Culture
‘മഹാബലി അഹങ്കാരി’; വിവാദ പരാമര്‍ശവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മഹാബലി അഹങ്കാരിയാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.
കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാമര്‍ശം വൈറലായതോടെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗം മുൻപെങ്ങുമില്ലാത്ത വിധം തകർച്ചയെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്.
ഭീതിജനകമായ ഒരു സാമൂഹ്യ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ കേരളം ഇന്ന് സഞ്ചരിക്കുന്നത്. ഓണം മുന്നോട്ട് വെക്കുന്ന സന്ദേശത്തിന് വിപരീതദിശയിലേക്കാണ് ഈ യാത്ര.
മതതീവ്രവാദവും രാഷ്ട്രീയ അസഹിഷ്ണുതയും കേരളത്തിൽ കൊടികുത്തി വാഴുന്നു.
എല്ലാവരേയും ഒന്നായി കാണേണ്ട ഭരണാധികാരികളാകട്ടെ ആസുരിക ഭാവത്തിന് വഴിപ്പെട്ട് ഉന്മൂലന രാഷ്ട്രീയം പ്രയോഗിക്കുന്നു. മതത്തിനൊപ്പം രാഷ്ട്രീയവും വിവേചനത്തിനുള്ള ഉപാധിയായി പ്രയോഗിക്കപ്പെടുന്നു.
അഹങ്കാരവും താൻപോരിമയും ഭരണാധികാരികളുടെ മുഖമുദ്രയായി മാറി. ഞാൻ മാത്രമാണ് ശരിയെന്ന ചിന്തയിൽ എല്ലാവരേയും ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറ വിട്ട് അരങ്ങത്തേക്ക് പ്രവേശിച്ചിരിക്കുന്നു.
അന്നവും മണ്ണും വെള്ളവും സാധാരണക്കാരന് അന്യമാക്കി അത് മാഫിയകൾക്ക് തീറെഴുതുന്നതിൽ ഭരണാധികാരികൾ മത്സരിക്കുകയാണ്.
വിദ്യാഭ്യാസം അവകാശമായ ഒരു നാട്ടിൽ പക്ഷേ സാധാരണക്കാരന്‍റെ മക്കൾ കിടപ്പാടം പണയപ്പെടുത്തി പ്രവേശനം തരപ്പെടുത്തേണ്ട ഗതികേടിലാണ്.
ഒരു തരി മണ്ണുപോലുമില്ലാതെ ആയിരക്കണക്കിന് ആൾക്കാർ തെരുവിലലയുമ്പോൾ ഭൂമാഫിയകൾ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കയ്യടക്കി വെച്ച് നിയമത്തെ വെല്ലുവിളിക്കുന്നു. മികച്ചതെന്ന് മേനി നടിക്കുന്ന ഒരു നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
അവിടെയാണ് മാവേലി നാടിന്റെ പ്രസക്തി. എല്ലാവരെയും ഒരു പോലെ കണ്ട് നീതി നടപ്പാക്കിയ മഹാബലിയെ എക്കാലത്തെയും ഭരണാധികാരികൾ മാതൃക ആക്കേണ്ടതാണ്.
പ്രജാക്ഷേമ തത്പരനായ അദ്ദേഹം വാമനാവതാരത്തിന് മുന്നിൽ സ്വയം അർപ്പിച്ച് സായൂജ്യം നേടി.
വാമനന്‍റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു.
സാമൂഹ്യ നീതിയും സമത്വവും തുല്യാവസരങ്ങളും നിഷേധിക്കപ്പെടുകയും മുതലാളിത്തത്തിന്‍റെ ദുഷ്പ്രവണതകൾ മേൽക്കൈ നേടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വയം സമർപ്പിതമായ മഹാബലിയുടെ ത്യാഗോജ്ജലമായ ഭരണനാളുകൾ നമ്മുടെ ഭരണാധികാരികൾക്ക് പ്രചോദനവും പ്രേരണയുമാകട്ടെ.
അന്നം, വെള്ളം, മണ്ണ്, തൊഴിൽ, കിടപ്പാടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് വീണ്ടും മുന്നേറാനുള്ള വീറും ശക്തിയും തിരുവോണം പ്രദാനം ചെയ്യട്ടെ.
എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു
-
kerala3 days ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity13 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്