Connect with us

kerala

തദ്ദേശസ്ഥാപനങ്ങളില്‍ ഫണ്ടില്ല; പണിമുടങ്ങി

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 5 മാസം മാത്രം ബാക്കിനില്‍ക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്.

Published

on

കോടികള്‍ ചെലവിട്ട് കേരളീയവും നവകേരള സദസും ഒരുവശത്ത് അരങ്ങേറുമ്പോള്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 5 മാസം മാത്രം ബാക്കിനില്‍ക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്. ബജറ്റ് വിഹിതത്തിലെ രണ്ടാം ഗഡുവും കേന്ദ്രവിഹിതവും അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.നിരവധി പദ്ധതികള്‍ ഫണ്ടില്ലാതെ മുടങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, ജൂലൈ, ഡിസംബര്‍ മാസങ്ങളില്‍ 3 തുല്ല്യ ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം നല്‍കാറുള്ളത്.

എന്നാല്‍ ഇത്തവണ നവംബറായിട്ടും രണ്ടാം ഗഡു അനുവദിച്ചിട്ടില്ല. 7460.65 കോടി രൂപയാണ് ബജറ്റ് വിഹിതം. ഇതില്‍ 1566.91 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതായത് 21 ശതമാനം മാത്രം കേന്ദ്രവിഹിതമായ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിനത്തിലെ 651,04 കോടി രൂപയില്‍ ആദ്യ ഗഡു സംസ്ഥാനത്തിന് അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

ആകെ 106.73 കോടി രൂപയുടെ 4,014 ബില്ലുകള്‍ പണം ലഭിക്കാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുകയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വൈബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. പുറമേ, റോഡ് മരാമത്ത് സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയില്‍ പിന്നീട് കുറവ് വരുത്തിയതും തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85.28 ശതമാനമായിരുന്നു ആകെ പദ്ധതി ചെലവ്. സര്‍ക്കാര്‍ അഭിമാന പദ്ധതികളായി വിശേഷിപ്പിക്കുന്നവയുള്‍പ്പെടെയാണ് ഫണ്ടില്ലാതെ മുടങ്ങുന്നത്. തുക എന്ന് നല്‍കുമെന്നും വ്യക്തതയില്ലാത്തതിനാല്‍ ഉറപ്പിന്‍മേല്‍പ്പോലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് തദ്ദേശസ്ഥാപനങ്ങള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു

ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്

Published

on

കൊച്ചി കാക്കനാട് ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്‍ ജയിലില്‍ വെച്ച് റീല്‍സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Continue Reading

kerala

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റു; ഷൊര്‍ണൂരില്‍ യുവാവ് പിടിയില്‍

ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.

ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending