Connect with us

kerala

ഇടതുസര്‍ക്കാരിന്റെ സ്ത്രീസുരക്ഷ കടലാസില്‍ മാത്രം; ഒരാഴ്ചയ്ക്കിടെ പൊതുസ്ഥലത്ത് നടന്നത് 4 ലൈംഗികാതിക്രമങ്ങള്‍; 2022 ല്‍ പീഡനത്തിനിരയായത് 18,943 പേര്‍

സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

Published

on

ആദില്‍ മുഹമ്മദ്

സ്ത്രീ സുരക്ഷ എന്ന തലവാചകവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ നടന്നത് നാല് ലൈംഗികാതിക്രമങ്ങള്‍. ഇവ നടന്നത് ഭൂരിഭാഗവും പൊതുഗതാഗത സംവിധാനങ്ങളിലും. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയിലാകുന്നത്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നാണ് ഇയാള്‍ അതിക്രമം നടത്തിയത്. ഇതിനു തൊട്ടു മുന്‍പത്തെ ദിവസമാണ് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റിലായത്. പത്തനംതിട്ടയിലേക്ക് പോകുന്ന ബസില്‍ മലപ്പുറം വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം നടന്നത്. സി.പി.എമ്മുകാരുടെ ലൈംഗികാതിക്രമവും ഇക്കാലയളവില്‍ വര്‍ധിച്ചു.

യുവ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ കഴിഞ്ഞദിവസം ട്രെയിനില്‍ വെച്ചുണ്ടായ അതിക്രമവും ഞെട്ടിപ്പിക്കുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഒപ്പം ഇരിക്കുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിന് യുവാവിനെ കയ്യോടെ പിടികൂടുന്ന വീഡിയോയും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിവരുന്നു എന്നാണ് പൊലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങളും സൂചിപ്പിക്കുന്നത്. 2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 -ല്‍ 16,199 ലേക്ക് ഉയരുകയും, 2022 -ല്‍ അത് 18,943 ആയും ഉയര്‍ന്നു. അതായത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2021 -നെ അപേക്ഷിച്ച് 2022 -ല്‍ സ്ത്രീപീഡന കേസുകളുടെ എണ്ണം 2339 ല്‍ നിന്ന് 2503 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, ആക്രമിച്ചത് പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭരണനേതൃത്വവും, രാഷ്ട്രീയം നോക്കി മാത്രം കേസെടുക്കുന്ന പോലീസുമെല്ലാം സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജനക്കൂട്ടം നോക്കിനില്‍ക്കെ നാലുപേര്‍ ചേര്‍ന്ന് പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുവീഴ്ത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു വില്‍ വരെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയിലാണ് കേരളം. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകാത്ത നഗരമായി തലസ്ഥാനം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കുനേരെ ആയിരത്തിലധികം അക്രമങ്ങളാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പേരൂര്‍ക്കടയിലും അമ്പലമുക്കിലും കേശവദാസപുരത്തും തമ്പാനൂരിലും നടന്ന കൊലപാതകങ്ങള്‍ക്ക് പുറമെ നഗരത്തില്‍ സ്ത്രീകള്‍ക്ക് അരങ്ങേറിയ അതിക്രമങ്ങളുടെ എണ്ണം നിരവധിയാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതയെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഉപദ്രവിച്ചിട്ടു നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍

തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. വരന്‍ ആശുപത്രിയില്‍ എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു.

ഒരുഘട്ടത്തില്‍ വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്‍ ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാരോണ്‍ ആശുപത്രിയില്‍ എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്‍ വിവാഹസദ്യയും ഒരുക്കി.

ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തി.

വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍വെച്ചുതന്നെ താലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Continue Reading

kerala

കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍

ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.

Published

on

ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

Trending