Connect with us

kerala

ഇടതുസര്‍ക്കാരിന്റെ സ്ത്രീസുരക്ഷ കടലാസില്‍ മാത്രം; ഒരാഴ്ചയ്ക്കിടെ പൊതുസ്ഥലത്ത് നടന്നത് 4 ലൈംഗികാതിക്രമങ്ങള്‍; 2022 ല്‍ പീഡനത്തിനിരയായത് 18,943 പേര്‍

സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

Published

on

ആദില്‍ മുഹമ്മദ്

സ്ത്രീ സുരക്ഷ എന്ന തലവാചകവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ നടന്നത് നാല് ലൈംഗികാതിക്രമങ്ങള്‍. ഇവ നടന്നത് ഭൂരിഭാഗവും പൊതുഗതാഗത സംവിധാനങ്ങളിലും. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയിലാകുന്നത്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നാണ് ഇയാള്‍ അതിക്രമം നടത്തിയത്. ഇതിനു തൊട്ടു മുന്‍പത്തെ ദിവസമാണ് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റിലായത്. പത്തനംതിട്ടയിലേക്ക് പോകുന്ന ബസില്‍ മലപ്പുറം വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം നടന്നത്. സി.പി.എമ്മുകാരുടെ ലൈംഗികാതിക്രമവും ഇക്കാലയളവില്‍ വര്‍ധിച്ചു.

യുവ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ കഴിഞ്ഞദിവസം ട്രെയിനില്‍ വെച്ചുണ്ടായ അതിക്രമവും ഞെട്ടിപ്പിക്കുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഒപ്പം ഇരിക്കുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിന് യുവാവിനെ കയ്യോടെ പിടികൂടുന്ന വീഡിയോയും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിവരുന്നു എന്നാണ് പൊലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങളും സൂചിപ്പിക്കുന്നത്. 2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 -ല്‍ 16,199 ലേക്ക് ഉയരുകയും, 2022 -ല്‍ അത് 18,943 ആയും ഉയര്‍ന്നു. അതായത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2021 -നെ അപേക്ഷിച്ച് 2022 -ല്‍ സ്ത്രീപീഡന കേസുകളുടെ എണ്ണം 2339 ല്‍ നിന്ന് 2503 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, ആക്രമിച്ചത് പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭരണനേതൃത്വവും, രാഷ്ട്രീയം നോക്കി മാത്രം കേസെടുക്കുന്ന പോലീസുമെല്ലാം സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജനക്കൂട്ടം നോക്കിനില്‍ക്കെ നാലുപേര്‍ ചേര്‍ന്ന് പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുവീഴ്ത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു വില്‍ വരെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയിലാണ് കേരളം. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകാത്ത നഗരമായി തലസ്ഥാനം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കുനേരെ ആയിരത്തിലധികം അക്രമങ്ങളാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പേരൂര്‍ക്കടയിലും അമ്പലമുക്കിലും കേശവദാസപുരത്തും തമ്പാനൂരിലും നടന്ന കൊലപാതകങ്ങള്‍ക്ക് പുറമെ നഗരത്തില്‍ സ്ത്രീകള്‍ക്ക് അരങ്ങേറിയ അതിക്രമങ്ങളുടെ എണ്ണം നിരവധിയാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതയെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഉപദ്രവിച്ചിട്ടു നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending