Connect with us

kerala

ബെഹ്‌റയെ ‘വിരമിക്കാന്‍’ വിടാതെ സര്‍ക്കാര്‍; വിരമിക്കുന്നതിനു മുമ്പ് മറ്റൊരു തസ്തികയില്‍ നിയമിക്കാന്‍ നീക്കം

സിയാല്‍ എം.ഡി വി.ജെ. കുര്യന്റെ കാലാവധി 2021 ജൂണില്‍ അവസാനിക്കും. 2017-ല്‍ വിരമിച്ച കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ബെഹ്‌റ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതും ജൂണിലാണ്. 2020 നവംബറിലാണ് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ ഈ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും.

Published

on

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയോട് പ്രത്യേക പരിഗണന തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റും മുമ്പുതന്നെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാനത്തെ മറ്റൊരു ഉന്നതപദവിയില്‍ അവരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യ വിവരാവകാശ കമീഷണറായോ നെടുമ്പാശ്ശേരി വിമാനത്താവളം എം.ഡി യായോ നിയമിക്കുന്നതാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്.

സിയാല്‍ എം.ഡി വി.ജെ. കുര്യന്റെ കാലാവധി 2021 ജൂണില്‍ അവസാനിക്കും. 2017-ല്‍ വിരമിച്ച കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ബെഹ്‌റ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതും ജൂണിലാണ്. 2020 നവംബറിലാണ് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ ഈ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും.

വിരമിച്ചാലും കുറേ വര്‍ഷങ്ങള്‍ വീണ്ടും തുടരാനാകും. രണ്ട് ലക്ഷത്തിലധികം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുമെല്ലാം ലഭിക്കും. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോള്‍ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കുന്നതും ആലോചനയിലുണ്ട്. അതിനാലാണ് ബെഹ്‌റയെ സിയാലിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

നാല് വര്‍ഷത്തിലധികമായി ഡി.ജി.പി പദവിയിലുള്ള ബെഹ്‌റയെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കമീഷന്‍ മാറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റക്ക് പുതിയ നിയമനം നല്‍കാനും ഇടയുണ്ട്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഋഷിരാജ് സിങ്ങോ േടാമിന്‍ ജെ. തച്ചങ്കരിയോ ഡി.ജി.പിയാകാനാണ് സാധ്യത. നിലവില്‍ ഡി.ജി.പി തസ്തികയിലുള്ള ആര്‍. ശ്രീലേഖ ഡിസംബറില്‍ വിരമിക്കും.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending