kerala
കേരളത്തിന്റെ പാഠം
നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്.

കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് ആഹ്ലാദത്തോടൊപ്പം ആശ്വാസവും ആത്മവിശ്വാസവുംകൂടിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും പോരാട്ടങ്ങള്‍ക്ക് വ്യത്യസ്തമാനങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നുവെങ്കില്‍ പാലക്കാട്ട് മതേതരത്വവും വര്‍ഗീയതയും നേര്‍ക്കുനേര്‍ പോരാടുകയായിരുന്നു. ചേലക്കരയിലേത് സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ വ്യാപ്തി അളക്കലായിരുന്നു. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെ ടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കു മ്പോള്‍ പാലക്കാട്ട് അസാധരണത്വങ്ങള്‍ക്കൊന്നും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.
നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്. മെട്രോമാന് ഇ. ശ്രീധരന്റെ സാനിധ്യമൊന്നുകൊണ്ടുമാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇവിടെ അല്പമെങ്കിലും സാനിധ്യമറിയിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് രൂപംകൊണ്ട ‘സി.ജെ.പി’ എന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന് തീര്‍ത്തും അ ന്യമായ വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രായോഗിക വല്ക്കരിക്കാന് ശ്രമിച്ചതിലൂടെയാണ് ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളും പാലക്കാട്ടേക്ക് ചുരുങ്ങിയത്.
യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റമുട്ടുമ്പോള്‍ മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസിനെയും സ്ഥാനാര്‍ത്ഥിയെയും നിരന്തരമായി വേട്ടയാടി ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ടുനോക്കിയ ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതില്‍ നിന്നാരംഭിച്ച ഈ നീക്കങ്ങള്‍ പാതിരാ നാടകത്തിലൂടെ വിഭാഗീയതയുടെ വിഷംവമിപ്പിക്കുന്ന പത്രപരസ്യത്തില്‍ വരെ എത്തുകയുണ്ടായി. വര്‍ഗീയതയുടെ കാളിയന്മാരായി മാറിയ ഈ രണ്ടു കൂട്ടരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചറിഞ്ഞ്, ഇത്രയും വലിയ കോലാഹലങ്ങളൊക്കെ അരങ്ങേറിയിട്ടും മണ് ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്കി ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുമ്പോള്‍ പാലക്കാടന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത് ഇത് കേരളമാണെന്ന യാഥാര്‍ത്ഥ്യമാണ്.
പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള അരങ്ങേറ്റം രാജകീയമാക്കിമാറ്റി എന്നതാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത. 64.72 ശതമാനം മാത്രം വോട്ടുകള്‍ പോള്‍ചെയ്യപ്പെട്ട മണ്ഡലത്തിലെ നാലുലക്ഷത്തി പതിനായിരത്തില്‍ പരം വോട്ടിന്റെ വിജയം ഗാന്ധി കുടുംബത്തില്‍ ഈ നാട് വെച്ചുപുലര്‍ത്തുന്ന വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്റി ലേക്കുള്ള കടന്നുവരവ് വയനാടോ കേരളമോ മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ജല്പനങ്ങള്ക്ക് ഏറ്റവും കരുത്തുറ്റ മറുപടി നല്‍കാറുള്ള പ്രിയങ്ക പാര്‍ലമെന്റിലേക്കെത്തുന്നതോടെ അത് മതേതര ചേരിക്ക് കരുത്തുപകരുകയും ഫാസിസ്റ്റുകള്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്.
ഭരണ വിരുദ്ധ വികാരം അളക്കപ്പെട്ട ചേലക്കരയില്‍ സി.പി.എമ്മിന്റെ ഭൂരിപക്ഷം 39400 ല്‍ നിന്ന് 12201 ലെത്തി നില്ക്കുമ്പോള് രണ്ടാം പിണറായി സര്‍ക്കാറിനെതിരായ ജനങ്ങളുടെ അമര്‍ഷവും പ്രതിഷേധവു ാണ് വരച്ചുകാണിക്കപ്പെട്ടത്. ഭരണമുന്നണി ഉപതിര ഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള എല്ലാ സൗകര്യങ്ങളും പാര്‍ട്ടിയുടെ സ്വാധീനമേഖലയെന്ന നിലയില്‍ സി.പി.എമ്മിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിയിട്ടുകൂടി യാണ് ഈ തിരച്ചടിയെന്ന് ഓര്‍ക്കണം. പഞ്ചായത്തിന്റെ യും വാര്‍ഡിന്റെയുമെല്ലാം ചുമതലകള്‍ സംസ്ഥാനമന്ത്രി മാര്‍ നേരിട്ട് ഏറ്റെടുക്കയും മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലത്തില്‍ കിടന്നുറങ്ങുക തന്നെ ചെയ്തിട്ടും 28000 ത്തോളം വോട്ടിന്റെ്റെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. പരാജയത്തില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠമുള് ക്കൊള്ളാനോ തെറ്റുതിരുത്താനോ സി.പി.എം തയ്യാറല്ലെ ന്നതിന്റെ തെളിവാണ് പാര്‍ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ സ്വന്തം മണ്ഡല മായ ധര്‍മഠത്തും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച മട്ടന്നൂരിലുമുള്‍പ്പെടെ പിറകിലായിപ്പോകുന്ന തരത്തില്‍ കാലിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയിട്ടും തെറ്റുതിരുത്തുന്നതിനു പകരം ഹിന്ദു ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടാക്കി അതുവഴി തിരിച്ചു വരമെന്ന് കണക്കുകൂട്ടി ബി.ജെ.പിയെ തോല്‍പ്പിക്കുന്ന വര് ഗീയതയുമായി കളം നിറയാനാണ് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ശ്രമിച്ചത്. ഈ ഹീനശ്രമത്തിനുള്ള മുഖമടച്ചുള്ള അടിയാണ് ഉപതിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നല്‍കിയത്. ഇനിയും തിരുത്താന്‍ തയാറാകാത്തപക്ഷം ബംഗാളും ത്രിപുരയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
kerala
കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയതാണെന്നുമാണ് വിലയിരുത്തല്‍.
ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍
.

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ക്ക് ജൂണ്‍ 25ന്, ബുധനാഴ്ച തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മറ്റികള്‍ നേതൃത്വം നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന് വന്‍ സ്വീകാര്യതയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദം കൊണ്ടും ലഹരി പോലുള്ള സാമൂഹ്യ തിന്മകള് കൊണ്ടും പിടിമുറുക്കപ്പെട്ട യുവത്വത്തെ ബോധവാന്മാരാക്കി സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നവരാക്കുക എന്ന ക്രിയാത്മക ദൗത്യമാണ് യൂത്ത് ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് മെമ്പര്‍ഷിപ്പ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.
അംഗത്വ വിതരണം പൂര്‍ത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ആഗസ്ത് 1 മുതല്‍ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബര്‍ 1 മുതല്‍ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതല്‍ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളില്‍ സംസ്ഥാന സമ്മേളനവും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25 ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂര്‍ ശാഖയില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തനം വിജയിപ്പിച്ച മുഴുവന്‍ ഘടകങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
india
ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ് ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് വിവരം.
ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ IRCTC വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നുമാണ് അറിയിപ്പ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
GULF3 days ago
ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍