Connect with us

GULF

ഖാദിമെ മില്ലത്ത് അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക് സമ്മാനിച്ചു

അവാർഡ് വ്യക്തിപരമായ നേട്ടാണെന്ന് കരുതുന്നില്ലെന്ന് കുഞ്ഞിമോൻ കാക്കിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Published

on

അസീർ – സാമൂഹ്യ ജീവകാരുണ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ഖാദിമെ മില്ലത്ത് സോഷ്യൽ സർവ്വീസ് അവാർഡ് കുഞ്ഞിമോൻ കാക്കിയ ഏറ്റുവാങ്ങി.ഖമീസ് മുഷൈത്ത് മറീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് സമ്മാനിച്ചു.

അവാർഡ് വ്യക്തിപരമായ നേട്ടാണെന്ന് കരുതുന്നില്ലെന്ന് കുഞ്ഞിമോൻ കാക്കിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.കെ. എം. സി. സി. പ്രസ്ഥാനവും അതിന്റെ നൂറുകണക്കിന് പ്രവർത്തകരും നൽകിക്കൊണ്ടിരിക്കുന്ന നിസ്വാർത്ഥമായ പിന്തുണയാണ് ജീവകാരുണ്യ സാമൂഹ്യ രംഗങ്ങളിലെ ഓരോ ചുവടുകൾക്കും തുടർച്ചയായി പ്രവർത്തിക്കുന്നത്.അവാർഡ് തുക ഖമീസ് മുഷൈത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ജീവകാരുണ്യ നിധിയിലേക്ക് നൽകുമെന്നും കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.

കോൺവൊക്കേഷൻ 2023 എന്ന ബാനറിൽ നടന്ന അവാർഡ് ദാന പരിപാടി കെ.എം.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തി ..ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രീമിയർ സോക്കർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച അത്തി ദേവിനുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ താക്കോൽ ദാനം ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവ്വഹിച്ചു. ഹജ്ജ് വളണ്ടിയർക്കുള്ള ഉപഹാരം മക്ക കെ എം. സി സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ,ടൂര്ണമെൻറ്റിലെ പ്രധാന സ്പോൺസറായ മന്തി ജസീറക്കുള്ള സർട്ടിഫിക്കറ്റ് മുഹമ്മദ് കുട്ടി മത്താപ്പുഴ വിതരണം ചെയ്തു .

സൈദ് അരീക്കര (അൽ ബാഹ) ഹാരിസ് കല്ലായി (ജിസാൻ) ഫൈസൽ ബാബു (ഖുൻഫുദ) സലാം (നജ്റാൻ) മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ) ശറഫുദ്ദീൻ കണ്ണേറ്റി (വാദി ദവാസിർ) നാലകത്ത് മുഹമ്മദ് സാലി (ത്വയിഫ്) ഖാലിദ് പട്ല (ജിസാൻ)ഗഫൂർ മൂന്നിയൂർ (ഖുൻഫുദ) സലീം (നജ്റാൻ) ,അസ്റുമഹായിൽ .,മുഹമ്മദ് സാലി ത്വായിഫ്‌ ,ശരീഫ് മണ്ണാർക്കാട് ,അഷ്‌റഫ് താനാളൂർ ,ഹമീദ് പെരുവള്ളൂർ വിവിത സ്പോണ്സർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .ടൂർണമെന്റിലെ ടീമുകൾ, സ്പോൺസർമാർ, റഫറിമാർ, ടെക്നീഷ്യൻസ്, മെഡിക്കൽ ടീം എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

ഉസ്മാൻ കിളിയമണ്ണിൽ ,സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി മുഹമ്മദ് ഷാഫി തിരൂർ,ഹസ്‌റത്ത് കടലുണ്ടി , മജീദ് അലീസ് , ഉമ്മർ ചെന്നാരിയിൽ ,അമീർ കോട്ടക്കൽ ,ഹാസിഫ് വഴിക്കടവ് ,നിസ്സാർ കരുവൻ തിരുത്തി , സകരിയ്യ മണ്ണാർക്കാട് ,ഫൈസൽ വെള്ളുമ്പ്രം മുസ്തഫ മാളിക്കുന്ന് ,അഷ്‌റഫ് DhL അനീഷ് അത്തോ ളി lഎന്നിവർ നേതൃത്വം കൊടുത്തു .ചെയ്തു.മൊയ്തീൻ കട്ടുപ്പാറ സ്വാഗതവും സിറാജ് വയനാട് നന്ദിയും പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി

Published

on

കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.

‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.

നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.

 

Continue Reading

GULF

എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി

സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്

Published

on

എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.

Continue Reading

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

Trending