Connect with us

Video Stories

കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളായ കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. 2002ല്‍ വേറിട്ട് പോയ വിഭാഗങ്ങളുടെ യോജിപ്പിനുള്ള പ്രധാന കടമ്പകളെല്ലാം തരണം ചെയ്തതോടെ ഐക്യ ചര്‍ച്ചകള്‍ ആശാവഹമായ പുരോഗതിയിലാണ്. ടി.പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും പി.പി ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എമ്മിന്റെ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ ലയന ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കി. സി.പി ഉമര്‍ സുല്ലമി പ്രസിഡന്റും എം സലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ കൗണ്‍സില്‍ ഈ മാസം 27ന് കോഴിക്കോട് സ്പാനില്‍ നടക്കും.
ഇരു പക്ഷത്തു നിന്നും അഞ്ചു വീതം അംഗങ്ങളെയാണ് ഐക്യ ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയത്. ആദര്‍ശപരമായ യോജിപ്പ് സാധ്യമായി എന്നതാണ് ഇതുവരെയുള്ള ചര്‍ച്ചയുടെ നേട്ടം. ഇനി സംഘടനാ പദവികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ധാരണയാവാനുള്ളത്. ഇരു പക്ഷത്തു നിന്നും ചുമതലപ്പെടുത്തിയ പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഒ അഹമ്മദ് കുട്ടിഹാജി എന്ന നാണി, എം അബ്ദുറഹ്മാന്‍ സലഫി, എം.ടി അബ്ദുസമദ് സുല്ലമി, നാസര്‍ സുല്ലമി എടത്തനാട്ടുകര (കെ.എന്‍.എം), എ അസ്ഗറലി, അബ്ദുല്‍ലതീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, പ്രൊഫ.കെ.പി സഖരിയ്യ, സി മുഹമ്മദ് സലീം സുല്ലമി വണ്ടൂര്‍ (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ) എന്നിവരാണ് തുടര്‍ ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ് എന്നിവര്‍ ഇടപെട്ട് മൂന്നു വര്‍ഷത്തോളമായി ഐക്യ ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഇന്നലെ ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സിലില്‍ കെ.എന്‍.എം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ പോഷക ഘടകം ഭാരവാഹികളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും സംബന്ധിച്ചു. ഐകകണ്‌ഠ്യേനയാണ് ചര്‍ച്ചക്ക് പച്ചക്കൊടി കാണിച്ചത്. ഈ മാസം 26ന് പെരിന്തല്‍മണ്ണയില്‍ ചേരുന്ന ശാഖാ-മണ്ഡലം-ജില്ല ഭാരവാഹികളായ 5000 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ചര്‍ച്ചയുടെ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യും.
കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗം കഴിഞ്ഞ ആറിന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഐക്യ ചര്‍ച്ചയുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 26ന് നടക്കുന്ന കൗണ്‍സില്‍. ഈ വിഭാഗം ഇന്നലെ കോട്ടക്കലില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ ഇതാദ്യമായി എതിര്‍ വിഭാഗത്തിലെ പ്രൊഫ.മായിന്‍കുട്ടി സുല്ലമിയും വിസ്ഡം നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും പങ്കെടുത്തതും നിലമ്പൂരില്‍ നടന്ന ഡോ.ഉസ്മാന്‍ അനുസ്മരണ സെമിനാറില്‍ എന്‍ ഉസ്മാന്‍ മദനി പങ്കെടുത്തതും മാറ്റത്തിന്റെ സൂചനയാണ്.
സംഘടനാ-സ്ഥാപന ചുമതലകള്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ സംയുക്ത ഐക്യ പ്രഖ്യാപനം പുറപ്പെടുവിക്കാനും ഇതിന്റെ അനുകൂല സാഹചര്യത്തില്‍ താഴെ തട്ടിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുമാണ് നീക്കം. ഒന്നര പതിറ്റാണ്ടോളമായി ഭിന്നിച്ച് നിന്ന ഇസ്‌ലാഹി സംഘടനകള്‍ ദേശീയ-അന്തര്‍ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒന്നാവുന്നത് കേരള മുസ്‌ലിം ഐക്യത്തിന്റെ നാഴികക്കല്ലാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending