Culture
ബന്ധുക്കള്‍ മാപ്പ്നല്‍കി; അത്തിമുത്തുവിന് ജീവന് തിരിച്ചുകിട്ടും
ഷഹബാസ് വെള്ളില
മലപ്പുറം
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട് മറ്റൊരു കൂടിച്ചേരലിന് സാക്ഷിയായി. മകന് നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ആ ഉമ്മയും ഒരുനിമിഷത്തെ തെറ്റിന് ജീവന് തന്നെ ബലിയായി നല്കാന് വിധിക്കപ്പെട്ടവരുടെ പ്രിയപത്നിയും കൊടപ്പനക്കലിലെ പൂമുഖത്ത് മുഖത്തോടുമുഖം നോക്കി നിന്നു തേങ്ങി. തന്റെ മകന്റെ മരണത്തിന് കാരണക്കാരന്‍ വധശിക്ഷയും കാത്ത് ജയിലിലാണ്. അവരുടെ ജീവന് യാചിച്ചാണ് ഭാര്യ മാലതി വന്നിരിക്കുന്നത്. ഈ ഉമ്മ മാപ്പ് നല്കിയാല് അത്തിമുത്തുവിന്റെ ജീവന് തിരിച്ചുകിട്ടും. അവര്‍ക്ക് നല്‍കാനുള്ള 30 ലക്ഷം രൂപയുടെ ചെക്ക് മാലതിയുടെ കൈയില്‍ കിടന്ന് വിറച്ചു. പണം സ്വരൂപിച്ച് നല്കാന് സഹായിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്.
30 ലക്ഷം രൂപയുടെ ചെക്ക് മാലതി ഉമ്മക്ക് കൈമാറിയ രംഗം വിവരണാധീതമായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ ഉമ്മ പൊട്ടിക്കരഞ്ഞു. ഭാര്യക്ക് ആ രംഗം കാണാനെ കഴിഞ്ഞില്ല. മാറി നിന്നവര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചെക്ക് കൊടുത്തതും മാലതി ആ ഉമ്മയുടെ കാല്കലേക്ക് വീണു. പിന്നീട് അവിടെ കണ്ട രംഗങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. മാപ്പ് നല്‍കിയതായുള്ള രേഖ വക്കീലായ അനസ് വരിക്കോടനെ ഏല്‍പ്പിച്ചു. ഇത് ഡല്‍ഹി എംബസി വഴി ഖത്തര്‍ കോടതിയിലെത്തിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്ജുനന് അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാടെത്തുന്നത്. കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ച ഭര്‍ത്താവിനെ രക്ഷിക്കണമെന്നായിരുന്നു അപേക്ഷ. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്കിയാല് അര്ജുനന് രക്ഷപ്പെടും. ഇതിനുള്ള പണം തേടിയായിരുന്നു മാലതിയും പിതാവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ കഴിഞ്ഞദിവസം മാലതിക്കും പിതാവിനും മലപ്പുറം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയിരുന്നു.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്തംബര്‍ 21നാണ് സംഭവം. അര്‍ജുനനെ പൊലീസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
