Connect with us

Video Stories

വൈറ്റ്‌വാഷിനായി കോലിപ്പട

Published

on

പല്ലേകലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പല്ലേകലെ ടെസ്റ്റു കൂടി വിജയിച്ച് വിദേശത്ത് പരമ്പര വൈറ്റ്‌വാഷ് ചെയ്തു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
വിദേശത്ത് പ്രധാനപ്പെട്ട ഒരു ടീമിനെതിരെ ഇതു വരെ ഒരു ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. അതേ സമയം ആദ്യ രണ്ട് ടെസ്റ്റുകളിലും തോറ്റ ശ്രീലങ്കക്ക് നാണക്കേട് ഒഴിവാക്കാനായി ഈ മത്സരം ജയിച്ചേ മതിയാവൂ. കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുന്ന പല്ലേകലെയില്‍ കാലാവസ്ഥയാണ് മത്സരത്തിന് പ്രധാന വില്ലന്‍.
ടീമിന്റെ കുന്തമുനയായി പേസര്‍ നുവാന്‍ പ്രദീപ്, സ്പിന്നര്‍ രംഗന ഹെരാത് എന്നിവരുടെ അഭാവം ലങ്കക്ക് കൂനിന്‍മേല്‍ കുരുവായി മാറാനും സാധ്യതയുണ്ട്. സ്പിന്‍, പേസ് മേഖലയില്‍ ലങ്കയേക്കാളും ഒരു പടി മുന്നിലുള്ള ബൗളര്‍മാരും മികച്ച ബാറ്റിങ് നിരയും ഇന്ത്യക്കു കരുത്തു പകരുമ്പോള്‍ യുവ ബാറ്റ്‌സ്മാന്‍മാരൊഴികെ ലങ്കയുടെ ആവനാഴിയിലെ അസ്ത്രങ്ങളൊന്നും തന്നെ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും ആതിഥേയ ടീമിന് തിരിച്ചടിയാണ്. പിച്ചിലെ ഈര്‍പ്പവും പച്ചപ്പും തുടക്കത്തില്‍ പേസ് ബൗളര്‍മാരെ സഹായിക്കുമെന്നാണ് കരുതുന്നത്. മത്സരം പുരോഗമിക്കുന്നതോടെ സ്പിന്നിന് അനുകൂലമാകുന്നതാണ് പല്ലേകലെ വിക്കറ്റിന്റെ സ്വഭാവം. ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സസ്‌പെന്‍ഷന്‍ മൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ അശ്വിന് പകരം കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കും.
അക്‌സര്‍ പട്ടേലിനെ ജഡേജക്കു പകരക്കാരനായി വിളിപ്പിച്ചിട്ടുണ്ടെങ്കിലും അവസരം കിട്ടാന്‍ സാധ്യത വിരളമാണ്. എന്നാല്‍ വിക്കറ്റിന്റെ സ്വഭാവം പരിഗണിച്ച് മുന്നാം പേസറായി ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തുന്ന കാര്യവും ക്യാപ്റ്റന്‍ കോലി പരിഗണിച്ചേക്കും.
2003-04ല്‍ മാത്രമാണ് ശ്രീലങ്ക സ്വന്തം നാട്ടില്‍ വൈറ്റ് വാഷിന് വിധേയമാത്.
അന്ന് ഷെയിന്‍ വോണ്‍ നയിച്ച ഓസീസ് ടീം 3-0നാണ് ലങ്കയെ തറപറ്റിച്ചത്. അടുത്ത രണ്ടു മാസത്തിനിടെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായി കളിക്കേണ്ടതിനാല്‍ പരമ്പരയിലെ ഏകപക്ഷീയ വിജയം ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോലിയും കൂട്ടരും ആഗ്രഹിക്കുന്നില്ല.

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending