Culture
യുവാവിനെ ജീപ്പില്‍ കെട്ടി കവചം തീര്‍ത്ത മേജര്‍ക്ക് സൈനിക ബഹുമതി

ശ്രീനഗര്‍: കല്ലേറുകാരെ പ്രതിരോധിക്കാന്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടി കവചം തീര്‍ത്ത മേജര്‍ നിഥിന് ലീത്തല്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി. സേവന രംഗത്തെ മികവിനാണ് ബഹുമതി.
കഴിഞ്ഞ ഏപ്രില്‍ 9 നാണ് 26 വയസ്സുകാരന് ഫാറുഖ് അഹ്മദ് ദറിനെ ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് മനുഷ്യകവചം തീര്‍ത്ത സംഭവമുണ്ടായത്. ശ്രീനഗര്‍ ലോകസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു അത്. കല്ലേറുകാരില്‍ നിന്ന് രക്ഷ നേടാന്‍ ചെയ്ത മേജറുടെ നടപടി ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ മേജറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയില്ലെന്ന ക്ലീന്‍ ചിറ്റ് കോടതി നല്കി എന്ന വാര്‍ത്ത നിഷേധിച്ച സൈന്യത്തിന്റെ നിലപാട് വെളിപ്പെടുത്തുന്നതാണ് പുതിയ വാര്‍ത്ത. പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സൈനിക സേവനത്തിലെ മികവിനാണ് മേജര്‍ ഗൊഗായ്ക്ക് അവാര്‍ഡ് നല്‍കിയതെന്ന് സൈനിക വക്താവ് അമാന്‍ ആനന്ദ് പറഞ്ഞു. കരസേനാ മേധാവി ജനറല്‍ റാവത്തിന്റെ അവസാന ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് പുരസ്കാരം നല്‍കിയത്.
മനുഷ്യകവചം തീര്‍ത്ത് നടത്തിയ ജീപ്പ് സവാരിയുടെ വീഡിയോ വിവാദമായതോടെ സംഭവത്തില്‍ സൈനിക വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ജീപ്പില്‍ കെട്ടിയിടപ്പെട്ട 26കാരന് ഫാറൂഖ് അഹ്മദ് ദര് പ്രതികരിച്ചതിങ്ങനെ: ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കല്ലേറിനിറങ്ങിയ ആളല്ല ഞാന്‍. ഷാളുകളില്‍ എംബ്രോഡറി വര്‍ക്ക് ചെയ്യലാണ് എന്റെ തൊഴില്‍. അത്യാവശ്യം ആശാരിപ്പണിയുമറിയാം. ഇതല്ലാതെ മറ്റൊന്നിനും ഞാന്‍ നില്‍ക്കാറില്ല.
ഏപ്രില്‍ 9 ന് പതിനൊന്ന് മണിക്ക് ഏകദേശം നാലു മണിക്കൂറോളം പരേഡ് നടത്തിയെന്നാണ് ഫാറൂഖ് അഹ്മദ് ദറിനെതിരായ ആരോപണം. അതിനെതിരെ ഒരു പരാതി പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് ഫാറുഖ് പറഞ്ഞു. ‘ഞങ്ങള്‍ പാവങ്ങളാണ്; ഞങ്ങള്‍ ആരോട് പരാതി പറയാന്‍. 75 വയസ്സുകാരിയും ആസ്ത്മ രോഗിയുമായ മാതാവിനൊപ്പമാണ് ഞാന്‍ കഴിയുന്നത്. എനിക്ക് പേടിയാണ്. എനിക്കെതിരെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് അവസ്ഥ. ഞാനൊരിക്കലും കല്ലേറിനിറങ്ങിയിട്ടില്ല-ഫാറുഖ് പറഞ്ഞു.
ലോക്സഭ ഉപതെരഞ്ഞെടുപ്പ് ദിവസം ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗംപോറയിലേക്ക് പോവുന്ന വഴിയാണ് താന്‍ പിടിയിലകപ്പെടുന്നതെന്ന് ഫാറുഖ് പറയുന്നു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം