india
മഹായുതി പിളര്‍പ്പിലേക്ക്? സുപ്രധാന യോഗങ്ങള്‍ റദ്ദാക്കി നാട്ടിലേക്കു തിരിച്ച് ഏക്‌നാഥ് ഷിന്‍ഡെ
ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി ‘ഫ്രീപ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇനിയും പരിഹരിക്കാനാകാതെ മഹായുതി സഖ്യം വിയർക്കുന്നത്. ഇതിനിടെ, ഇന്നു നടക്കേണ്ട രണ്ടു സുപ്രധാന യോഗങ്ങൾ റദ്ദാക്കി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം ഷിൻഡെ ശിവസേനയുടെ യോഗവും നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രണ്ടു യോഗവും റദ്ദാക്കിയതായാണു വിവരം.
ഇതിനിടെ, ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി ‘ഫ്രീപ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രികസംഖ്യയ്ക്ക് തൊട്ടരികെ സീറ്റ് ബിജെപിക്ക് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ ഷിൻഡെ അവകാശവാദം ഉന്നയിച്ചിരുന്നു. ലഡ്കി ബഹിൻ യോജന ഉൾപ്പെടെയുള്ള ഷിൻഡെ സർക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പൻ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിൻഡെയ്ക്കു തന്നെ നൽകണമെന്നാണ് ആവശ്യം.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് ഉറച്ച നിലപാടിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫർ ചെയ്തതായും വിവരമുണ്ട്. ഇതിനിടെയാണ് സർക്കാർ രൂപീകരണത്തിനു താൻ തടസം നിൽക്കില്ലെന്ന് ശിവസേന നേതാവ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്.
സർക്കാർ രൂപീകരണ ഫോർമുലകൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. എന്നാൽ, നേതാക്കളെ കണ്ട ശേഷം വേഗത്തിൽ മുംബൈയിലേക്കു മടങ്ങിയ ഷിൻഡെ രാവിലെ നേരെ നാട്ടിലേക്കു തിരിക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായുള്ള ചർച്ചയിൽ ഷിൻഡെ അസംതൃപ്തനാണെന്നാണു വ്യക്തമാകുന്നത്.
അതേസമയം, സർക്കാർ രൂപീകരണ ചർച്ചയിൽ അതൃപ്തി തുടരുന്നതായുള്ള മാധ്യമവാർത്തകൾ തള്ളിയിരിക്കുകയാണ് ഷിൻഡെ സേന നേതാവ് ഉദയ് സാമന്ത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് ഷിൻഡെ സതാരയിലേക്കു തിരിച്ചതെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസംതൃപ്തിയൊന്നുമല്ലെന്നും ഉദയ് വ്യക്തമാക്കി.
ഷിൻഡെയോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ശിവസേന അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഷിൻഡെ നിരസിച്ചാലും ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാതും പറഞ്ഞു. പദവി ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെങ്കിൽ മറ്റൊരു നേതാവിനെ നിയമിക്കും. ഷിൻഡെ കേന്ദ്രമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്നും ഷിർസാത് അറിയിച്ചു.
india
കനത്ത മഴ; ടിപ്പു സുല്‍ത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു
ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

കനത്ത മഴയില്‍ മംഗളൂരു ഹാസന്‍ ജില്ലയിലെ സകലേശ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.
ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂര്‍ പട്ടണത്തിലെ അദാനി കുന്നിന്‍ മുകളിലാണ് 1792ല്‍ ടിപ്പു സുല്‍ത്താന്‍ മഞ്ജരാബാദ് കോട്ട നിര്‍മ്മിച്ചത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. 1965 മുതല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
india
“ജൂറി ചെയർമാനും ഇന്ത്യയിൽ ജീവിച്ചുപോകണ്ടേ”; ആടുജീവിതത്തിനെതിരായ പരാമർശത്തിൽ ബെന്യാമിൻ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം ചിത്രം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.
പ്രേക്ഷകർ അംഗീകരിച്ച ഒരു ചിത്രമാണ് ‘ആടുജീവിതം’ എന്ന് ബെന്യാമിൻ പറഞ്ഞു. “നൂറു പേർ ഒരു സിനിമ കാണുമ്പോൾ നൂറു അഭിപ്രായങ്ങളുണ്ടാകും. പക്ഷേ ഒരുപാട് പേർ കണ്ടു അംഗീകരിച്ച ഒരു ചിത്രത്തെ മോശം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല” അദ്ദേഹം കൂട്ടിച്ചേർത്തു. ജൂറി ചെയർമാൻ ഇന്ത്യയിൽ ജീവിച്ചു പോകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് പരിഹസിച്ചുകൊണ്ട് ബെന്യാമിൻ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
‘ആടുജീവിതം’ എന്ന സിനിമയ്ക്ക് അവാർഡ് നൽകാത്തതിനും ജൂറി ചെയർമാന്റെ പ്രതികരണത്തിനും എതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ബ്ലെസിയുടെ സംവിധാന മികവിനെയും പൃഥ്വിരാജിന്റെ പ്രകടനത്തെയും ഏറെ പ്രശംസിച്ച പ്രേക്ഷകർ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
india
‘ഞാന്‍ ഒരു രാജാവല്ല, അതാഗ്രഹിക്കുന്നുമില്ല, ആ ആശയത്തോടു തന്നെ എതിര്‍പ്പ്’: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഹുൽ പ്രസംഗം ആരംഭിച്ചയുടൻ വിജ്ഞാൻ ഭവൻ ഹാളിലെ സദസ്സ് ‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസ ഹോ’ ( ഈ രാജ്യത്തെ രാജാവ് എങ്ങനെയായിരിക്കണം? രാഹുൽ ഗാന്ധിയെപ്പോലെ ആയിരിക്കണം) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ആരോപിച്ച് രാഹുൽ മുമ്പ് അദ്ദേഹത്തെ ‘രാജാ’ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചിരുന്നു.
-
india2 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
kerala3 days ago
സ്നേഹത്തണല്‍
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള്‍ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
kerala2 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്‍ഐഎ കേടതിയില്‍ നടന്നത്; വി ഡി സതീശന്
-
News2 days ago
കഴിഞ്ഞ രണ്ട് മാസത്തിനകം ഭക്ഷണത്തിന് ക്യൂ നിന്ന 1,373 ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ച് കൊന്നു