News
യു.കെ യില്‍ സംഘടിപ്പിച്ച മല്ലു ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു
മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് 2023 മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

ലണ്ടന്‍: യു.കെയിലെ മലയാളി വിദ്യാര്‍ത്ഥികളും വിവിധ മേഖലകളിലെ മലയാളി ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മല്ലു ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു. യു.കെയിലെ ലിവര്‍പൂളിന് അടുത്തുള്ള ചെസ്റ്ററില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യു.കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളാണ് മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റ് സമ്മാനിച്ചത്.
വിവിധ കായിക മത്സരങ്ങളും പ്രത്യേക പരിപാടികളും നാടന്‍ കേരള വിഭവങ്ങള്‍ അടങ്ങിയ വിരുന്നും പരിപാടിയുടെ മാറ്റുകൂട്ടി. യു.കെയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ മലയാളികളുടെ ക്യാമ്പിംഗ് നടക്കുന്നത്.
പരസ്പരം അറിയാത്ത യു.കെയിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴില്‍,വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമു ള്ള ഒരു സുവാരണാവസരം കൂടിയായിരുന്നു ഈ ഒരു ഒത്തുചേരല്‍.
യു.കെയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനും ഒരിക്കലും മറക്കാനാവാത്ത മൂന്ന് നാളുകള്‍ സമ്മാനിക്കാനും പരിപാടി അതിന്റെ പരിപൂര്‍ണ്ണ വിജയത്തില്‍ അവസാനിപ്പിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകര്‍.
മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് 2023 മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുമെന്ന് സംഘാടകരായ സൂരജ് അബ്ദുറഹ്മാന്‍ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയില്‍,ശരണ്യ കുന്നത്,മേരി കൊടിഞ്ഞൂര്‍,അമല്‍ ചന്ദ്രന്‍,ഷിഫാ മാട്ടുമ്മത്തൊടി,റിന്‍ഷാദ് വഴങ്ങോടന്‍,ഷെബിന്‍ പുന്നോത്ത്,അന്‍സി മീര സാഹിബ് ,ജഹാന കൊക്കത്ത്,ഷാഫി കൂരിത്തൊടി,സുനീര്‍ കൊളചാലില്‍ എന്നിവര്‍ അറിയിച്ചു.
kerala
അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.
kerala
കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.
നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.
kerala
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു