Connect with us

india

മഹാരാഷ്ട്രയില്‍ കോവിഡ് അതിരൂക്ഷം; പുതുതായി 55,411 കോവിഡ് ബാധിതര്‍

. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേരാണ് മുംബൈയില്‍ കോവിഡ് മൂലം മരിച്ചത്

Published

on

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടന്നിരിക്കെ മഹാരാഷ്ടയില്‍ ഇന്നുമാത്രം 55,411 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയില്‍ മാത്രം 9327 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേരാണ് മുംബൈയില്‍ കോവിഡ് മൂലം മരിച്ചത്. മഹാരാഷ്ട്രയില്‍ ആകെ ഇന്ന് വൈറസ് ബാധിച്ച് 309 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 33,43,951 ആയി. 5,36,682 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.

ഡല്‍ഹിയില്‍ ഇന്ന് 7897 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 7,14,423 ആയി. 28,773 ആക്ടീവ് കേസുകളാമ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് 39 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഘ്യ 11,235 ആയി.

കര്‍ണാടകയില്‍ 6,955 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,384 കേസുകളും ബംഗളൂരു നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 10,55,040 കേസുകളാണ് സ്ഥിരീകരിച്ചത്. 61,653 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,849 ആയി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

india

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍

ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു

Published

on

ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു.

ഇന്‍ഡോപസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

പാലക്കാട് സ്വദേശിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു

ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരന്‍ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു.

നബീല്‍ അഹമ്മദിന് വ്യാജ സിം കാര്‍ഡും പണവും നല്‍കി ഒളിവില്‍ പോകാന്‍ സഹായിച്ചത് സഹീറാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നബീലിനെ പത്തുദിവസം ഒളിവില്‍ താമസിപ്പിച്ച അവനൂരിലെ ലോഡ്ജില്‍ നിന്ന് രേഖകളും കണ്ടെടുത്തു. നബീലില്‍ നിന്നാണ് സഹീറിന്റെ വിവരം ലഭിച്ചത്.

Continue Reading

Trending