Connect with us

india

അന്നം തരുന്നവരെ കൊല്ലുകയോ-എഡിറ്റോറിയല്‍

രാജ്യത്ത് പത്തു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യപ്പെട്ടെങ്കില്‍ അതിനിയും തുടരാനാവില്ലെന്നും മരിക്കുകയെങ്കില്‍ പോരാടി മരിക്കാമെന്നുള്ള ദൃഢനിശ്ചയമാണ് ഈ ചരിത്ര പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യദ്രോഹികളെന്നു മുദ്രകുത്തി ഇവരെയും തുറുങ്കിലടച്ചും വെടിവെച്ചും കൊന്നും തുടരാമെന്ന മോഹത്തിനേറ്റ തിരിച്ചടിയാണ് ഡല്‍ഹിയിലും ലക്കിംപൂരിലും കണ്ട കര്‍ഷക പ്രതിഷേധം.

Published

on

 

കുറ്റം ആരോപിക്കപ്പെട്ടതുകൊണ്ടുമാത്രം കൊലക്കയറില്‍ തൂക്കിക്കൊല്ലപ്പെട്ടവരുടെ കഥകള്‍ രാജ-ജന്മി-ഭൂപ്രഭുത്വകാലത്തിലായിരുന്നു. ജനങ്ങളുടെ ഇച്ഛയിലേക്ക് ലോകത്തെ ഭരണ വ്യവസ്ഥകള്‍ മാറി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൗരന്മാരെ ഭരണാധികാരികള്‍ ഇന്നും വാഹനമിടിച്ചും മറ്റും കൊലപ്പെടുത്തുന്നതിനെ ജനാധിപത്യത്തെ വ്യഭിചരിക്കുന്നുവെന്നേ പറയാനാകൂ. ഈ സ്ഥിതിവിശേഷം സംജാതമായിട്ട് നാളുകളേറെയായെങ്കിലും കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍നടന്ന കൂട്ടക്കൊലയെ കാടത്തം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റു പദങ്ങളില്ല. ഉത്തര്‍പ്രദേശ് തലസ്ഥാനത്തുനിന്ന് നാലുമണിക്കൂര്‍മാത്രം യാത്രാദൂരമുള്ള ലക്കിംപൂര്‍ഖേരിയില്‍ ഞായറാഴ്ചയുണ്ടായ കൂട്ടക്കൊല പൗരന്മാര്‍ തമ്മില്‍ പരസ്പര വൈരത്താല്‍ ചെയ്തുപോയതല്ലെന്നും കേന്ദ്ര സര്‍ക്കാരിലെ ഒരുമന്ത്രിയുടെ പരോക്ഷമായ ഒത്താശയോടെ അദ്ദേഹത്തിന്റെ മകനാണ് ചെയ്തതെന്നും അറിയുമ്പോഴാണ് നമ്മുടെ അഭിമാന നാട് എത്തിപ്പെട്ടിരിക്കുന്ന ദുര്‍ഗതിയുടെ അഗാധതയെക്കുറിച്ച് കുണ്ഠിതപ്പെടേണ്ടിവരുന്നത്.

ലക്കിംപൂര്‍ഖേരിയിലെ കര്‍ഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാറോടിച്ചുകയറ്റിയതാണ് സ്ഥലത്ത് ഒന്‍പതു പേരുടെ ദാരുണ മരണത്തിലേക്കെത്തിച്ചതും നാടിനെയും ലോകത്തെതന്നെയും ഞെട്ടിച്ചതും. സംഭവത്തിനുമുമ്പ് മന്ത്രി മിശ്രയുടെ വകയായി കര്‍ഷകര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും നിറഞ്ഞ വീഡിയോ കര്‍ഷക സമരവേദിയില്‍ പ്രചരിച്ചിരുന്നു. വേണ്ടിവന്നാല്‍ രണ്ടു മിനിറ്റുകൊണ്ട് താനീ സമരം അവസാനിപ്പിക്കുമെന്നാണ് വീഡിയോയിലൂടെ മന്ത്രി പറഞ്ഞത്. ഇതിന് തൊട്ടുപിറകെതന്നെ മന്ത്രി പുത്രന്റെ വാഹനം സമരക്കാരുടെമേല്‍ ഇടിച്ചുകയറുമ്പോള്‍ അതിലെന്ത് യാദൃച്ഛികതയാണുള്ളത്. കാറിടിച്ച് കര്‍ഷകര്‍ മരിക്കുകയും ഏതാനും സമരക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പ്രതിഷേധക്കാര്‍ തിരിച്ച് കാറുകള്‍ കത്തിച്ചതിനെ സ്വാഭാവിക പ്രതികരണമെന്നേ പറയാന്‍ കഴിയൂ. പക്ഷേ അതില്‍ കൊല്ലപ്പെട്ടവര്‍ നാലു പേരും ബി.ജെ.പിക്കാരാണെന്നതുതന്നെ സംഭവത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകളഴിക്കുന്നതാണ്. മരണപ്പെട്ട മറ്റു രണ്ടു പേര്‍ ഡ്രൈവറും മാധ്യമപ്രവര്‍ത്തകനുമാണ്. സര്‍ക്കാരും ബി.ജെ.പിക്കാരും ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് അനുമാനിക്കാന്‍ ഇതിലധികം എന്തുതെളിവാണ് വേണ്ടത്?

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവിഡ് മഹാമാരിയും തണുപ്പും മഴയും വെയിലും തൃണവല്‍ഗണിച്ചുകൊണ്ട് രാജ്യത്തെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകര്‍ നടത്തിവരുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ സമാധാനപരമായ സമരത്തെ അനുരഞ്ജനത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹരിക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണകൂടവും അതിന്റെ നേതൃത്വവും എന്തുമാത്രം അക്ഷമരും ജനാധിപത്യവിരുദ്ധരുമായാണ് ഈ അന്നദാതാക്കളോട് പെരുമാറുന്നത്. കഠിനാധ്വാനത്തിലൂടെ രാജ്യത്തെ 130 കോടി ജനതയെ പ്രാതികൂല്യ കാലാവസ്ഥകളില്‍ കാര്‍ഷിക വിളകള്‍ വിളയിച്ച് അന്നമൂട്ടുന്നതാണോ ഇക്കൂട്ടര്‍ ചെയ്യുന്ന കുറ്റം. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാരും അധികാരിവര്‍ഗവും ഇതൊക്കെ ചെയ്തുകൂട്ടുന്നത്. ലോകോത്തര വ്യവസായ കുത്തകകള്‍ക്ക് രാജ്യത്തെ സകലതും തീറെഴുതുന്നവര്‍ക്ക് ജനങ്ങളുടെ അവസാനത്തെ ജീവിതാശ്രയമായ കാര്‍ഷിക രംഗവും കൂടി വിട്ടുകൊടുത്താലുണ്ടാകുന്ന ദുരിതത്തെക്കുറിച്ചോര്‍ത്താണ് രാജ്യത്തെ കര്‍ഷകര്‍ ഇത്തരത്തിലൊരു സമരത്തിലേക്ക് 2019 സെപ്തംബറോടെ ഇറങ്ങിപ്പുറപ്പെട്ടത്. ഈ സമരം അതുകൊണ്ടുതന്നെ കേവലം ഈ കര്‍ഷകരുടെ പ്രശ്‌നമല്ല. അധികാരികളടക്കമുള്ള ഇന്ത്യയിലെ കോടിക്കണക്കിന ്മനുഷ്യരുടെ ജീവല്‍പ്രശ്‌നമാണ്.

പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരാണ ്പ്രധാനമായും മൂന്നു കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ പോരാടുന്നതെങ്കിലും കുറവല്ലാത്ത പ്രാതിനിധ്യം രാജ്യത്തെ മഹാരാഷ്ട്രയിലെയും ദക്ഷിണേന്ത്യയിലെയും മറ്റും കര്‍ഷകരില്‍നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കര്‍ഷകസമരം നിലയ്ക്കാതെ നീണ്ടുപോകുന്നതും. കര്‍ഷകര്‍ മാത്രം സമരം നടത്തി സ്വയം പിരിഞ്ഞുപോകുമെന്ന ്കരുതിയതാണ് സര്‍ക്കാരിന് പറ്റിയ പിശക്. രാജ്യത്ത് പത്തു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യപ്പെട്ടെങ്കില്‍ അതിനിയും തുടരാനാവില്ലെന്നും മരിക്കുകയെങ്കില്‍ പോരാടി മരിക്കാമെന്നുള്ള ദൃഢനിശ്ചയമാണ് ഈ ചരിത്ര പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യദ്രോഹികളെന്നു മുദ്രകുത്തി ഇവരെയും തുറുങ്കിലടച്ചും വെടിവെച്ചും കൊന്നും തുടരാമെന്ന മോഹത്തിനേറ്റ തിരിച്ചടിയാണ് ഡല്‍ഹിയിലും ലക്കിംപൂരിലും കണ്ട കര്‍ഷക പ്രതിഷേധം. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പണിയാണിപ്പോള്‍ മോദി സര്‍ക്കാര്‍ കര്‍ഷകരോട് കാട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംഭവസ്ഥലത്തേക്ക് പോകാനാകാതെ തടങ്കലില്‍വെച്ചതും ബി.ജെ.പിയുടെ കാഞ്ഞബുദ്ധിയാണ്. വരാനിരിക്കുന്ന യു.പി, പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പുകളെ ഭയന്നുള്ള പേക്കൂത്താണ് മോദിയും കൂട്ടരും കാട്ടിക്കൂട്ടുന്നതെങ്കിലതിന് അധികമൊന്നും ആയുസ്സില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ഹിന്ദുത്വ വര്‍ഗീയതകൊണ്ട് എന്നും രാജ്യം ഭരിക്കാമെന്ന വ്യാമോഹത്തിനാണ് കര്‍ഷകര്‍ അവസാന ആണിയും അടിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷക വിരുദ്ധ കരിനിയമങ്ങളപ്പാടെ പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending