Connect with us

Culture

‘ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്’; കെ.എം ഷാജി

Published

on

‘അള്ളാഹുവിന് സ്തുതി.ഷുക്കൂര്‍ വധക്കേസ്സില്‍ ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.

2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്‍ യൂത്ത്‌കോര്‍ സമ്മേളനത്തില്‍ ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ കൃത്യമായി സഞ്ചരിച്ച് പി ജയരാജനെന്ന കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്ന്. കണ്ണൂരിലെ സ്ഥിരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടക്കുന്നത് പോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഈ കേസ്സിനെയും അട്ടിമറിക്കാന്‍ ശ്രമം നടന്ന വൈകാരികമായ ഒരു ഘട്ടത്തിലായിരുന്നു ആ സമ്മേളനം .
ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുസ്ലിം ലീഗ് പാര്‍ട്ടിയുടേയും നേതാക്കളുടെയും ആശിര്‍വ്വാദത്തോടെ നിയമത്തിന്റെ വഴിയിലൂടെ സസൂക്ഷ്മം പോരാടാന്‍ സാധിച്ചുവെന്നതാണ് ഇപ്പോള്‍ ജയരാജനും രാജേഷിനുമെതിരെ ഷുക്കൂര്‍ വധക്കേസ്സില്‍ ഗൂഡാലോചന കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പിന്നാമ്പുറം.

നിരന്തരം കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കണമെങ്കില്‍ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ആസൂത്രകരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ പോരാട്ടത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.ഒരു ഷുക്കൂറിന് വേണ്ടിയല്ല, വരാനിരിക്കുന്ന നമ്മുടെ നൂറ് കണക്കിന് ഷുക്കൂറുമാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പല ഘട്ടങ്ങളിലായി കണ്ണൂരിന്റെ മണ്ണില്‍ നടന്ന അറുംകൊലകളില്‍സത്യസന്ധമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ അവസാനം ഷുഐബിനെ പോലെയുള്ള ഒരു ചെറുപ്പക്കാരന് അവിടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ആ ഒരു പോരാട്ടമാണ് നമ്മളേറ്റെടുത്തത്. ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിതിന്റെ പൂര്‍ണ്ണതയില്‍ പര്യവസാനിക്കുന്ന ഘട്ടത്തില്‍ മാത്രമേ നമുക്ക് പിന്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

ഈ പോരാട്ടം മുസ്ലിം ലീഗ് പാര്‍ട്ടി ഏല്‍പ്പിച്ചത് ഞാനുള്‍പ്പെടെയുളള, അഡ്വ: ലത്തീഫും പി കെ സുബൈറും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദുമടങ്ങുന്ന സംഘത്തെയായിരുന്നു.നിയമത്തിന്റെ വഴിയിലൂടെ അക്ഷീണം നാം നടത്തിയ ആ പോരാട്ടത്തിന്റെ റിസള്‍ട്ട് അനുകൂലമാവുന്നത് ഈ ആയുസ്സിലെ ഏറ്റവും വലിയ സന്തോഷമാണ് നല്‍കുന്നത്. തെരുവുകളില്‍ ബഹളം വെച്ച് ആളുകളെ വൈകാരികമായി ഇളക്കിവിടുകയല്ല. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് നേരായ മാര്‍ഗത്തില്‍ നടത്തിയിട്ടുള്ള നിയമ പോരാട്ടമാണിത്.വൈകാരികതയുടെ മാര്‍ഗ്ഗമല്ല ക്ഷമയുടെയും സത്യത്തിന്റെയും വഴികളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ നയിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ സമീപിച്ചുവെന്നതാണ് ഷുക്കൂര്‍ വധക്കേസ്സില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ വഴിത്തിരിവ്. ഇതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അഡ്വ: ലത്തീഫ്, പി കെ സുബൈര്‍ ദാവൂദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സര്‍വ്വശക്തനായ അള്ളാഹുവിന്റെ സഹായം എന്നും നമുക്കൊപ്പമുണ്ടാവട്ടെ..

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending