Connect with us

kerala

പിണറായി ആര്‍എസ്എസ് ബന്ധത്തിലെ പാലമായി ശ്രീ.എം; സര്‍ക്കാര്‍ 4 ഏക്കര്‍ സൗജന്യ ഭൂമിയടക്കം നല്‍കിയത് പുതിയ വിവാദത്തിലേക്ക്

കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പുസ്തകം ശ്രീ എമ്മിന് കേരള സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതോടെ കേരളത്തില്‍ ചര്‍ച്ചയാവുകയായിരുന്നു

Published

on

ഇടതു സര്‍ക്കാരിന്റെ ബിജെപി ആര്‍എസ്എസുമായുള്ള രഹസ്യ ബന്ധം പുറത്തുവിട്ട് മലയാളി മാധ്യമ പ്രവര്‍ത്തകന്‍. ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണ്‍ രചിച്ച ‘ദി ആര്‍എസ്എസ് ആന്റ് ദി മെയ്കിങ് ഓഫ് ദി ഡീപ് നാഷന്‍’ എന്ന പുസ്തകത്തിലാണ് സര്‍ക്കാരിന്റെ ബിജെപി ബന്ധത്തിന്റെ ഉള്ളറകളെ കുറിച്ച് വ്യക്തമാക്കുന്നത്.

അവസാന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ നാലേക്കര്‍ നല്‍കിയ ശ്രീ എം, പിണറായി ആര്‍എസ്എസ് ചര്‍ച്ചയുടെ ഇടനിലക്കാരനാണെന്ന് പുസ്തകത്തില്‍ പറയുന്നു. സിപിഎമ്മിനും ആര്‍എസ്എസിനും ഇടയിലുള്ള പാലമായിട്ടായിരുന്നു ശ്രീ എമ്മിനെ സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. പിണറായിയും കൊടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ആര്‍എസ്എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ഗോപാലന്‍ മാസ്റ്റര്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ എമ്മാണെന്നും പുസ്തകം വ്യക്തമാക്കുന്നു.

ഇടതു സര്‍ക്കാരിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇഷ്ടം പോലെ തെളിവുകള്‍ നിരത്തുന്നുണ്ട് 350 പേജുള്ള പുസ്തകത്തില്‍. 2014 ല്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പ്, ക്യാമ്പില്‍ പിണറായി വിജയനടക്കം പങ്കെടുത്തത്, 2016 ല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ദര്‍ശിച്ച് ഇരുവിഭാഗവും തമ്മിലുള്ള സമാധാനത്തിന്റെ സാധ്യതകള്‍ തേടിയത്, അനന്തരം ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്, പിണറായി വിജയനുമായി പലവട്ടം സമാധാന സാധ്യതകള്‍ തേടിയതും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ അനുഭാവപൂര്‍ണമായ സമീപനങ്ങളും… അങ്ങനെ തുടങ്ങി ആര്‍എസ്എസുമായുള്ള പിണറായി കൂട്ടുകെട്ടിന്റെ നിരവധി സംഭവങ്ങളാണ് പുസ്തകം കോറിയിടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പുസ്തകം ശ്രീ എമ്മിന് കേരള സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതോടെ കേരളത്തില്‍ ചര്‍ച്ചയാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending