Connect with us

Culture

മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും ധോണിയും

Published

on

ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍ തന്നെ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ തകര്‍ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്. പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്‍ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്‍ കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്‍ മറ്റാര്‍ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്‍ നേടാന്‍ എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ധാരാളമുള്ളതിനല്‍ പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്‍ രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്‍ ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്‍. അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ വരാറുള്ളത്. ആദ്യ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്‍ വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്‍ക്ക് ശേഷം വരുന്ന മൂന്ന് പേര്‍ കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്‍ദ്ദിക്കും. പിന്നെ വിന്‍ഡീസില്‍ നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്‍ കരണ്‍ പൊലാര്‍ഡും.
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്‍ രണ്ട് പേരും അര്‍ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്‍ കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്‍ നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്‍ ചെന്നൈയുടെ ഏറ്റവും സീനിയര്‍ ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്‍ ശക്തമായ ഫാന്‍സുണ്ട്. മൂന്നാം നമ്പറില്‍ സുരേഷ് റൈനയും നാലാം നമ്പറില്‍ അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്‍ ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്‍ സ്പിന്നര്‍മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്‍. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍-ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവരുടെ ശക്തി എല്ലാ മല്‍സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ കരുത്തില്ല. ദിപക് ചാഹര്‍ എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്‍ ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്‍ ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്‍ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക വേളകളില്‍ ക്യാച്ചുകള്‍ മിസ് ചെയ്യുന്നതില്‍ രണ്ട് ഭാഗത്തെയും താരങ്ങള്‍ മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്‍ കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്‍ഡിംഗ് ദൗര്‍ബല്യങ്ങളാണ്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending