GULF
ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് : ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി
ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു

ദൽഹി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇതറിയിച്ചത്.
ദൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്. സീനിയർ മാനേജ്‌മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്.
ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഇന്ന് ഉച്ചക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങി.
GULF
രക്തദാനം ചെയ്ത് സൗദി രാജകുമാരൻ, രാജ്യത്ത് വാർഷിക രക്തദാന ക്യാംപെയിൻ ആരംഭിച്ചു

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതിന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ 2030 ന്റെ സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്ജസ്വലമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമൂഹ പങ്കാളിത്തം വളർത്തുന്നതിനും, സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും,ദേശീയ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണിത്.
നേരത്തെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചുകൊണ്ടും അവയവദാന സമ്മത പത്രത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടും അദ്ദേഹത്തിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയിരുന്നു.
സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നതിനും രക്ത വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും അവബോധം വളർത്തുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നതിലൂടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. 2024-ൽ, രാജ്യവ്യാപകമായി 800,000-ത്തിലധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു.
സ്വമേധയാ ഉള്ള മാനുഷിക പ്രവർത്തനങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനും ജീവൻ രക്ഷിക്കുന്നതിന് ഇത്തരം മാനുഷികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അങ്ങനയൊരു സംസ്കാരം സ്വീകരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുള്ളത്.
GULF
സ്വശ്രയം ഹദിയ കാരുണ്യ പദ്ധതിയുടെ വിതരണം നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഭവന ചികിത്സ സഹായ പദ്ധതിയായ ഹദിയയുടെയും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ സ്വശ്രയം സ്വയം തൊഴിൽ പദ്ധതിയുടെ തയ്യൽ മെഷീൻ വിതരണവും ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് കെഎംസിസി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ 4 ലാം വാർഡിലെയും 16റാം വാർഡിലെയും ഭാരവാഹികൾക്ക് ഹദിയ ഫണ്ടും 19 താം വാർഡ് ഭാരവാഹികൾക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ജനറൽ സെക്രട്ടറി ജമാൽ ഖാസി കൈമാറി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എഴുതും കടവ് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ ട്രഷറർ ബിഎംഎ കാദർ ചെങ്കള ഭാരവാഹികളായ കാദർ പാലോത്ത്, പിടിഎ റഹ്മാൻ ഹനീഫ പാറ ചെങ്കള സലീം സി എം നാലാംമൈൽ തുടങ്ങി മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും നേതാക്കൾ പങ്കെടുത്തു.
GULF
അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്
അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി.

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുവര്‍ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്‍ നിയമം പ്രാബല്യത്തില്‍ വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 43,000 സിവില്‍ വിവാഹ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യപകുതിയില്‍ 10,000ത്തിലധികം സിവില്‍ വിവാഹ അപേക്ഷകള്‍ വിദേശികള്‍ സിവില്‍ ഫാമിലി കോടതിയില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഇരുപത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അബുദാബി എമിറേറ്റില്‍ സിവില്‍ വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്‍ നിയമം നിലവില്‍ വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി കോണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
വിദേശികളില്‍ നിന്നുള്ള സിവില്‍ വിവാഹ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മിഡില്‍ ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്‍ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
വിദേശികള്‍ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്‍ വിവാഹ സേവനങ്ങള്‍ തേടുന്നവര്‍ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്‍സിലര്‍ അല്‍ അബ്രി അഭിപ്രായപ്പെട്ടു.
അറബി ഭാഷ സംസാരിക്കാത്തവര്‍ക്ക് നിയമ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്‍ ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തിനു ള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചു.
2022 ല്‍ 5,400 പേരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2024ല്‍ പതിനാറായിര മായി ഉയര്‍ന്നു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 10,000 ആയി വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്‍അബ്രി വ്യക്തമാക്കി.
സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ ധാരണയോടെ, വിദേശികള്‍ക്ക് നിയമ നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്‍പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
india3 days ago
പാക്കിസ്ഥാനുമായി ഉഭയകക്ഷി ബന്ധമില്ലെന്ന് സര്‍ക്കാര്‍; ഏഷ്യാ കപ്പിന് പച്ചക്കൊടി
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
kerala2 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി