Connect with us

Culture

ത്രികോണച്ചുഴി തീര്‍ത്ത് വംഗനാട്

Published

on

സക്കീര്‍ താമരശ്ശേരി

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബി.ജെ.പിക്കെതിരെ പ്രതപക്ഷത്തിന്റെ മഹാസഖ്യമൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. 42 സീറ്റ്. 40 ശതമാനം വനിതാ സംവരണവും സിനിമാ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത രംഗത്തെത്തിയതും സി.പി.എമ്മിന്റെ 26 എം.എല്‍.എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ പുറത്താക്കിയ എം.പി അനുപം ഹസ്ര, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്- സി.പി.എം സഹകരണവുമാണ് ബംഗാളിലെ പുതിയ വാര്‍ത്ത. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മമത തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്.

സി.പി.എം-കോണ്‍ഗ്രസ് ഭായി ഭായി
ബംഗാളിലെ ആറ് സീറ്റില്‍ പരസ്പരം മല്‍സരം വേണ്ടെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സിപിഎം ജയിച്ച റായ്ഗഞ്ച്, മുര്‍ഷിദബാദ് മണ്ഡലങ്ങളില്‍ സി.പി.എം തന്നെ മല്‍സരിക്കും. റായ്ഗഞ്ചില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദബാദില്‍ ബദറുദോസ ഖാനും ഇത്തവണയും ജനവിധി തേടും. 2014 ല്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷി 1634 വോട്ടിനാണ് മുഹമ്മദ് സലിമിനോടു തോറ്റത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വോട്ടുതേടി താരനിര
മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ താരനിരയെയാണ് മമത അണിനിരത്തിയിരിക്കുന്നത്. ഇവരില്‍ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവര്‍ നിലവില്‍ എം.പിമാരാണ്. ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തെ എം.പിമാരായിരുന്ന സന്ധ്യ റോയ്, തപസ് പോള്‍ എന്നീ താരങ്ങളെ ഒഴിവാക്കി. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്. യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിങ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എം.പിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയും തൃണമൂലിനായി അങ്കംകുറിക്കും. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയത്.

ബി.ജെ.പിയുടെ സ്വപ്‌നങ്ങള്‍
നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനെയും (42 സീറ്റ്) മൂന്നാം കക്ഷിയായ സി.പി.എമ്മിനെയും മറികടന്ന് തൃണമൂലിന്റെ എതിരാളി തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബംഗാള്‍ പിടിച്ചെടുക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്‌നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സി.പി.എം കോട്ടയായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബി.ജെ.പിയുടെ ചോദ്യം. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബി.ജെ.പിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ അവര്‍ വെച്ചുപുര്‍ത്തുന്നു. അസന്‍സോളും ഡാര്‍ജിലിങുമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിങ് എം.എല്‍.എയുമായ അമര്‍ സിങ് റായിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി മമത ഞെട്ടിച്ചു. ഇതോടെ ബി.ജെ.പിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഫാസിസ്റ്റുകള്‍ക്ക് താക്കീത്
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും മമതയുടെ രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബി.ജെ.പിയെ ഒതുക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയും വര്‍ഗീയ വാദികള്‍ക്ക് താക്കീതായി. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിക്കുന്നതും ദീദിയുടെ വിജയമാണ്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending