Connect with us

More

ആര്‍ക്കു വോട്ട് ചെയ്താലും ബി.ജെ.പിക്ക്; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേട്

Published

on

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിംഗ് മെഷീനിലെ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്. പരിശോധിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തായിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ ഏപ്രില്‍ 9നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സലിന സിംഗും മറ്റു ഉദ്യോഗസ്ഥരും ഈ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. നാലാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും പേപ്പര്‍ റെസീപ്റ്റില്‍ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ്. വോട്ടിംഗ് മെഷീനൊപ്പം വി.വി.പി.എ.ടി മെഷീനും വെച്ചായിരുന്നു പരിശോധന. നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മായാവതി കോടതിയെ സമീപിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വിജയം ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ നേടാനായ സാഹചര്യത്തിലായിരുന്നു മായാവതിയുടെ ആരോപണം. 325സീറ്റുകള്‍ നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗൗരവകരമായ പ്രശ്‌നമാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഇതൊരു സാങ്കേതിക പിഴവാണെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് മാത്രമായി വോട്ട് പോകുന്നത്? ക്രമക്കേടിന് കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിക്കെതിരെ ശക്തമായ ആയുധമാക്കാന്‍ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തുന്നതിനാണ് സാധ്യത.

watch video:

kerala

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published

on

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Continue Reading

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

kerala

‘രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം’: അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്.

നെഹ്‌റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്‍വര്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ പ്രതികരിച്ചാണ് അന്‍വറിന്റെ പരാമര്‍ശം.

 

Continue Reading

Trending