Connect with us

Video Stories

കുറുമ്പാലക്കോട്ട വിളിക്കുന്നു, ആകാശം തൊടുന്ന മായക്കാഴ്ചകളിലേക്ക്

Published

on

കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്‍ന്നുനല്‍കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണരഥത്തില്‍ സൂര്യന്‍ എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള് കൊണ്ട് താഴ്‌വാരമാകെ മൂടുമ്പോള്‍ അതിനുമുകളില് നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്‍ ഏതൊരു ഹില്‍ പോയിന്റില്‍ നിന്നും പകരമാവാത്ത ഈ കാഴ്ചകള്‍ തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ സഞ്ചാരികള്‍ വന്നു തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് ഇപ്പോള്‍ അതിരാവിലെ വെച്ചുപിടിക്കുന്നു. ഇത്രയടുത്തായിട്ടും ഈ വിസ്മയങ്ങള മുമ്പേ കാണാത പോയതിലാണ് അവരുടെ സങ്കടം.

സഞ്ചാരികള്‍ കണ്ടെത്തിയ വിനോദകേന്ദ്രം

ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന്‍ പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്‍ അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്. ഇതിനു മുകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും. അവധി ദിനമായ ഇന്നലെ അഞ്ഞൂറിലധികം പേരാണ് ഇവിടെ സൂര്യോദയം കാണാനെത്തിയത്. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം. വേനല്‍ക്കാലത്താണെങ്കില്‍ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള തൊട്ടുരുമി അകന്നു പോകും. വയനാടിന്റെ പൂര്‍ണ്ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക. വൈകുന്നേരം അങ്ങ് ദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്‍ ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്‍ കൂടുതല്‍ മനോഹരം. സാങ്കല്‍പ്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. ഒരര്‍ത്ഥത്തില്‍ പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന്‍ ് വേനല്‍ ക്കാലത്ത് താഴ്‌വാരത്ത് വരള്‍ച്ചയുടെ നോവറിയിക്കുന്നേയില്ല. പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്‍ക്കിടയിലൂടെ നനഞ്ഞ് കുതിര്‍ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്‍് ഇഷ്ടമുള്ളവരക്ക് ഇവിടേക്ക് സ്വാഗതം.

റിസോര്‍ട്ട് ലോബിയുടെ കയ്യേറ്റം

മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍. പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. താഴെ ഭാഗങ്ങളൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയതോടെ ശേഷിക്കുന്നത് ഈ മലയുടെ നെറുക മാത്രം. സര്‍ക്കാര്‍ നിസംഗരായി നോക്കിന്നപ്പോള്‍ കേന്ദ്രത്തിന്റെ വിനോദസാധ്യത മനസ്സിലാക്കിയ റിസോര്‍ട്ട് ലോബി വന്‍തോതില്‍ പ്രദേശത്തെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇത് കേന്ദ്രം ഏറ്റെടുക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമങ്ങളെയടക്കം ബാധിക്കും. പുറമെ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും രാത്രികളിലെ ടെന്റുകള്‍ക്കും തോന്നിയ പോലെ പണം ഈടാക്കുന്നതും സഞ്ചാരികളുടെ മനംനടുപ്പിക്കുന്നുണ്ട്. എങ്കിലും തലക്കു മുകളിലേ നീലാകാശത്തേ വിസ്മയിപ്പിക്കുന്ന മലക്കു കീഴിലേ മഞ്ഞാകാശം ഓര്‍മ്മകളില്‍ ഏറെനാള്‍ നിറഞ്ഞ് നില്‍ക്കും.

കാണാതെ പോവരുത് ഈ മായക്കാഴ്ചകള്‍

പ്രകൃതിയുടെ മനോഹക്കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവരും ജനങ്ങളോട് താല്‍പര്യമുള്ള സര്‍ക്കാരും ഈ കേന്ദ്രം കാണാതെ പോവരുത്. ചരിത്രകാലം മുതലേ പേരുകേട്ടതായിരുന്നു ഈ മല. കുറുമ്പാലകോട്ടയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു. താഴ്‌വാരത്തെ മനോഹരമായ പുഴകളും കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും ശത്രുവിന്റെ വരവറിയാന്‍ സഹായകമായിരുന്നു.
വയല്‍നാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട വയനാടിന്റെ മീശപ്പുലി മലയാണ്. ഉദയവും അസ്തമയവും കണ്‍കുളിര്‍ക്കേ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വയലുകളും കുന്നുകളും മനോഹരമായ് വിരുന്നാണൊരുക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് കണ്ണിലേ കൃഷ്ണമണി പോലെ കാത്തു പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്‍ അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കുമുകളിള്‍ പതിയുമെന്ന പ്രത്യാശയിലാണ് ഓരോ കാഴ്ചക്കാരനും മലയിറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending