Connect with us

Sports

അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്‍ മുംബൈസ്വാമി

Published

on

ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കപ്പെട്ടത് പോലെ അതി ഗംഭീരമായി. അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്‍ ആറ് റണ്‍സിന് മുംബൈ ജയിച്ചു കയറി.

ജയിക്കാന്‍ 188 റണ്‍സ് ആവശ്യമായിരുന്ന ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ കരുത്തില്‍ അവസാനം വരെ പൊരുതിയിരുന്നു. ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നു ആതിഥേയര്‍ക്ക്. പക്ഷേ മാലിങ്ക തന്റെ പരിചയ സമ്പത്ത് ആയുധമാക്കി. ക്രീസിലാവട്ടെ ഡി വില്ലിയേഴ്‌സിനെ പോലെ അപകടകാരിയും. എന്തും സംഭവിക്കാമെന്ന പ്രതീതി. പക്ഷേ മാലിങ്ക കരുത്തനായി. 11 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നല്‍കിയത്. അവസാന പന്തില്‍ ബംഗളൂരുവിന് ജയിക്കാന്‍ ഏഴ് റണ്‍. ആ പന്ത് സിക്‌സറിന് പോയാല്‍ മല്‍സരം ടൈ. പക്ഷേ നായകന്‍ രോഹിതും മാലിങ്കയും മറ്റ് ഫീല്‍ഡര്‍മാരും ജാഗ്രത കൈവിട്ടില്ല. 41 പന്തില്‍ ഡി വില്ലിയേഴ്‌സ് 70 റണ്‍സ് നേടി. 32 പന്തില്‍ 46 റണ്‍സ് നേടിയ വിരാത് കോലി ജസ്പ്രീത് ബുംറയുടെ പന്തില്‍ പുറത്തായതാണ് മുംബൈക്ക് അപകടഘട്ടത്തില്‍ നേട്ടമായത്.

ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്കും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് സഖ്യം അതിവേഗതയില്‍ 54 റണ്‍സ് നേടിയ ശേഷം ഇടക്ക് മുംബൈ തളര്‍ന്നു. കൂറ്റന്‍ സ്‌ക്കോറിലേക്ക് പോവുമെന്ന് തോന്നിയ വേളയില്‍ യൂസവേന്ദ്ര ചാഹലിന്റെ സ്പിന്നിലും മുഹമ്മദ് സിറാജിന്റെ ഫീല്‍ഡിംഗ് മികവിലും ബംഗളൂരു തിരിച്ചെത്തി. പക്ഷേ അവസാനത്തില്‍ കൈക്കരുത്തുമായി ഹാര്‍ദ്ദിക് പാണ്ഡ്യ സിക്‌സര്‍ വേട്ട നടത്തിയപ്പോള്‍ മുംബൈ സ്‌ക്കോര്‍ 187 ലെത്തി. ചിന്നസ്വാമി സ്‌റ്റേഡിത്തിലെ ട്രാക്് ബാറ്റിംഗിന് അനുകൂലമായിരുന്നു. ടോസ് നേടിയ മുംബൈ ബാറ്റിംഗിന് തീരുമാനിക്കാന്‍ പ്രധാന കാരണവും മൈതാനമായിരുന്നു.

ആദ്യ മല്‍സരത്തിലെ പരാജയം കാരണം രണ്ട് ടീമുകളും വിജയമെന്ന ലക്ഷ്യത്തില്‍ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സീമര്‍ ഉമേഷ് യാദവിനാണ് നായകന്‍ വിരാത് കോലി പുതിയ പന്ത് നല്‍കിയത്. പക്ഷേ രോഹിതോ ഡി കോക്കോ കടന്നാക്രമണത്തിന്റെ സൂചന ആദ്യ ഓവറില്‍ നല്‍കിയില്ല. സൈനിക്കെതിരെ പക്ഷേ രോഹിത് താല്‍പ്പര്യമെടുത്തു. ഇത്തവണ പ്രീമിയര്‍ ലീഗിലെ മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണറുടെ കുപ്പായമണിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രോഹിത് പതിവ് ലോഫ്റ്റഡ് ഷോട്ടില്‍ തുടങ്ങിയപ്പോള്‍ ബംഗളൂരു ഫാന്‍സ് നിറഞ്ഞ ഗ്യാലറിയില്‍ നിശബ്ദത. രണ്ട് പേരും നിലയുറപ്പിച്ചതോടെ കോലിയില്‍ സമ്മര്‍ദ്ദമായി. ഏഴാം ഓവറിലാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് ലഭീച്ചത്. ചാഹലിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ ഡി കോക്കിന് പന്തിന്റെ ദിശ മനസ്സിലായില്ല,. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോല്‍ സക്കോര്‍ ബോര്‍ഡില്‍ 54 റണ്‍സ്. സുര്യകുമാര്‍ യാദവായിരുന്നു നായകന് പിന്തുണയുമായി മൂന്നാം നമ്പറില്‍ വന്നത്. ഈ സഖ്യവും സുന്ദരമായി കളിച്ചതോടെ സ്‌ക്കോര്‍ ബോര്‍ഡിന് വേഗത കൈവന്നു. ഇടക്ക് മനോഹരമായ സിക്‌സറുമായി രോഹിത് കരുത്ത്് പ്രകടിപ്പിച്ചു. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമായി 47 പന്തില്‍ 48 റണ്‍സ് നേടിയ രോഹിതിന് അടുത്ത പന്ത് വിനയായി. ഉമേഷ് യാദവിനെ കൂറ്റന്‍ ഷോട്ടിന് പായിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു. സമ്മര്‍ദ്ദ സാഹചര്യത്തിലും ഹൈദരാബാദുകാരന്റെ മന: സാന്നിദ്ദ്യമായിരുന്നു പ്രധാനം.
രോഹിതിന് പകരം വന്ന വെറ്ററന്‍ യുവരാജ് സിംഗ് പക്ഷേ മാരക ഫോമിലായിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ ഇംഗ്ലീഷ് സീമര്‍ സ്റ്റിയൂവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്ക്് ശിക്ഷിച്ചത് പോലെ ഇന്ത്യന്‍ സീമര്‍ യൂസവേന്ദ്ര ചാഹലിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി യുവി. നാലാം ഷോട്ടും ഗ്യാലറിയിലേക്കായിരുന്നു യുവി ലക്ഷ്യം വെച്ചത്. പക്ഷേ അവിടെ മുഹമ്മദ് സിറാജുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി കരുത്ത് പ്രകടിപ്പിച്ച സീനിയര്‍ താരം 12 പന്തില്‍ 23 റണ്‍സുമായാണ് മടങ്ങിയത്. യുവിയുടെ മടക്കമാണ് സ്‌ക്കോര്‍ബോര്‍ഡിനെ സാരമായി ബാധിച്ചത്. വന്‍ പ്രതീക്ഷകളുമായി വന്ന വിന്‍ഡീസുകാരന്‍ കിരണ്‍ പൊലാര്‍ഡ് പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ആറ് പന്തുകള്‍ അദ്ദേഹം നേരിട്ടു. പ്രതീക്ഷിക്കപ്പെട്ട ഷോട്ടുകള്‍ക്ക് കഴിയാതെ അഞ്ച് റണ്ണുമായി അദ്ദേഹം ചാഹലിന് മൂന്നാം വിക്കറ്റ് നല്‍കി. പിന്നെ ക്രീസില്‍ ഒരുമിച്ചത് സഹോദരന്മാരായ ഹാര്‍ദ്ദികും ക്രുണാലുമായിരുന്നു. മിന്നല്‍ ബാറ്റിംഗിന്റെ വക്താക്കളായ ഇരുവരിലും മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ ക്രുണാല്‍ നേരിട്ട് രണ്ടാം പന്തില്‍ തന്നെ മടങ്ങി. മക്‌ലഗാനന്‍, മാര്‍കണ്ഡേയ എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറയെ സാക്ഷി നിര്‍ത്തിയായിരുന്നു അവസാന ഓവറുകള്‍ ഹാര്‍ദ്ദീക് ആഘോഷമാക്കിയത്. മുഹമ്മദ് സിറാജിനായിരുന്നു അവസാന ഓവര്‍ കോലി നല്‍കിയത്. രണ്ട് വട്ടം പന്ത് ഗ്യാലറിയിലെത്തി. ഇതില്‍ ഒരു ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. ബംഗളൂരുവിന് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം തോല്‍വിയാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും

അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

Published

on

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്‌സിയാഹ് പരിശീലകനായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ജംഷഡ്പ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന്‍ സ്റ്റായ്‌ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന്‍ സനാര്‍ഡീ, മുന്‍ ബാഴ്‌സലോണ റിസേര്‍വ്‌സ് പരിശീലകന്‍ ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്‌സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്‍ട്ട് എന്നിവരും ഉള്‍പ്പെടുന്നു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

Trending