Connect with us

Culture

മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും ധോണിയും

Published

on

ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍ തന്നെ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ തകര്‍ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്. പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്‍ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്‍ കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്‍ മറ്റാര്‍ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്‍ നേടാന്‍ എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ധാരാളമുള്ളതിനല്‍ പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്‍ രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്‍ ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്‍. അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ വരാറുള്ളത്. ആദ്യ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്‍ വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്‍ക്ക് ശേഷം വരുന്ന മൂന്ന് പേര്‍ കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്‍ദ്ദിക്കും. പിന്നെ വിന്‍ഡീസില്‍ നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്‍ കരണ്‍ പൊലാര്‍ഡും.
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്‍ രണ്ട് പേരും അര്‍ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്‍ കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്‍ നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്‍ ചെന്നൈയുടെ ഏറ്റവും സീനിയര്‍ ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്‍ ശക്തമായ ഫാന്‍സുണ്ട്. മൂന്നാം നമ്പറില്‍ സുരേഷ് റൈനയും നാലാം നമ്പറില്‍ അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്‍ ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്‍ സ്പിന്നര്‍മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്‍. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍-ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവരുടെ ശക്തി എല്ലാ മല്‍സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ കരുത്തില്ല. ദിപക് ചാഹര്‍ എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്‍ ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്‍ ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്‍ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക വേളകളില്‍ ക്യാച്ചുകള്‍ മിസ് ചെയ്യുന്നതില്‍ രണ്ട് ഭാഗത്തെയും താരങ്ങള്‍ മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്‍ കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്‍ഡിംഗ് ദൗര്‍ബല്യങ്ങളാണ്.

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending