Connect with us

kerala

ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായി; ഇടുക്കിയില്‍ യുവാവ് ജീവനൊടുക്കി

സഹപ്രവര്‍ത്തകന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്

Published

on

തൊടുപുഴയില്‍ ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി- റെജീന ദമ്പതികളുടെ മകന്‍ പി.കെ.റോഷ് (23) ആണ് മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.

തുടക്കത്തില്‍ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്‍കി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ എന്നും പൊലീസ് കണ്ടെത്തി. സഹപ്രവര്‍ത്തകന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയുള്ള ഒരു ഗെയിമാണ് യുവാവ് കളിച്ചിരുന്നത്.

kerala

ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റുന്നതനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം

ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല.

Published

on

കാസര്‍കോട് പാടത്ത് ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. പ്രദേശവാസികള്‍ പറഞ്ഞു.

പേരക്കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം സമീപത്തെ തോട്ടത്തില്‍ അടയ്ക്ക പെറുക്കാന്‍പോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ ലൈനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനില്‍ വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയില്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.

സ്ഥിരമായി പാടത്തിനു നടുവിലെ വൈദ്യുതിലൈന്‍ പൊട്ടിവീഴുന്നതിനാല്‍ മറുഭാഗത്തുകൂടി പുതിയ ലൈന്‍ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാല്‍ സെക്ഷന്‍ അസി.എന്‍ജിനീയര്‍ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 520 രൂപ കൂടി

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 520 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,970 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 95,240 രൂപയാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നിലവിലെ നിരക്ക് ഇതിലേക്കു ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്.

 

Continue Reading

kerala

കണ്ണൂരില്‍ കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി

വാണിയപ്പാറയിലെ പുല്ലന്‍പാറ തട്ട് മേഖലയില്‍ സ്ഥാപിച്ച ക്യാമറകള്‍ ആണ് മോഷണം പോയത്.

Published

on

കണ്ണൂരില്‍ വനംവകുപ്പ് ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സ്ഥാപിച്ച മൂന്ന് ക്യാമറകള്‍ മോഷണം പോയി. വാണിയപ്പാറയിലെ പുല്ലന്‍പാറ തട്ട് മേഖലയില്‍ സ്ഥാപിച്ച ക്യാമറകള്‍ ആണ് മോഷണം പോയത്.

പുല്ലന്‍പാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപമുള്ള പഴയ പാറമടയ്ക്ക് സമീപം സ്ഥാപിച്ച 25,000 രൂപ വിലയുള്ള മൂന്ന് ക്യാമറ ട്രാപ്പുകളാണ് കളവുപോയത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മേഖലയില്‍ വളര്‍ത്തുപശുവിന്റെ പാതി ഭക്ഷിച്ചഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വളര്‍ത്തുപട്ടിയെയും അജ്ഞാത ജീവി പിടിച്ചിരുന്നു. കടുവ മേഖലയിലുണ്ടെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു.

കൊട്ടിയൂര്‍ റെയ്ഞ്ച് ഇരിട്ടി സെക്ഷന്‍ പരിധിയില്‍ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വാണിയപ്പാറ പുല്ലമ്പാറതട്ട് ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്.

Continue Reading

Trending