kerala
നിപ: ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ നെഗറ്റീവ്
ഇന്നലെ സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്

ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. നിപ്പ രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ 950 പേര് ഉള്‍പ്പെട്ടു.
13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്നലെ സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും.
നിലവില്‍ രോഗം സ്ഥിരീകരിച്ച് മൂന്നുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 21 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നാലുപേര്‍ സ്വകാര്യ ആശുപത്രികളിലും 17 പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
kerala
കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
കടലില്‍ വീണ കണ്ടെയ്നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.
kerala
അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും
മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള് പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്കൂളുകളില്‍ നടത്തുക. നാല്പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
kerala
ഹജ്ജ് കര്‍മത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു
അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു യാത്രയായത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്‍ന്ന് അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്‍ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്‍മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്‍: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്‍: ജിഫ്ന, മുത്തലവി, ഹക്കീം, അന്‍വര്‍.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി