Connect with us

Culture

ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ ബാറിന്റെ പേരില്‍തന്നെ താഴെ ഇറങ്ങേണ്ടിവരും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ ബാറിന്റെ പേരില്‍ തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുടങ്ങാനുള്ള സര്‍ക്കാറിന്റെ നീക്കം കേരളത്തില്‍ വിലപ്പോവില്ല. വളരെ ശക്തമായ തിരിച്ചടി ഇടതുസര്‍ക്കാര്‍ നേരിടേണ്ടിവരും. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന വിവേചനാധികാരം ഇടതു സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതികള്‍ ഇതിനോട് ഒരു വിധത്തിലുംസഹകരിക്കാന്‍ പോകുന്നില്ല. നാട്ടില്‍ ഒരു ബാറ് വരുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് പറയാന്‍ ഓരോ പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും ജനങ്ങള്‍ക്ക് അധികാരമുണ്ട്. ജനങ്ങള്‍ക്കൊപ്പം നിന്ന് ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ ഭരണസമിതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നാടുതോറും ബാറുകള്‍ തുറക്കുന്ന ഇടതുപക്ഷത്തെ മുസ്‌ലിംലീഗ് അതിശക്തമായി എതിര്‍ക്കും. സര്‍ക്കാറിന്റെ ഈ മദ്യനയത്തിനെതിരെ മത സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഒന്നിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് മുസ്‌ലിംലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും സ്വന്തം നിലക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിഷയം നിയമസഭയില്‍ മുസ്‌ലിംലീഗ് ഉയര്‍ത്തിക്കൊണ്ടുവരും. മതസംഘടനകളും മദ്യനിരോധന സമിതികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ നിരന്തരമായ സമരങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവര്‍ജനത്തിനായി മദ്യനയം നടപ്പാക്കിയത്. ഈ നയം ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവരെന്ന് പറയുന്ന ഇടതുപക്ഷം ബാറിന്റെ പേരില്‍ തന്നെ ഇറങ്ങിപ്പോകേണ്ടിവരും. ഇത്രമാത്രം ബാറുകള്‍ തുടങ്ങേണ്ട ആവശ്യകത എന്താണ് ഇടതുപക്ഷത്തിനെന്ന് മനസ്സിലാകുന്നില്ല. മദ്യത്തിന് അടിമപ്പെടാതിരിക്കാന്‍ യുവാക്കളുടെ രക്ഷക്കായി മതസാസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രംഗത്ത് വന്നേ മതിയാകൂ എന്ന അവസ്ഥയാണിന്നുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending