Connect with us

More

ആര്‍ക്കു വോട്ട് ചെയ്താലും ബി.ജെ.പിക്ക്; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേട്

Published

on

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിംഗ് മെഷീനിലെ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്. പരിശോധിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തായിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ ഏപ്രില്‍ 9നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സലിന സിംഗും മറ്റു ഉദ്യോഗസ്ഥരും ഈ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. നാലാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും പേപ്പര്‍ റെസീപ്റ്റില്‍ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ്. വോട്ടിംഗ് മെഷീനൊപ്പം വി.വി.പി.എ.ടി മെഷീനും വെച്ചായിരുന്നു പരിശോധന. നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മായാവതി കോടതിയെ സമീപിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വിജയം ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ നേടാനായ സാഹചര്യത്തിലായിരുന്നു മായാവതിയുടെ ആരോപണം. 325സീറ്റുകള്‍ നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗൗരവകരമായ പ്രശ്‌നമാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഇതൊരു സാങ്കേതിക പിഴവാണെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് മാത്രമായി വോട്ട് പോകുന്നത്? ക്രമക്കേടിന് കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിക്കെതിരെ ശക്തമായ ആയുധമാക്കാന്‍ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തുന്നതിനാണ് സാധ്യത.

watch video:

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending