Sports
അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്‍ മുംബൈസ്വാമി

ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കപ്പെട്ടത് പോലെ അതി ഗംഭീരമായി. അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്‍ ആറ് റണ്‍സിന് മുംബൈ ജയിച്ചു കയറി.
ജയിക്കാന്‍ 188 റണ്‍സ് ആവശ്യമായിരുന്ന ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ കരുത്തില്‍ അവസാനം വരെ പൊരുതിയിരുന്നു. ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നു ആതിഥേയര്‍ക്ക്. പക്ഷേ മാലിങ്ക തന്റെ പരിചയ സമ്പത്ത് ആയുധമാക്കി. ക്രീസിലാവട്ടെ ഡി വില്ലിയേഴ്‌സിനെ പോലെ അപകടകാരിയും. എന്തും സംഭവിക്കാമെന്ന പ്രതീതി. പക്ഷേ മാലിങ്ക കരുത്തനായി. 11 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നല്‍കിയത്. അവസാന പന്തില്‍ ബംഗളൂരുവിന് ജയിക്കാന്‍ ഏഴ് റണ്‍. ആ പന്ത് സിക്‌സറിന് പോയാല്‍ മല്‍സരം ടൈ. പക്ഷേ നായകന്‍ രോഹിതും മാലിങ്കയും മറ്റ് ഫീല്‍ഡര്‍മാരും ജാഗ്രത കൈവിട്ടില്ല. 41 പന്തില്‍ ഡി വില്ലിയേഴ്‌സ് 70 റണ്‍സ് നേടി. 32 പന്തില്‍ 46 റണ്‍സ് നേടിയ വിരാത് കോലി ജസ്പ്രീത് ബുംറയുടെ പന്തില്‍ പുറത്തായതാണ് മുംബൈക്ക് അപകടഘട്ടത്തില്‍ നേട്ടമായത്.
ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്കും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് സഖ്യം അതിവേഗതയില്‍ 54 റണ്‍സ് നേടിയ ശേഷം ഇടക്ക് മുംബൈ തളര്‍ന്നു. കൂറ്റന്‍ സ്‌ക്കോറിലേക്ക് പോവുമെന്ന് തോന്നിയ വേളയില്‍ യൂസവേന്ദ്ര ചാഹലിന്റെ സ്പിന്നിലും മുഹമ്മദ് സിറാജിന്റെ ഫീല്‍ഡിംഗ് മികവിലും ബംഗളൂരു തിരിച്ചെത്തി. പക്ഷേ അവസാനത്തില്‍ കൈക്കരുത്തുമായി ഹാര്‍ദ്ദിക് പാണ്ഡ്യ സിക്‌സര്‍ വേട്ട നടത്തിയപ്പോള്‍ മുംബൈ സ്‌ക്കോര്‍ 187 ലെത്തി. ചിന്നസ്വാമി സ്‌റ്റേഡിത്തിലെ ട്രാക്് ബാറ്റിംഗിന് അനുകൂലമായിരുന്നു. ടോസ് നേടിയ മുംബൈ ബാറ്റിംഗിന് തീരുമാനിക്കാന്‍ പ്രധാന കാരണവും മൈതാനമായിരുന്നു.
ആദ്യ മല്‍സരത്തിലെ പരാജയം കാരണം രണ്ട് ടീമുകളും വിജയമെന്ന ലക്ഷ്യത്തില്‍ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സീമര്‍ ഉമേഷ് യാദവിനാണ് നായകന്‍ വിരാത് കോലി പുതിയ പന്ത് നല്‍കിയത്. പക്ഷേ രോഹിതോ ഡി കോക്കോ കടന്നാക്രമണത്തിന്റെ സൂചന ആദ്യ ഓവറില്‍ നല്‍കിയില്ല. സൈനിക്കെതിരെ പക്ഷേ രോഹിത് താല്‍പ്പര്യമെടുത്തു. ഇത്തവണ പ്രീമിയര്‍ ലീഗിലെ മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണറുടെ കുപ്പായമണിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രോഹിത് പതിവ് ലോഫ്റ്റഡ് ഷോട്ടില്‍ തുടങ്ങിയപ്പോള്‍ ബംഗളൂരു ഫാന്‍സ് നിറഞ്ഞ ഗ്യാലറിയില്‍ നിശബ്ദത. രണ്ട് പേരും നിലയുറപ്പിച്ചതോടെ കോലിയില്‍ സമ്മര്‍ദ്ദമായി. ഏഴാം ഓവറിലാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് ലഭീച്ചത്. ചാഹലിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ ഡി കോക്കിന് പന്തിന്റെ ദിശ മനസ്സിലായില്ല,. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോല്‍ സക്കോര്‍ ബോര്‍ഡില്‍ 54 റണ്‍സ്. സുര്യകുമാര്‍ യാദവായിരുന്നു നായകന് പിന്തുണയുമായി മൂന്നാം നമ്പറില്‍ വന്നത്. ഈ സഖ്യവും സുന്ദരമായി കളിച്ചതോടെ സ്‌ക്കോര്‍ ബോര്‍ഡിന് വേഗത കൈവന്നു. ഇടക്ക് മനോഹരമായ സിക്‌സറുമായി രോഹിത് കരുത്ത്് പ്രകടിപ്പിച്ചു. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമായി 47 പന്തില്‍ 48 റണ്‍സ് നേടിയ രോഹിതിന് അടുത്ത പന്ത് വിനയായി. ഉമേഷ് യാദവിനെ കൂറ്റന്‍ ഷോട്ടിന് പായിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു. സമ്മര്‍ദ്ദ സാഹചര്യത്തിലും ഹൈദരാബാദുകാരന്റെ മന: സാന്നിദ്ദ്യമായിരുന്നു പ്രധാനം.
രോഹിതിന് പകരം വന്ന വെറ്ററന്‍ യുവരാജ് സിംഗ് പക്ഷേ മാരക ഫോമിലായിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ ഇംഗ്ലീഷ് സീമര്‍ സ്റ്റിയൂവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്ക്് ശിക്ഷിച്ചത് പോലെ ഇന്ത്യന്‍ സീമര്‍ യൂസവേന്ദ്ര ചാഹലിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി യുവി. നാലാം ഷോട്ടും ഗ്യാലറിയിലേക്കായിരുന്നു യുവി ലക്ഷ്യം വെച്ചത്. പക്ഷേ അവിടെ മുഹമ്മദ് സിറാജുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി കരുത്ത് പ്രകടിപ്പിച്ച സീനിയര്‍ താരം 12 പന്തില്‍ 23 റണ്‍സുമായാണ് മടങ്ങിയത്. യുവിയുടെ മടക്കമാണ് സ്‌ക്കോര്‍ബോര്‍ഡിനെ സാരമായി ബാധിച്ചത്. വന്‍ പ്രതീക്ഷകളുമായി വന്ന വിന്‍ഡീസുകാരന്‍ കിരണ്‍ പൊലാര്‍ഡ് പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ആറ് പന്തുകള്‍ അദ്ദേഹം നേരിട്ടു. പ്രതീക്ഷിക്കപ്പെട്ട ഷോട്ടുകള്‍ക്ക് കഴിയാതെ അഞ്ച് റണ്ണുമായി അദ്ദേഹം ചാഹലിന് മൂന്നാം വിക്കറ്റ് നല്‍കി. പിന്നെ ക്രീസില്‍ ഒരുമിച്ചത് സഹോദരന്മാരായ ഹാര്‍ദ്ദികും ക്രുണാലുമായിരുന്നു. മിന്നല്‍ ബാറ്റിംഗിന്റെ വക്താക്കളായ ഇരുവരിലും മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ ക്രുണാല്‍ നേരിട്ട് രണ്ടാം പന്തില്‍ തന്നെ മടങ്ങി. മക്‌ലഗാനന്‍, മാര്‍കണ്ഡേയ എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറയെ സാക്ഷി നിര്‍ത്തിയായിരുന്നു അവസാന ഓവറുകള്‍ ഹാര്‍ദ്ദീക് ആഘോഷമാക്കിയത്. മുഹമ്മദ് സിറാജിനായിരുന്നു അവസാന ഓവര്‍ കോലി നല്‍കിയത്. രണ്ട് വട്ടം പന്ത് ഗ്യാലറിയിലെത്തി. ഇതില്‍ ഒരു ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. ബംഗളൂരുവിന് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം തോല്‍വിയാണിത്.
Cricket
നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.
വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.
Cricket
ഈ സാലാ കപ്പ് നംദേ; “ഒരു നാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…”

സഫ്‌വാൻ എം
ആദ്യത്തെ ഐ പി എൽ കിരീടത്തിന് ഒരു വിജയം മാത്രം ബാക്കി നിൽക്കെ, സൂരജ് സന്തോഷിന്റെ ഈ വരികൾ ഇന്ന് ഏറ്റവും ചേർന്നു നിൽക്കുന്നത് റോയൽ ചാലഞ്ചേഴ്സ് ബംഗളുരുവിനോടാണെന്ന് തോന്നുന്നു. പഞ്ചാബിനെ അപേക്ഷിച്ച് ബംഗളുരുവിന്റെ കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തിരി സ്പെഷ്യലാണ്.
ഐ പി എല്ലിന്റെ തുടക്കം മുതൽ എല്ലാ സീസണിലും കളിച്ചിട്ടും ഇതു വരെ കപ്പ് കിട്ടാത്ത മൂന്നു ടീമുകളിലൊന്നാണ് ബംഗളുരു. പക്ഷേ കൂടെയുള്ള പഞ്ചാബും ഡൽഹിയും ഓരോ ഫൈനൽ വീതം കളിച്ചപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ ബംഗളുരു വീണു പോയത് മൂന്നു തവണയാണ്. ചെന്നൈയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമും ബംഗളുരു തന്നെ. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും അടക്കം ബാക്കി എല്ലാം കിട്ടിയെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ലെന്നു മാത്രം.
പതിനേഴു വർഷങ്ങൾ കിരീടമില്ലാതെ കടന്നു പോയെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്ന് ബംഗളുരുവിനിന്നുണ്ട്. ‘ഈ സാലാ കപ്പ് നംദേ’ എന്ന് ഓരോ സീസണിലും ആവർത്തിക്കുന്ന ആരാധകർക്കിത്തവണ കിരീടം കണ്ടേ മതിയാകൂ. ഇല്ലെങ്കിൽ 2016 ലെ ഓർമ്മകളിലേക്ക് വീണ്ടുമൊരു നിരാശാഭാരം ചേർത്തു വെക്കാം. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുണ്ടായിരുന്നു അന്നവർക്ക്, നമ്പർ വൺ ബാറ്റർമാരായ വിരാടും ഡിവില്ലിയേഴ്‌സും സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമായി അവരുടെ മൂർത്തഭാവം പുറത്തെടുക്കുകയും ചെയ്തു. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കി ഫേവറിറ്റുകളായി തന്നെ ഫൈനലിൽ പ്രവേശിച്ച റോയൽ ചാലഞ്ചേഴ്സിന് പക്ഷേ ഫൈനലിൽ ഹൈദരാബാദിനോട് തോൽക്കാനായിരുന്നു വിധി. ബംഗളുരുവിനൊപ്പം അല്ലെങ്കിൽ അതിലേറെ, മറ്റൊരു മനുഷ്യൻ കൂടി ഈ കിരീടം നേടണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഒരു പക്ഷേ ടീമിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണക്കാരനായ വിരാട് കോഹ്‌ലി !
2008 ൽ ഐ പി എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ വിരാട് ബംഗളുരുവിനൊപ്പമാണ്. 2013 മുതൽ 2021 വരെ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നിലവിലെ താരങ്ങളിൽ ഐ പി എൽ ആദ്യ സീസൺ മുതൽ ഒറ്റ ടീമിന് വേണ്ടി കളിക്കുന്ന ഏകകളിക്കാരനാണ് വിരാട്. ഐ പി എല്ലിലെ ഓൾടൈം ടോപ് റൺ സ്കോററും വിരാട് തന്നെ. ഐ പി എൽ കിരീടം കിട്ടാൻ മറ്റാരേക്കാളും അർഹൻ !
2016 ലെ വിരാടിനെ ഇന്ന് കാണാനാകില്ലെങ്കിലും സീസണിലെ റൺവേട്ടയിൽ ഇന്നും അയാൾ മുൻനിരയിലുണ്ട്. സീസണിൽ വിരാട് അൻപതു കടന്ന കളികളിലെല്ലാം ആർ സി ബി ജയിച്ചിട്ടുണ്ട്. ഇന്നും അയാൾ തന്റെ ബാറ്റിംഗിലെ സ്ഥിരത സൂക്ഷിക്കുകയാണ്. ജയിക്കാനുള്ള വിരാടിന്റെ അടങ്ങാത്ത മോഹം അയാളുടെ ഓരോ ഭാവത്തിലുമുണ്ട്. അയാളുടെ ചിരിക്കുന്ന മുഖം കാണാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഐ പി എൽ തുടങ്ങുമ്പോൾ വിരാടും ഭൂവനേശ്വറും ഹേസൽവുഡും അടക്കം മൂന്നോ നാലോ പ്രധാന കളിക്കാർ മാത്രമുള്ള റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം സംശയത്തിലായിരുന്നു. പക്ഷേ തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫും കടന്ന് ഇന്ന് ഫൈനലെത്തി നിൽക്കുമ്പോൾ, ജയിച്ച 10 കളികളിൽ 8 വ്യത്യസ്ത താരങ്ങളാണ് പ്ലയെർ ഓഫ് ദി മാച്ച് പട്ടം നേടിയത് എന്ന് ടീമിന്റെ മികവിനെ ഹൈലൈറ്റ് ചെയ്യുന്നു. ഒരിക്കൽ കൂടി ഈ ടീം പ്രതീക്ഷ തരുന്നുണ്ട്. മൂന്നു തവണ കൈയിൽ നിന്ന് തെന്നിപ്പോയ ആ കിരീടം ഇത്തവണ എടുത്തേ അടങ്ങൂ എന്ന് പട്ടീദാറിന്റെ ടീം ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.
ഇത്തവണ ബംഗളുരു കപ്പുയർത്തും എന്ന് പറയാനും പല കാരണങ്ങളുണ്ട്. ഐ പി എല്ലിന്റെ പതിനെട്ടാമത്തെ സീസണാണ് ഇത്, വിരാടിന്റെ ജേഴ്സി നമ്പർ ! സീസൺ തുടങ്ങുന്നതിനു മുമ്പേ ആർ സി ബി കപ്പടിക്കും എന്ന് പലരും പറയാൻ കാരണമായ ഭാഗ്യക്കണക്കുകളിലൊന്ന്… സീസൺ നമ്പറും വിരാടിന്റെ ജേഴ്സി നമ്പറും ഒത്തുവന്നിരിക്കുന്നു. അയാൾക്ക് കപ്പ് നേടാൻ ഇതിലും സുന്ദരമായൊരു അവസരം ഇനിയെന്നു വരും.
മറ്റൊരു ഭാഗ്യക്കണക്കുകൂടെയുണ്ട്, ലോക ഫുട്ബോളിൽ ഇത്തവണ കന്നിക്കിരീടങ്ങളുടെ വർഷമാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജി അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടി. എഫ് എ കപ്പ് നേടിയ ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസ് 119 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി ഒരു മേജർ ട്രോഫി കരസ്തമാക്കുന്നത്. പ്രശസ്ത ഫുട്ബോൾ താരം ഹാരി കെയ്‌ൻ തന്റെ കരിയറിലെത്തന്നെ ആദ്യത്തെ ട്രോഫിയാണ് മുപ്പത്തിയൊന്നാം വയസ്സിൽ ബയേൺ മ്യുണിക്കിനൊപ്പം നേടുന്നത്. പതിനേഴ് വർഷത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം യൂറോപ്പ ലീഗ് നേടി ഒരു മേജർ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോൾ അവരുടെ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ ക്ലബ് കരിയറിലെ ആദ്യത്തെ ട്രോഫിയായിരുന്നു അത്. കാരബാവോ കപ്പ് നേടി ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ് എഴുപത് വർഷത്തിന് ശേഷം ഒരു മേജർ ട്രോഫി ഷെൽഫിലെത്തിച്ചു. ഇറ്റാലിയൻ ക്ലബ് ബോലോഗ്ന അമ്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മേജർ ട്രോഫി നേടുന്നത് കോപ്പ ഇറ്റാലിയ ജയിച്ചുകൊണ്ടാണ്. ഇത്രയേറെ അത്ഭുതങ്ങൾ ഈ വർഷം ഫുട്ബോളിൽ സംഭവിച്ചെങ്കിൽ ഐ പി എല്ലിൽ എന്തുകൊണ്ട് ഒരു അത്ഭുതം സംഭവിച്ചു കൂടാ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. ബംഗളുരുവിനെ പോലെ പഞ്ചാബ് ആരാധകരും ഈ കണക്കുകൾ കണ്ട് ഉൾപുളകം കൊള്ളുന്നുണ്ടാവണം. പക്ഷേ, ബംഗളുരുവിനു സാധ്യത കൂട്ടുന്ന മറ്റു കണക്കുകൾ കൂടെയുണ്ടെന്നത് അവർക്ക് മറയായി നിൽക്കുന്നുണ്ട്.
ഐ പി എൽ ചരിത്രത്തിൽ പതിനാല് സീസണുകളിൽ പതിനൊന്നിലും ഒന്നാം ക്വാളിഫയറിൽ ജയിച്ച ടീമാണ് കപ്പുയർത്തിയിട്ടുള്ളത്. ഇത്തവണ ഒന്നാം ക്വാളിഫയർ ജയിച്ചത് ആർ സി ബിയാണ്.
ആർ സി ബി ബൗളർ ഹേസൽവുഡിന്റെ പേരിലും ഒരു ഭാഗ്യക്കണക്ക് കിടക്കുന്നുണ്ട്. ഹേസൽവുഡ് കളിച്ച ഫൈനലുകളൊന്നും അയാൾ തോറ്റിട്ടില്ല.
ഐ പി എൽ ചരിത്രത്തിൽ ബംഗളുരുവും പഞ്ചാബും മുപ്പത്തിയാറു തവണ മുഖാമുഖം വന്നതിൽ ഇരു ടീമും പതിനെട്ടു തവണ വീതം ജയിച്ചു തുല്യരാണെങ്കിലും ഈ സീസണിൽ ബംഗളുരുവിനു മുൻതൂക്കമുണ്ട്. മൂന്നു തവണ മത്സരിച്ചതിൽ രണ്ട് തവണയും ബംഗളുരുവാണ് വിജയിച്ചത്. അങ്ങനെ, ചരിത്രവും ഭാഗ്യവും വഴി മാറില്ലെന്ന് വാക്കു തന്നാൽ ബംഗളുരുവിനു ഇത്തവണ കപ്പ് പൊക്കാം. ഇല്ലെങ്കിൽ വിട്ടുമാറാത്ത ഭാഗ്യക്കേടിനെ ഓർത്ത് ശപിക്കാം. ‘അടുത്ത സാലാ കപ്പ് നംദേ’ എന്ന ട്രോളുകൾ ഏറ്റുവാങ്ങി, വരും കാലങ്ങളിലെന്നോ തങ്ങളെ കാത്തിരിക്കുന്ന വിജയനിമിഷങ്ങളെ കിനാവു കണ്ട് കിടക്കാം.
ഇനിയും വിരാടിന്റെ വിങ്ങുന്ന മുഖത്തു നോക്കാനുള്ള വിധിയുണ്ടാവല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. എന്തായാലും ക്രിക്കറ്റ് ആരാധകർക്ക് ഇത്തവണ ഐ പി എല്ലിൽ പുതിയ ജേതാക്കളെ കാണാം.
Football
ചാമ്പ്യന്‍സ് ലീഗ് കന്നി കിരീടം പിഎസ്ജിക്ക്; എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തകര്‍ത്തു
ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

ശനിയാഴ്ച നടന്ന ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.
പിഎസ്ജിക്ക് നേരത്തെ ലീഡ് നല്‍കാന്‍ അച്റഫ് ഹക്കിമിക്ക് ഡൗ പാസ് നല്‍കി, 19-കാരന്‍ പ്രൊവൈഡറില്‍ നിന്ന് ഫിനിഷറിലേക്ക് പോയി, 20-ാം മിനിറ്റില്‍ തന്റെ ഡിഫ്‌ലെക്റ്റഡ് ഷോട്ട് നേട്ടം ഇരട്ടിയാക്കി.
മണിക്കൂറിന് തൊട്ടുപിന്നാലെ ഡൗ വീണ്ടും സ്‌കോര്‍ ചെയ്തു, ഫലത്തെക്കുറിച്ചുള്ള സംശയം അവസാനിപ്പിച്ച് ഖ്വിച ക്വാറത്സ്ഖേലിയ നാലാമതും പകരക്കാരനായ മറ്റൊരു കൗമാരക്കാരനായ സെന്നി മയൂലു അഞ്ചാം സ്ഥാനത്തെത്തി.
70 വര്‍ഷത്തെ യൂറോപ്യന്‍ കപ്പിന്റെയും ചാമ്പ്യന്‍സ് ലീഗിന്റെയും ചരിത്രത്തില്‍ ഫൈനലില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയ ഫ്രഞ്ച് ക്ലബ്ബിന് ഇന്റര്‍ ഒരു മത്സരവും ആയിരുന്നില്ല.
‘ഇത് എല്ലാം അര്‍ത്ഥമാക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് അവിശ്വസനീയമാണ്. ഫലം മാജിക് കൊണ്ടല്ല. ഞങ്ങള്‍ ഇത് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിന്‍ഹ പറഞ്ഞു.
ഒരു ദശാബ്ദത്തിലേറെയായി ഖത്തര്‍ ഉടമകളില്‍ നിന്നുള്ള വലിയ നിക്ഷേപത്തെ തുടര്‍ന്നാണ് പാരീസുകാര്‍ക്ക് വിജയം ലഭിച്ചത്, അവരുടെ മുമ്പത്തെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്.
ഇതിനകം ആഭ്യന്തര ലീഗും കപ്പും ഡബിള്‍ ജേതാക്കളായ അവര്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം നേടിയ രണ്ടാമത്തെ ഫ്രഞ്ച് ജേതാക്കള്‍ മാത്രമാണ് — 1993-ല്‍ മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചപ്പോള്‍ മാഴ്‌സെയില്‍ ഒന്നാമനായിരുന്നു.
2015ല്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കൊപ്പം വിജയിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വയ്ക്ക് ഇത് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കൂടിയാണ്.
ഈ യുവത്വമുള്ള PSG വശം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിപരമായി ഒന്നിച്ചുനില്‍ക്കുകയും കൈലിയന്‍ എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ഈ സീസണില്‍ പൂര്‍ണ്ണമായും അഴിച്ചുവിടുകയും ചെയ്ത മത്സരത്തിന് ശേഷം കണ്ട ഏറ്റവും മികച്ചതാണ്.
ആശയക്കുഴപ്പത്തിലായ ഇന്ററിനെ സംബന്ധിച്ചിടത്തോളം, 2010 ന് ശേഷം ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉണ്ടാകില്ല, കാരണം അവര്‍ മത്സരത്തിലെ മൂന്ന് മുന്‍ വിജയങ്ങളുമായി ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.
സിമോണ്‍ ഇന്‍സാഗിയുടെ ടീം മൂന്ന് സീസണുകളില്‍ രണ്ടുതവണ ഫൈനലിലെത്തി, രണ്ടും തോറ്റു, നാപോളിയുമായുള്ള സീരി എ കിരീടം നഷ്ടമായതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തോല്‍വി.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala2 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി