Connect with us

Sports

സണ്‍ഡേ ഹീറോസ് മാഞ്ചസ്റ്റര്‍ സിറ്റിയോ ലിവര്‍പൂളോ? പ്രീമിയര്‍ ലീഗ് ജേതാക്കളെ ഇന്നു രാത്രിയറിയാം

Published

on

ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍. യൂറോപ്പിന്റെ ഫുട്‌ബോള്‍ ഭാഗധേയം നിര്‍ണയിക്കുന്നവരാണവര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ് ആധിപത്യം ശക്തമായി നില്‍ക്കവെ അവരുടെ സ്വന്തം ലീഗായ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശദിനം. ആദ്യാവസാനം ആവേശഭരിതമായി നീങ്ങിയ ലീഗില്‍ ഒന്നാം സ്ഥാനക്കാരെ ഇന്ന് രാത്രിയ അറിയാം. വ്യക്തമായ സാധ്യതയുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഭാഗ്യത്തിന്റെ കടാക്ഷം പ്രതീക്ഷിച്ച് ലിവര്‍പൂളും.
37 മല്‍സരങ്ങളാണ് എല്ലാവരും പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിറ്റിക്ക് 95 ഉം ലിവറിന് 94 ഉം പോയിന്റ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിക്ക് 71, നാലില്‍ നില്‍ക്കുന്ന ടോട്ടനത്തിന് 70. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് എന്നിരിക്കെ നാലാമത് നില്‍ക്കുന്ന ടോട്ടനത്തെ വെട്ടാന്‍ ചിലപ്പോള്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലിന് കഴിഞ്ഞേക്കാം-എല്ലാം ഇന്നത്തെ മല്‍സരങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് ബ്രൈട്ടണുമായാണ് സിറ്റിയുടെ മല്‍സരം. കിരീടം സ്വന്തമാക്കാന്‍ അവര്‍ക്ക്് ഈ മല്‍സരത്തില്‍ വിജയം മാത്രം മതി. സിറ്റി വിജയിച്ചാല്‍ ലിവറിന്റെ സാധ്യതകള്‍ അവസാനിക്കും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരാണ് സിറ്റി. സെര്‍ജി അഗ്യൂറോ, ഗബ്രിയേല്‍ ജീസസ്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങി ഉന്നതരുടെ സംഘം. എല്ലാവരും ഗോള്‍ വേട്ടക്കാര്‍. ജനുവരിക്ക്് ശേഷം പ്രീമിയര്‍ ലീഗില്‍ തോവല്‍വിയറിഞ്ഞിട്ടില്ല സിറ്റി. 13 മല്‍സരങ്ങളില്‍ അവര്‍ വിജയമറിഞ്ഞു.
ലിവര്‍ സംഘമാവട്ടെ 1990 ന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടാത്തവരാണ്. ഇത്തവണ പക്ഷേ അവര്‍ കരുത്തരാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ ബെര്‍ത്ത് ഇതിനകം നേടിക്കഴിഞ്ഞു. ഇന്നവര്‍ സ്വന്തം മൈതാനത്ത് നേരിടുന്നത് വോള്‍വ്‌സിനെയാണ്. ആന്‍ഫീല്‍ഡ് എന്ന അല്‍ഭുത മൈതാനത്ത്് ദിവസങ്ങള്‍ക്ക് മുമ്പാണവര്‍ മെസിയുടെ ബാര്‍സിലോണയെ തരിപ്പണമാക്കിയത്. മുഹമ്മദ് സലാഹ്, ഫിര്‍മിനോ, സാദിയോ മാനെ, ഒറീഗി തുടങ്ങിയവരെല്ലാം ഇന്നത്തെ മല്‍സരത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇന്നത്തെ എല്ലാ മല്‍സരങ്ങളും ഒരേ സമയത്താണ്. സിറ്റിയോ, ലിവറോ എന്ന ചോദ്യവുമായി ഫുട്‌ബോള്‍ ലോകമിന്ന് ഇംഗ്ലണ്ടിലേക്ക് കണ്ണെറിയുന്നു

Sports

സെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

പരമ്പരയില്‍ വിരാട് കോലി സെഞ്ചുറി നേടി. 102 പന്തില്‍ നിന്നായിരുന്നു കോലിയുടെ 52ാം സെഞ്ചുറി.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച നേട്ടം. പരമ്പരയില്‍ വിരാട് കോലി സെഞ്ചുറി നേടി. 102 പന്തില്‍ നിന്നായിരുന്നു കോലിയുടെ 52ാം സെഞ്ചുറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ 18 റണ്‍സില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 801 എന്ന നിലയിലായിരുന്നു ടീം. എന്നാല്‍ അടുത്ത പത്തോവറില്‍ ഇരുവരും അടിച്ചുകളിക്കുന്നതാണ് റാഞ്ചിയില്‍ കണ്ടത്. അതോടെ ഇന്ത്യ 20 ഓവറില്‍ 153 ലെത്തുകയും, രോഹിത്തും വിരാടും അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.

ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ ആണ് രോഹിത്തിനെ പുറത്താക്കിയത്. 51 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. പിന്നാലെ നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടണ്‍ സുന്ദറും നിരാശപ്പെടുത്തി. എട്ടുറണ്‍സ് മാത്രമാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. സുന്ദര്‍ 13 റണ്‍സെടുത്ത് പുറത്തായി. ടീം 200 കടത്തിയ കോലി വൈകാതെ സെഞ്ചുറിയും തികച്ചു.

 

Continue Reading

Sports

അഭിഷേക് ശര്‍മയുടെ ബാറ്റിംഗ്: 52 പന്തില്‍ 148 റണ്‍സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിന് 310 റണ്‍സ്

52 പന്തില്‍ എട്ട് ഫോറുകളും 16 വന്‍ സിക്സറുകളും ഉള്‍പ്പെടുത്തി 148 റണ്‍സ് ഉയര്‍ത്തിയ അഭിഷേകിന്റെ ‘ഫയര്‍വര്‍ക്ക് ഷോ’യുടെ പിന്‍ബലത്തില്‍ പഞ്ചാബ് ബംഗാളിനെതിരെ 20 ഓവറില്‍ 5 വിക്കറ്റിന് 310 റണ്‍സ് നേടി.

Published

on

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 മത്സരത്തില്‍ അഭിഷേക് ശര്‍മ്മ നടത്തിയ അത്ഭുതകരമായ ബാറ്റിംഗ് പ്രദര്‍ശനമാണ് പഞ്ചാബിനെ വിസ്മയിപ്പിക്കുന്ന സ്‌കോറിലേക്ക് നയിച്ചത്. 52 പന്തില്‍ എട്ട് ഫോറുകളും 16 വന്‍ സിക്സറുകളും ഉള്‍പ്പെടുത്തി 148 റണ്‍സ് ഉയര്‍ത്തിയ അഭിഷേകിന്റെ ‘ഫയര്‍വര്‍ക്ക് ഷോ’യുടെ പിന്‍ബലത്തില്‍ പഞ്ചാബ് ബംഗാളിനെതിരെ 20 ഓവറില്‍ 5 വിക്കറ്റിന് 310 റണ്‍സ് നേടി.

ക്യാപ്റ്റന്‍ കൂടിയായ അഭിഷേകും പ്രഭ്സിമ്രന്‍ സിംഗും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ആദ്യവിക്കറ്റില്‍ വെറും 75 പന്തില്‍ 205 റണ്‍സ് തൂക്കി ബംഗാള്‍ ബൗളര്‍മാരെ ഉലയിച്ചു. 35 പന്തില്‍ 70 റണ്‍സ് നേടിയ പ്രഭ്സിമ്രന്‍ എട്ട് ഫോറും നാല് സിക്സും പിറക്കിച്ചു.

പിന്നീട് അന്‍മോല്‍പ്രീത് സിംഗ് വേഗത്തില്‍ പുറത്തായെങ്കിലും രമണ്‍ ദീപ് സിംഗ് അതിവേഗ റണ്‍സുമായി മുന്നോട്ട്. 15 പന്തില്‍ രണ്ട് ഫോറും നാല് സിക്സും ഉള്‍പ്പെടുത്തി 39 റണ്‍സ് നേടി. സന്‍വീര്‍ സിംഗ് ഒന്‍പത് പന്തില്‍ 22 റണ്‍സും സംഭാവന ചെയ്തു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിനെ അടക്കാന്‍ ബംഗാള്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. മുഹമ്മദ് ഷമി നാല് ഓവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളു. ആകാശ് ദീപ് രണ്ട് വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 55 റണ്‍സ് വിട്ടു.

പഞ്ചാബിന്റെ ചരിത്രപരമായ ഈ സ്‌കോര്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

 

Continue Reading

Sports

ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് റാഞ്ചിയില്‍ തുടക്കം ഇന്ന്

ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ഉച്ചയ്ക്ക് 1.30നാണ് ആദ്യ മത്സരത്തിന്റെ തുടക്കം.

Published

on

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കമാകും. ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ഉച്ചയ്ക്ക് 1.30നാണ് ആദ്യ മത്സരത്തിന്റെ തുടക്കം. രണ്ടാം മത്സരം ഡിസംബര്‍ 3ന് റായ്പൂരിലും മൂന്നാം ഏകദിനം ഡിസംബര്‍ 6ന് വിശാഖപട്ടണത്തും നടക്കും.

ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ നിരാശ തീര്‍ക്കാനാണ് ഒരുങ്ങുന്നത്. അതേസമയം ഇന്ത്യന്‍ മണ്ണില്‍ ചരിത്രപരമായ ടെസ്റ്റ് പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

പരിക്കേറ്റ ശുഭ്മന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും പകരം ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. സീനിയര്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മത്സരത്തിന് തിരിച്ചെത്തുന്നതാണ് പ്രധാന ആകര്‍ഷണം. രോഹിത്തിനൊപ്പം ഗെയ്ക്വാഡ് അല്ലെങ്കില്‍ യശസ്വി ജയ്സ്വാള്‍ ഇന്നിംഗ്‌സ് ആരംഭിച്ചേക്കും. മലയാളി താരം സഞ്ജു സാംസണിന് ഈ പരമ്പരയില്‍ ഇടം ലഭിച്ചിട്ടില്ല.

തിലക് വര്‍മ്മ, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ.എല്‍. രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാട്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുറേല്‍.

 

Continue Reading

Trending