച്ച്ആര്‍സി) ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇന്‍സ്പെക്ടര്‍ (ഹരജിക്കാരന്‍) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും പ്രതിയുടെ അമ്മയോട് ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

എസ്എച്ച്ആര്‍സി ഉത്തരവിനെയും എസ്എച്ച്ആര്‍സി ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരനായ പാവുള്‍ യേശുദാസന്‍ ഇപ്പോഴത്തെ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കുറ്റകരമായ വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്‍ പ്രതിഭാഗത്തിന്റെ അമ്മയോട് സംസാരിക്കാന്‍ ഹരജിക്കാരന്‍ വളരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ വിസമ്മതിച്ചുവെന്ന് കരുതിയാല്‍ പോലും അത് മനുഷ്യാവകാശ ലംഘനമാകില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിഗമനങ്ങളില്‍ തെറ്റില്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

 

Continue Reading

india

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

Published

on

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ആറാം രാത്രിയും നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകള്‍ക്ക് നേരേയും പര്‍ഗ് വാള്‍ സെക്ടറിലുമുണ്ടായ കരാര്‍ ലംഘനങ്ങള്‍ ഇന്ത്യന്‍ സേന കടുത്ത മറുപടി നല്‍കി.

മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും പാകിസ്താന്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചു. മേഖലയിലെ സ്ഥിതി വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളോടും ് അമേരിക്ക ആവശ്യപ്പെട്ടു.

 

Continue Reading

india

ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.

Published

on

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പ്രത്യേക ലിങ്ക് വഴി നടന്നുവരികയാണ്. ഇന്ത്യ മുന്നന്നിയിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തിനെത്തും. രാജ്യത്തിന്റെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും.

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമാണ് 25 ന് ഉല്‍ഘാടനം ചെയ്യുന്ന ഖാഇദെ മില്ലത്ത് സെന്റര്‍. അതോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്. അത് വീക്ഷിക്കാനും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കാനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് സമ്മേളന നഗരിയില്‍ പ്രവേശിപ്പിക്കുക.
സമ്മേളനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാനാ നിസാര്‍ അഹമ്മദ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ട്രഷറര്‍ അതീബ് ഖാന്‍, നൂര്‍ ഷംസ്, അഫ്സല്‍ യൂസുഫ്, ജിഹാദ് എന്നിവര്‍ സംബന്ധിച്ചു.

 

Continue Reading

Trending