Connect with us

Sports

അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്‍ മുംബൈസ്വാമി

Published

on

ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കപ്പെട്ടത് പോലെ അതി ഗംഭീരമായി. അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്‍ ആറ് റണ്‍സിന് മുംബൈ ജയിച്ചു കയറി.

ജയിക്കാന്‍ 188 റണ്‍സ് ആവശ്യമായിരുന്ന ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ കരുത്തില്‍ അവസാനം വരെ പൊരുതിയിരുന്നു. ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നു ആതിഥേയര്‍ക്ക്. പക്ഷേ മാലിങ്ക തന്റെ പരിചയ സമ്പത്ത് ആയുധമാക്കി. ക്രീസിലാവട്ടെ ഡി വില്ലിയേഴ്‌സിനെ പോലെ അപകടകാരിയും. എന്തും സംഭവിക്കാമെന്ന പ്രതീതി. പക്ഷേ മാലിങ്ക കരുത്തനായി. 11 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നല്‍കിയത്. അവസാന പന്തില്‍ ബംഗളൂരുവിന് ജയിക്കാന്‍ ഏഴ് റണ്‍. ആ പന്ത് സിക്‌സറിന് പോയാല്‍ മല്‍സരം ടൈ. പക്ഷേ നായകന്‍ രോഹിതും മാലിങ്കയും മറ്റ് ഫീല്‍ഡര്‍മാരും ജാഗ്രത കൈവിട്ടില്ല. 41 പന്തില്‍ ഡി വില്ലിയേഴ്‌സ് 70 റണ്‍സ് നേടി. 32 പന്തില്‍ 46 റണ്‍സ് നേടിയ വിരാത് കോലി ജസ്പ്രീത് ബുംറയുടെ പന്തില്‍ പുറത്തായതാണ് മുംബൈക്ക് അപകടഘട്ടത്തില്‍ നേട്ടമായത്.

ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്കും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് സഖ്യം അതിവേഗതയില്‍ 54 റണ്‍സ് നേടിയ ശേഷം ഇടക്ക് മുംബൈ തളര്‍ന്നു. കൂറ്റന്‍ സ്‌ക്കോറിലേക്ക് പോവുമെന്ന് തോന്നിയ വേളയില്‍ യൂസവേന്ദ്ര ചാഹലിന്റെ സ്പിന്നിലും മുഹമ്മദ് സിറാജിന്റെ ഫീല്‍ഡിംഗ് മികവിലും ബംഗളൂരു തിരിച്ചെത്തി. പക്ഷേ അവസാനത്തില്‍ കൈക്കരുത്തുമായി ഹാര്‍ദ്ദിക് പാണ്ഡ്യ സിക്‌സര്‍ വേട്ട നടത്തിയപ്പോള്‍ മുംബൈ സ്‌ക്കോര്‍ 187 ലെത്തി. ചിന്നസ്വാമി സ്‌റ്റേഡിത്തിലെ ട്രാക്് ബാറ്റിംഗിന് അനുകൂലമായിരുന്നു. ടോസ് നേടിയ മുംബൈ ബാറ്റിംഗിന് തീരുമാനിക്കാന്‍ പ്രധാന കാരണവും മൈതാനമായിരുന്നു.

ആദ്യ മല്‍സരത്തിലെ പരാജയം കാരണം രണ്ട് ടീമുകളും വിജയമെന്ന ലക്ഷ്യത്തില്‍ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സീമര്‍ ഉമേഷ് യാദവിനാണ് നായകന്‍ വിരാത് കോലി പുതിയ പന്ത് നല്‍കിയത്. പക്ഷേ രോഹിതോ ഡി കോക്കോ കടന്നാക്രമണത്തിന്റെ സൂചന ആദ്യ ഓവറില്‍ നല്‍കിയില്ല. സൈനിക്കെതിരെ പക്ഷേ രോഹിത് താല്‍പ്പര്യമെടുത്തു. ഇത്തവണ പ്രീമിയര്‍ ലീഗിലെ മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണറുടെ കുപ്പായമണിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രോഹിത് പതിവ് ലോഫ്റ്റഡ് ഷോട്ടില്‍ തുടങ്ങിയപ്പോള്‍ ബംഗളൂരു ഫാന്‍സ് നിറഞ്ഞ ഗ്യാലറിയില്‍ നിശബ്ദത. രണ്ട് പേരും നിലയുറപ്പിച്ചതോടെ കോലിയില്‍ സമ്മര്‍ദ്ദമായി. ഏഴാം ഓവറിലാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് ലഭീച്ചത്. ചാഹലിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ ഡി കോക്കിന് പന്തിന്റെ ദിശ മനസ്സിലായില്ല,. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോല്‍ സക്കോര്‍ ബോര്‍ഡില്‍ 54 റണ്‍സ്. സുര്യകുമാര്‍ യാദവായിരുന്നു നായകന് പിന്തുണയുമായി മൂന്നാം നമ്പറില്‍ വന്നത്. ഈ സഖ്യവും സുന്ദരമായി കളിച്ചതോടെ സ്‌ക്കോര്‍ ബോര്‍ഡിന് വേഗത കൈവന്നു. ഇടക്ക് മനോഹരമായ സിക്‌സറുമായി രോഹിത് കരുത്ത്് പ്രകടിപ്പിച്ചു. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമായി 47 പന്തില്‍ 48 റണ്‍സ് നേടിയ രോഹിതിന് അടുത്ത പന്ത് വിനയായി. ഉമേഷ് യാദവിനെ കൂറ്റന്‍ ഷോട്ടിന് പായിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു. സമ്മര്‍ദ്ദ സാഹചര്യത്തിലും ഹൈദരാബാദുകാരന്റെ മന: സാന്നിദ്ദ്യമായിരുന്നു പ്രധാനം.
രോഹിതിന് പകരം വന്ന വെറ്ററന്‍ യുവരാജ് സിംഗ് പക്ഷേ മാരക ഫോമിലായിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ ഇംഗ്ലീഷ് സീമര്‍ സ്റ്റിയൂവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്ക്് ശിക്ഷിച്ചത് പോലെ ഇന്ത്യന്‍ സീമര്‍ യൂസവേന്ദ്ര ചാഹലിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി യുവി. നാലാം ഷോട്ടും ഗ്യാലറിയിലേക്കായിരുന്നു യുവി ലക്ഷ്യം വെച്ചത്. പക്ഷേ അവിടെ മുഹമ്മദ് സിറാജുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി കരുത്ത് പ്രകടിപ്പിച്ച സീനിയര്‍ താരം 12 പന്തില്‍ 23 റണ്‍സുമായാണ് മടങ്ങിയത്. യുവിയുടെ മടക്കമാണ് സ്‌ക്കോര്‍ബോര്‍ഡിനെ സാരമായി ബാധിച്ചത്. വന്‍ പ്രതീക്ഷകളുമായി വന്ന വിന്‍ഡീസുകാരന്‍ കിരണ്‍ പൊലാര്‍ഡ് പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ആറ് പന്തുകള്‍ അദ്ദേഹം നേരിട്ടു. പ്രതീക്ഷിക്കപ്പെട്ട ഷോട്ടുകള്‍ക്ക് കഴിയാതെ അഞ്ച് റണ്ണുമായി അദ്ദേഹം ചാഹലിന് മൂന്നാം വിക്കറ്റ് നല്‍കി. പിന്നെ ക്രീസില്‍ ഒരുമിച്ചത് സഹോദരന്മാരായ ഹാര്‍ദ്ദികും ക്രുണാലുമായിരുന്നു. മിന്നല്‍ ബാറ്റിംഗിന്റെ വക്താക്കളായ ഇരുവരിലും മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ ക്രുണാല്‍ നേരിട്ട് രണ്ടാം പന്തില്‍ തന്നെ മടങ്ങി. മക്‌ലഗാനന്‍, മാര്‍കണ്ഡേയ എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറയെ സാക്ഷി നിര്‍ത്തിയായിരുന്നു അവസാന ഓവറുകള്‍ ഹാര്‍ദ്ദീക് ആഘോഷമാക്കിയത്. മുഹമ്മദ് സിറാജിനായിരുന്നു അവസാന ഓവര്‍ കോലി നല്‍കിയത്. രണ്ട് വട്ടം പന്ത് ഗ്യാലറിയിലെത്തി. ഇതില്‍ ഒരു ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. ബംഗളൂരുവിന് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം തോല്‍വിയാണിത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending