Culture
പിണക്കമില്ലാത്ത സംഘം
കമാല്‍ വരദൂര്‍
വലിയ ഫുട്‌ബോള്‍ സീസണ്‍. ലാലീഗയില്‍ 38 മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇരുപതോളം മല്‍സരങ്ങള്‍. കിംഗ്‌സ് കപ്പില്‍ പത്ത് പോരാട്ടങ്ങള്‍. പിന്നെ ഫിഫ ക്ലബ് ഫുട്‌ബോളില്‍ അഞ്ച് മല്‍സരങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്കെല്ലാമായി 20 വമ്പന്‍ താരങ്ങളും ഒരു സൂപ്പര്‍ കോച്ചും. പക്ഷേ എവിടെയും ആരും കേട്ടില്ല ഒരു വഴക്ക്, ഒരു പിണക്കം, ഒരു ഗോസിപ്പ്… റയല്‍ മാഡ്രിഡ് മുപ്പത്തിമൂന്നാം തവണയും സ്പാനിഷ് ലാലീഗ കിരീടം സ്വന്തമാക്കുമ്പോള്‍ അതിന്റെ മാര്‍ക്ക് രണ്ട് പേര്‍ക്കാണ്. കോച്ച് സൈനുദ്ദിന്‍ സിദാനും സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കും… അസാമാന്യമായ, ഒരു പക്ഷേ അസാധ്യമെന്ന് പറയാവുന്ന കെമിസ്ട്രിയായിരുന്നു ഇവര്‍ തമ്മില്‍. എല്ലാ താരങ്ങള്‍ക്കും അവസരങ്ങള്‍ തുല്യമായി നല്‍കി, എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്ത് യഥാര്‍ത്ഥ പ്രൊഫഷണല്‍ കോച്ചായി സിദാന്‍ മാറിപ്പോള്‍ ഒരു ഈഗോക്കും നില്‍ക്കാതെ പരിശീലകന്റെ വഴിയില്‍ അച്ചടക്കത്തോടെ സഞ്ചരിച്ചു കൃസ്റ്റിയാനോ.
യൂറോപ്യന്‍ ഫുട്‌ബോളില്‍ എന്നും വിവാദങ്ങളുടെ കളത്തിലായിരിക്കും പരിശീലകരും താരങ്ങളും. പരിശീലകര്‍ രാജാക്കന്മാരായി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പിണങ്ങുക സ്വാഭാവികം. ഹൗസേ മോറിഞ്ഞോ, കാര്‍ലോസ് ആന്‍സലോട്ടി, ആഴ്‌സന്‍ വെംഗര്‍ തുടങ്ങി വിഖ്യാതരായ പരിശീലകരെല്ലാം സ്വന്തം സൂപ്പര്‍ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സിദാന്‍ തന്റെ സൂപ്പര്‍ സംഘത്തെ മനോഹരമായി നയിച്ചു. കൃസ്റ്റിയാനോ, സെര്‍ജിയോ റാമോസ്, മാര്‍സിലോ, കരീം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ലുക്കാ മോദ്രിച്ച് തുടങ്ങി എല്ലാവരും വമ്പന്മാര്‍. എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കാനായി റൊട്ടേഷന്‍ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി. പക്ഷേ കൃസ്റ്റിയാനോയുടെ കാര്യത്തില്‍ സിദാന്‍ റൊട്ടേഷന്‍ രീതിയില്‍ ഉറച്ചുനിന്നില്ല. തന്റെ മാസ്റ്റര്‍ താരത്തിന്റെ സാന്നിദ്ധ്യം മതി പ്രതിയോഗികളെ വിറപ്പിക്കാനെന്ന് കോച്ചിന് ഉറപ്പായിരുന്നു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള താരമായിട്ടും കൃസ്റ്റിയാനോ എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ വാശി പിടിച്ചില്ല. എല്ലാ കളികളിലും തനിക്ക് വലിയ റോള്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടില്ല. സെന്‍ട്രല്‍ സ്‌ട്രൈക്കറായി മാറ്റിയപ്പോള്‍ ആ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ടീമിന്റെ അമരത്ത് പിന്‍നിരക്കാരനായ റാമോസായിരുന്നു. അതിലും കൃസ്റ്റിയാനോ പരാതിപ്പെട്ടില്ല. യഥാര്‍ത്ഥ ടീം മാനായി അദ്ദേഹം മൈതാനം നിറഞ്ഞ് കളിച്ചു. ആവശ്യ ഘട്ടത്തില്‍ പിന്നോട്ടിറങ്ങി ടീമിന്റെ രക്ഷകനായി. റയല്‍ കളിച്ച അവസാന എട്ട് മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമാണ് ആദ്യ ഇലവനില്‍ റൊണാള്‍ഡോ കളിക്കാതിരുന്നത്. സിദാന്റെ ഇരുപത് താരങ്ങളും ആയിരത്തിലധികം മിനുട്ട് കളിച്ചു എന്ന് പറയുമ്പോഴുണ്ട് കോച്ചിന്റെ വിശാലവീക്ഷണം. എല്ലാവരെയും ഒരേ പൊസിഷനില്‍ കളിപ്പിച്ചില്ല സിദാന്‍. റൈറ്റ് ബാക് പൊസിഷനില്‍ കളിച്ച് പരിചയമുള്ള നാച്ചോ ഫെര്‍ണാണ്ടസ് സെന്റര്‍ ബാക്, ലെഫ്റ്റ് ബാക് തുടങ്ങിയ പൊസിഷനുകളില്‍ കളിച്ചു. മാര്‍ക്കോ അസുന്‍സിയോ എന്ന 21 കാരനെ എത്ര പക്വമായാണ് കോച്ച് അവതരിപ്പിച്ചത്. മുഖ്യ താരങ്ങളില്‍ പലര്‍ക്കും പരുക്കേറ്റപ്പോള്‍ പുത്തന്‍ താരങ്ങളായ അല്‍വാരോ മൊറാത്ത, അസുന്‍സിയോ, ലുകാസ് വാകസ, റോഡ്രിഗസ്് തുടങ്ങിയവരെ അദ്ദേഹം ധൈര്യസമേതം പ്രധാന മല്‍സരങ്ങളില്‍ അവതരിപ്പിച്ചു. ഇസ്‌ക്കോ, ബെന്‍സേമ, മാര്‍സിലോ, ജെറാത്ത് ബെയില്‍, എന്നിവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തി. കഴിഞ്ഞ മാസം ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയിലെ അവസാന നിമിഷ പരാജയം മാത്രമായിരുന്നു സീസണില്‍ കൃസ്റ്റിയാനോക്കും സിദാനും വേദന നല്‍കിയത്. ആ മല്‍സരത്തില്‍ പരുക്കേറ്റ് ബെയിലിനെ കളിപ്പിച്ചതായിരുന്നു വീഴ്ച്ചയെന്ന് പിന്നീട് സിദാന്‍ പറയുകയും ചെയ്തു. ഇനി ഒരു ഫൈനല്‍ കൂടിയുണ്ട്-ജൂണ്‍ 3ന് കാര്‍ഡിഫില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പ്രതിയോഗികള്‍ യുവന്തസ്. ആ പോരാട്ടത്തിനുളള ഊര്‍ജ്ജമാണ് ഇനി സിദാന്‍ സമ്പാദിക്കുന്നത്. വന്‍കരയിലെ നിലവിലെ ചാമ്പ്യന്മാരാണ് റയല്‍. ആ കിരീടം നിലനിര്‍ത്തിയാല്‍ സൂപ്പര്‍ ഡബിള്‍…..!
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala6 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

