Connect with us

kerala

വെളുക്കാന്‍ തേച്ചത് പാണ്ടായ രാജ്ഭവന്‍ മാര്‍ച്ച്

യഥാര്‍ത്ഥത്തില്‍ രാജ് ഭവന്‍ സമരത്തിലൂടെ ആരുടെ മുഖമാണ് കൂടുതല്‍ വികൃതമായതെന്ന് വ്യക്തം.

Published

on

കെ.പി ജലീല്‍

മല പോലെ വന്നത് എലിപോലെ പോയെന്ന് കേട്ടിട്ടേയുള്ളൂ. ഇവിടെയിപ്പോള്‍ ഗവര്‍ണര്‍ക്ക് വെട്ടിവെച്ച വടി ഇടതുമുന്നണിക്ക് തന്നെയാണ് വിനയായത്. പാവം സി.പി.എമ്മിനുവേണ്ടി പഴികേള്‍ക്കാന്‍ ഘടകക്ഷികളും. കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് നടത്തിയ ഇടതുമുന്നണിമാര്‍ച്ചാണ് തങ്ങള്‍ക്ക്തന്നെ പൊല്ലാപ്പായതായി സി.പി.എം തിരിച്ചറിഞ്ഞത്. മാലോകരാകെ ഗവര്‍ണര്‍ക്കെതിരെ തിരിയുമെന്നും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നും കരുതിയവര്‍ക്ക് അക്കിടിപറ്റി. എന്തിനുവേണ്ടിയാണോ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത് അതേവിഷയത്തില്‍ കോടതി നിരന്തരം സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സമരസാധൂകരണത്തിന് നിമിഷത്തിന്റെ ആയുസ്സ് പോലുമുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ രാജ് ഭവന്‍ സമരത്തിലൂടെ ആരുടെ മുഖമാണ് കൂടുതല്‍ വികൃതമായതെന്ന് വ്യക്തം.

സര്‍വകലാശാലകളില്‍ കാവിവല്‍കരിക്കുന്നുവെന്നാണ് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ ആക്ഷേപം. സംഗതി ബി.ജെ.പിയുടെ അനുയായതിനാല്‍ ശരിതന്നെ. എന്നാല്‍ കണ്ണൂരിലെ സ്വന്തം തട്ടകത്തിലെ സര്‍വകലാശാലയില്‍ സാക്ഷാല്‍ ഹിന്ദുത്വസൈദ്ധാന്തികനായ സവര്‍ക്കറെ സിലബസിലുള്‍പ്പെടുത്താന്‍ ശ്രമിച്ചവരാണ് ഈ കാവിവിരോധികള്‍ !
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റിയാല്‍ പിന്നെ തങ്ങള്‍ക്ക് തോന്നിയതുപോലെ അവിടങ്ങളിലെ വി.സി മുതല്‍ പ്രൊഫസര്‍മാര്‍ വരെയുള്ളവരെ നാഗപ്പന്‍ സര്‍വീസ്‌കമ്മീഷന്‍പോലെ നിയമിക്കാം. മുന്‍ എം.പിമാരുടെയും സ്പീക്കര്‍മാരുടെയും ബന്ധുക്കളെ ഇങ്ങനെ നിയമിച്ചത് കോടതി പിടികൂടി സുല്ലിട്ടിരിക്കുന്നു. അതിനിടെയാണ് വി.സിമാരുടെ നിയമനവും യു.ജി.സി ചട്ടംമറികടന്നാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. എങ്കില്‍പിന്നെ ഗവര്‍ണറുടെ പിടലിക്ക് കയറാമെന്ന് കരുതിയിരിക്കുമ്പോഴാണ് നാള്‍ക്കുനാള്‍ ഓരോ വി.സി മാരെന്നോണം പടിക്ക് പുറത്താകുന്നത്. സാങ്കേതികസര്‍കലാശാലയില്‍ തുടങ്ങി ഫിഷറീസ് മുതലിങ്ങോട്ട് വെറ്ററിനറി സര്‍വകാലാശാലാ വി.സിമാര്‍ പുറത്തായിക്കഴിഞ്ഞു. ഇനി ബാക്കിയുള്ള വി.സി മാരുടെ കാര്യവും കട്ടപ്പുറത്താണ്.

‘എന്റെ സര്‍ക്കാരെ’ ന്നാണ ്ഗവര്‍ണര്‍മാര്‍ ജനാധിപത്യസര്‍ക്കാരുകളെപ്പറ്റി സ്വയം പറയാറുള്ളത്. അവരാണ് നിയമസഭാംഗങ്ങളുടെ സംഖ്യ നോക്കി സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടികളെയുംമുന്നണികളെയും ക്ഷണിക്കാറും. അതാണ് ഭരണഘടനാദത്തവും. എന്നാല്‍ അതേ സര്‍ക്കാരിനെതിരെ മാധ്യമങ്ങളെ കൈകൊട്ടിവിളിച്ചും ഗെറ്റൗട്ടടിച്ചും ഭള്ള് പറയുന്ന ഗവര്‍ണര്‍ എങ്ങനെ പരിപാവനമായ ആ കസേരക്ക് ചേരും. അതുപോലെതന്നെയാണ ്ഭരണഘടനാപരമായി ഭരണത്തലവനായ സ്വന്തം ഗവര്‍ണര്‍ക്കുനേരെ അണികളെ വിട്ട് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതും. ഏതായാലും മന്ദബുദ്ധികള്‍ക്കേ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാനാകൂ എന്നാണ് ബുദ്ധിമതികള്‍ പറയുന്നത്. തനിക്കെതിരെ സമരം നടത്തിയ സീതാറാം യെച്ചൂരിയുള്‍പ്പെടെ ഉള്ളവരൊഴികെയെല്ലാം തന്റെ അനുകൂലികളാണെന്ന ്തട്ടിവിട്ട ആരിഫ്ഖാന്റെ അതേ ന്യായം കേന്ദ്രസര്‍ക്കാരിന്റെ നോമിനിയെന്ന നിലയില്‍ തനിക്കും ബാധകമാണെന്ന് ആരിഫ്ഖാന് തോന്നുന്നതാണ ്ബുദ്ധി.!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending