More
കെ.എസ്.ഇ.ബി: കുടിശിക പിരിക്കുന്നതിലെ അലംഭാ, നഷ്ടപ്പെടുത്തുന്നത് 2500 കോടി

വം
തിരുവനന്തപുരം: 1877 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് അവകാശപ്പെടുന്ന കെ.എസ്.ഇ.ബിയുടെ അലംഭാവം മൂലം ഖജനാവിലെത്താതിരിക്കുന്നത് 2500 കോടിയോളം രൂപ. വൈദ്യുതി നിരക്ക് കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 2441.22 രൂപയാണ്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്വകാര്യസ്ഥാപനങ്ങളും മാത്രം 2120.60 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് ഇത്.
ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചതിനാല്‍ എച്ച്.ടി-ഇ.എച്ച്.ടി വിഭാഗത്തില്‍ പിരിഞ്ഞു കിട്ടാനുള്ള 306.41 കോടി രൂപയും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം വൈദ്യുതിനിരക്ക് കുടിശിക വരുത്തിയിരിക്കുന്നത് വാട്ടര്‍ അതോറിട്ടിയാണ്. 1219.33 കോടി, സര്‍ക്കാര്‍ വകുപ്പുകള്‍ 109.09 കോടിയും പൊതുമേഖല സ്ഥാപനങ്ങള്‍ 205.58 കോടിയും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ 18.39 കോടിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 17.93 കോടിയും കുടിശിക വരുത്തി. സ്വകാര്യവ്യക്തികള്‍ 320.62 കോടിയും സ്വകാര്യമേഖല സ്ഥാപനങ്ങള്‍ 550.28 കോടിയുമാണ് ബോര്‍ഡിന് നല്‍കേണ്ടത്. വാട്ടര്‍ അതോറിട്ടി പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പണം ഈടാക്കുന്നതിന് ബോര്‍ഡ് സര്‍ക്കാര്‍ തലത്തില്‍ ശ്രമിച്ചു വരികയാണെങ്കിലും ഫലമുണ്ടാകുന്നില്ല.
സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ വൈദ്യുതിനിരക്ക് കൂട്ടാനുള്ള ബോര്‍ഡിന്റെ ശ്രമം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു. വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ മൂന്നു മാസത്തേക്ക് അധികം ഈടാക്കാനാണ് ബോര്‍ഡ് കമ്മീഷനോട് അനുവാദം തേടിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം ജലവൈദ്യുതി ഉല്‍പാദനം കുറഞ്ഞതിനാല്‍ ബോര്‍ഡിന് താപവൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന് അധികമായി ചെലവായ 74.59 കോടിരൂപ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് അപേക്ഷിച്ചത്. ബോര്‍ഡ് അവകാശപ്പെടുന്നതുപോലെ 74.59 കോടി രൂപയല്ല, 64.78 കോടിരൂപയാണ് താപവൈദ്യുതി വാങ്ങാന്‍ അധികം ചെലവിട്ടതെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ചില കരാറുകളിലും വൈദ്യുതി വാങ്ങാന്‍ കമ്മീഷന്‍ അനുവദിച്ചതിനെക്കാള്‍ കുറഞ്ഞ തുകയേ ചെലവായിട്ടുള്ളൂ. ആ മൂന്നുമാസം വൈദ്യുതിയുടെ ഉപഭോഗം പ്രതീക്ഷിച്ചതിനെക്കാള്‍ മൂന്നുശതമാനം കുറവായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7729.11 കോടി രൂപ ചെലവിട്ടെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
india3 days ago
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
-
News3 days ago
മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിവെപ്പ്; 12 പേര് കൊല്ലപ്പെട്ടു
-
News3 days ago
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും; സൂചന നല്‍കി ട്രംപ്
-
kerala3 days ago
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം